രാഗം: നീലാംബരി
താളം: മുറിയടന്ത – ദ്രുതകാലം
ആട്ടക്കഥ: കല്യാണസൌഗന്ധികം
കഥാപാത്രങ്ങൾ: ഹനൂമാൻ
[[ മഹനീയഗുണ കരുണാംബുധേ മന്ദം
മമ വാലമപനീയ പോകെടോ നഹി
മമ ബലമിളക്കീടുവതിനുപോലും
നരവര വിലോകയ ജരകൊണ്ടു വിവശനായ് ]]
അരങ്ങുസവിശേഷതകൾ:
ശേഷം ആട്ടം-
ഭീമന്: ‘വേഗം വഴിയില്‍നിന്നും മാറിപ്പോ’
ഹനുമാന്: ‘എനിക്ക് ഒട്ടും അനങ്ങാന്‍ വയ്യ’
ഭീമന്: ‘നീ പോവില്ലേ? ആ! എന്നാല്‍ നിന്റെ വാല് ഈ ഗദകൊണ്ട് കുത്തിമാറ്റിയിട്ട് ഞാന്‍ പോകുന്നുണ്ട്, നോക്കിക്കോ‘
ഭീമന് നാലാമിരട്ടിയെടുത്ത് ഗദയാല് ഹനുമാന്റെ വാലില്‍ കുത്തുന്നു. ഹനുമാന്റെ വാല് ഉയര്‍ത്താന്‍ പലവുരു ശ്രമിച്ചിട്ടും സാധിക്കുന്നില്ല. ഗദ തിരിച്ചെടുക്കുവാന്‍ കൂടി കഴിയാതെ ഭീമന് തളര്‍ന്ന് വീഴുന്നു. ഗായകര്‍ ശ്ലോകം ചൊല്ലുന്നു.