ചില ആട്ടശ്ലോകങ്ങളും അവയുടെ തര്‍ജ്ജമകളും.

അത്തിപ്പറ്റ രവി

April 11, 2012

01. ശിഖിനിശലഭോ ജ്വാലാചക്രൈർന്ന വിക്രിയതേ പതൻ
പിബതി ബഹുശശ്ശാർദ്ദൂലീനാം സ്തനം മൃഗശാബകഃ
സ്പൃശതികളഭസ്സിംഹീം ദംഷ്ട്രാം മൃണാളധിയാ മുഹുർ –
ന്നയതിനകുലം നിദ്രാതന്ദ്രീം ലിഹന്നഹിപോതകഃ
(കുലശേഖരവർമ്മന്റെ സുഭദ്രാധനഞ്ജയം)

കരിവതണുവില്ലാ തീയിൽ പാറ്റതൻ ചിറ,കദ്ഭുതം!
ഹരിണശിശുവിന്നല്ലോ പാലൂട്ടിടുന്നിതു പെൺപുലി
ഉരഗശിശു കീരിപ്പൂമെയ് നക്കിടുന്നു, മൃണാളമായ് –
ക്കരുതി ഗജപോതം സിംഹദ്ദംഷ്ട്ര മെല്ലെ വലിപ്പു  ഹാ!

02.ഹിമകര! ഹിമഗര്‍ഭാരശ്മയേ താവകീനാ
മയിമദനവിധേയേ യേനവഹ്നിം വമന്തി
ന തവബലമനംഗസ്യാപി വാ ദുഃഖഭാജോ
ജനകദുഹിതുരേഷാ ശര്‍വ്വരീനാഥശക്തി

ഹിമകര ! കിരണത്താലെന്തു നീയെന്നെയേവം
സുമശരശരപീഡാധീനനായ് മാറ്റിടുന്നു ?
സമരബലമിദംനീ കാട്ടിടാ, കാമനും, ഹൃത് –
കമലരുജവഹിയ്ക്കും സീതതന്‍ ശക്തിതന്നെ !

03. രാജ്യച്യുതം വിപിനചാരിണമാത്തചീരം
ത്വം ദുര്‍ബ്ബലം മനുജകീടമപാസ്യ ബുദ്ധ്യാ
സീതേ! ഭജസ്വ വിബുധേന്ദ്രപുരീ പുരന്ത്രീ
സങ്കീര്‍ത്യമാനയശസംദശകണ്ഠമേനം

നാടേ നശിച്ചു തുകലാടധരിച്ചു മെല്ലെ –
ക്കാടേറിയോരു നരപാശനെവിട്ടു നീയും
നേടേണ,മപ്സരികള്‍ വാഴ്ത്തിന സദ്യശസ്സാ –
ലീടേറുമെന്നെ, ദശകണ്ഠനെ,യിന്നു സീതേ !

04. ഗതംതിരശ്ചീനമനൂരുസാരഥേ
പ്രസിദ്ധമൂര്‍ദ്ധ്വജ്വലനം ഹവിര്‍ഭുജ
പതത്യതോധാമവിസാരിസര്‍വ്വദാ
കിമേതദിത്യാകുലവീക്ഷിതം ജനേ

വചസ്ത്വിഷാമിത്യവധാരിതം പുരാ
തതശ്ശരീരീതി വിഭാവിതാകൃതിം
വിഭുര്‍വിഭക്താവയവം പുമാനിതി
ക്രമാദമും നാരദ ഇത്യബോധിസ)

ആകാശംവിട്ടു താഴോട്ടൊഴുകിനിറയുമജ്യോതിയെന്തായിരിയ്ക്കാ, –
മാകാ സൂര്യന്‍,പടിഞ്ഞാട്ടവനുടെഗമനം, വഹ്നി മേലോട്ടുമല്ലോ
ഹാ! കാണ്മൂ മര്‍ത്യഗാത്രം,കരചരണമുഖാദ്യംഗകങ്ങള്‍, കരത്തില്‍
ശ്രീകാളുംവീണ, നിസ്സംശയമിതുവരദേവര്‍ഷിയാം നാരദന്‍ താന്‍

05. താതഃ കിം കുശലീ മമ ക്രതുഭുജാം നാഥശ്ശചീവല്ലഭോ
മാതാ കിന്നു പുലോമജാ കുശലിനീസൂനുർജയന്തസ്തയോ
പ്രീതിം വാ തനുതേ തദീക്ഷണ വിധൌ ചേതസ്സമുല്ക്കണ്ഠതേ
സൂതത്വം രഥമാശു ചോദയ ദിവമ്യാമോവയം മാതലേ

യാഗഭുക്പതിയുമശ്ശചീപതിയുമായൊരച്ഛനുരു വൃദ്ധി സം –
യോഗമോ, വദ, പുലോമപുത്രി മമ തായയും സുഖിനിയല്ലയോ,
ഭാഗധേയമവരില്‍ ജയന്തകൃതമല്ലയോ ? മമ മനസ്സിനാ –
വേഗമുണ്ടവരെയൊന്നു കാണ്മതിനു തേര്‍ തേളിച്ചിടുക മാതലേ!

06. ആകീര്‍ണേകല്പവാടീ കിസലയകുസുമൈസ്തത്രസാര്‍ഥൈ രഥസ്താത്
സിദ്ധാതാഞ്ചോ പരിഷ്ടാന്നയനസുഖകരൈസ്സംവദത്ദിര്‍വ്വിമാനൈഃ
പ്രസാദൈര്‍ന്നിര്‍ജരാണാം കനകമണിമയൈഗ്ഗോപുരോദ്യാനകേളീ
ശൈലപ്രാകാരചിത്രൈര്‍വിലസതി പരിതശ്ചൈഷ ഗീര്‍വ്വാണലോകഃ

ചേലഞ്ചും കല്പവൃക്ഷത്തളിരുകളൊടു തേനേന്തിടും പൂക്കളും ചേര്‍ –
ന്നാലംകോലുന്നകീഴ്ത്ത,ട്ടുപരി മിഴിവൊടെസ്സിദ്ധവൈമാനികന്മാര്‍
ശ്രീലപ്രാകാരസംരക്ഷിതമണിമയസൌധങ്ങളുദ്യാനകേളീ –
ശൈലങ്ങള്‍ ഗോപുരങ്ങള്‍ നടുവിലുമെഴുമീ നന്ദനം ചിത്രമത്രേ !

07. വര്‍ദ്ധന്തേ സിംഹനാദാ:പടഹ ദരഗജ സ്യന്ദനാശ്വാദിഘോഷൈഃ
ദൃശ്യാന്യംഗാനി ശസ്ത്രപ്രഹരണപതിതാനീന്ദ്രസേനാചരാണാം
ശ്രൂയന്തേ ദീനദീനാ സ്ത്രിദശമൃഗദൃശാം പാഹിപാഹീതിവാചഃ
കോfയം ജാത പ്രമാദം സുരകുലമഖിലം ഹന്ത സംഭ്രാന്തമാസ്തെ.

എന്താപത്താണിതെപ്പോല്‍ പടഹദരഗജസ്യന്ദനാശ്വാദിഘോഷം
പൊന്താനും ശസ്ത്രമേറ്റിത്രിദശഭടതതിയ്ക്കംഗഭംഗം വരാനും
സന്താപാധിക്യമാര്‍ന്നിസ്സുരതരുണികള്‍ “രക്ഷിയ്ക്ക രക്ഷിയ്ക്ക”യെന്നാര്‍ –
ത്തേന്താനും മൂലമാ,യിസ്സുരകുലമഖിലം ഹന്ത! സംഭ്രാന്തരാവാന്‍?!

ഗന്ധമാദനപര്‍വ്വതദര്‍ശ്ശനം

മൂലം:
പാഷാണപ്രകരാന്തസന്ധിസുലഭവ്യാലക്ഷ്യധാതുദ്രവഃ
പ്രാഗ്ഭാഗോപരിലോലനീലജലദ വ്യാലീഢ വപ്രസ്ഥലഃ
വിഷ്വക്കീർണ്ണവിശുഷ്കകാഷ്ഠഹുതഭുങ്നിഷ്ഠൂതധൂമോത്കരം
വ്യാധൂന്വൻ ഇവ ഗന്ധമാദനഗിരിർ ദൂരാദസൗ ദൃശ്യതേ.

പരിഭാഷ:
ചായില്യം മനയോലയെന്നിതി പലേ ധാതുദ്രവങ്ങള്‍ക്കലം
ഭൂയിഷ്ഠത്വമെഴും ശിലാപടലമാളീടുന്ന സങ്കേതമായ്
തീയില്‍ക്കാടുകരിഞ്ഞതിന്റെ പുകപോല്‍ കാര്‍മേഘജാലം മുകള്‍ –
പ്പായിച്ചേര്‍ന്നൊരു ഗന്ധമാദനനഗം ദൂരത്തു കാണായിതാ !

(“കാര്‍മേഘം” എന്ന അര്‍ത്ഥമാണ് ആടിക്കണ്ടിട്ടുള്ളത്. “നീലമേഘം” എന്നല്ല.
വേണമെങ്കില്‍ മൂന്നാം പാദം

“തീയില്‍ക്കാടുകരിഞ്ഞതിന്റെ പുകപോല്‍ നീലാബ്ദജാലം മുകള്‍” എന്നാക്കാം)

Similar Posts

  • ആചാര്യന്മാരുടെ അരങ്ങ്‌

    കളിയരങ്ങുകളുടെ മുന്നിൽ – ഭാഗം 2 (ശ്രീ രാമദാസ് എൻ. എഴുതുന്ന പരമ്പര) രാമദാസ്‌ എൻ July 15, 2012  മുൻപ്‌ പറഞ്ഞ കഥകളി കണ്ടതിനു ശേഷം, എങ്ങനെയും കുറെ കഥകളികൾ കാണുക എന്നത്‌ ഒരു ജ്വരമായി മാറി. അടുത്തത്തായി അറിഞ്ഞത്‌ ഒരേ ദിവസം നടക്കുന്ന രണ്ടു കളികളെ കുറിച്ചാണ്‌. ടി ഡി എം ഹാളിൽ വൈകീട്ട്‌ പ്രഹ്ലാദചരിതവും അന്ന്‌ തന്നെ രാത്രി ചിറ്റൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ വച്ച്‌ ഒരു ഗംഭീര മുഴുരാത്രി കളിയും. എവിടെ പോകണം എന്ന്‌ ആലോചിക്കലും…

  • |

    ശ്രുതിയിൽനിന്ന് അണുവിട മാറാതെ

    വെണ്മണി ഹരിദാസ് സ്മരണ – 2(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) മാവേലിക്കര പി. സുബ്രഹ്മണ്യം June 12, 2017  തിരുവനന്തപുരം സ്വാതിതിരുനാൾ കോളേജിലായിരുന്നു എന്റെ സംഗീത പഠനം. കോളേജിൽ പഠിച്ചിരുന്ന കാലത്താണ് കഥകളിയിലുള്ള സംഗീതപരമായ കാര്യങ്ങളും താ‍ളസംബന്ധിയായ കാര്യങ്ങളും അഭിനയ പ്രധാനമായ കാര്യങ്ങളുമൊക്കെ കുറച്ചു ശ്രദ്ധിച്ചു തുടങ്ങിയത്. അന്നവിടെ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ഒരു കഥകളി. മൂന്നു കഥകളാണ്. കോട്ടയ്ക്കൽ ശിവരാമന്റെ പൂതനാമോക്ഷം, കൃഷ്ണൻ നായരാശാനും സദനം കൃഷ്ണൻകുട്ടിയും ചേർന്നുള്ള സുഭദ്രാഹരണം, പിന്നെ ദുര്യോധനവധം. അന്നു പാട്ട് ഗംഗാധരാശാനായിരുന്നു. കളികണ്ടുകൊണ്ടിരിക്കുമ്പോൾ…

  • |

    മലനട അപ്പൂപ്പനും പന്നിശ്ശേരി നാണുപിള്ളയും

    പി. രവീന്ദ്രനാഥ് April 11, 2014 പാഞ്ചാലീ സ്വയംവരം കഴിഞ്ഞു. പാണ്ഡവർക്ക്  ബന്ധു ബലത്തോടൊപ്പം, സൈനിക ശക്തിയും, സമ്പത്തും വന്നു ചേർന്നു. കുരുസഭയിലെ ഗുരു കാരണവന്മാരുടെ ഉപദേശപ്രകാരം അർദ്ധരാജ്യം നൽകാൻ ദുര്യോധനൻ നിർബന്ധിതനായി. പാണ്ഡവർക്ക്  നൽകാൻ, ദുര്യോധനൻ തെരഞ്ഞെടുത്ത അർദ്ധരാജ്യം ഖാണ്ഡവം എന്ന ഘോര വനമായിരുന്നു. അത്  സ്വീകരിക്കുകയെ പാണ്ഡവർക്ക്  നിവൃത്തിയുണ്ടായിരുന്നുള്ളൂ. മിത്രവും ബന്ധുവുമായ ശ്രീകൃഷ്ണന്റെ ഉപദേശവും മറിച്ചായിരുന്നില്ല. കൃഷ്ണനും അർജ്ജുനനും കൂടി ഖാണ്ഡവ വനം അഗ്നിക്ക്  ഇരയാക്കി, വാസയോഗ്യമാക്കി തീർത്തു. അർജ്ജുന സാരഥിയായി കൃഷ്ണൻ സേവനമഷ്ഠിച്ച ആദ്യ…

  • |

    ഒരു നാളും നിരൂപിതമല്ലേ….

    ജയരാജന്‍. സി.എന്‍ October 20, 2014 ആമുഖം     ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ത്ഥത്തില്‍ കേരളത്തിലെ കഥകളിഭ്രാന്തന്മാര്‍ വടക്കേ ഇന്ത്യയില്‍  നിന്ന് ഒരാള്‍ അവധിയ്ക്ക് വരുന്നതിനും കഥകളിയരങ്ങുകള്‍ ഭാവസംഗീതം കൊണ്ടു നിറയുന്നതിനും വേണ്ടി ആവേശത്തോടെ കാത്തിരിക്കുമായിരുന്നു.  നീലകണ്ഠന്‍ നമ്പീശനെ പോലുള്ള മഹാഗായകര്‍ സംഗീതത്തിന്റെ ശുദ്ധി കൊണ്ടും ലയഭംഗി കൊണ്ടും സഹൃദയ മനസ്സുകള്‍ കീഴടക്കിയിരുന്നിട്ടു പോലും ഈ ഗായകന്റെ അരങ്ങിന് കീഴെ ഇടം പിടിയ്ക്കാന്‍ യുവാക്കളടക്കമുള്ള ആസ്വാദകര്‍ ക്ഷേത്രാങ്കണങ്ങളിലേയ്ക്ക് അദ്ദേഹത്തെ തേടി ദൂരദേശങ്ങളില്‍ നിന്നു വരെ എത്തിക്കൊണ്ടിരുന്നു.  തിരശ്ശീലയ്ക്ക് പിന്നില്‍…

  • മത്തവിലാസം കഥകളി

    സുരേഷ് കുമാർ ഇ.ബി/രേണുക വര്‍മ്മ/മോഹന്‍ കുമാര്‍ പി. Monday, October 8, 2012 മഹേന്ദ്രവര്‍മന്‍ എന്ന പല്ലവ രാജാവ്‌ എഴാം നൂറ്റാണ്ടില്‍ രചിച്ച മത്തവിലാസം പ്രഹസനം ആധാരമാക്കി സജനിവ് (ചങ്ങനാശ്ശേരിക്കടുത്ത് ഇത്തിത്താനം സ്വദേശി) രചിച്ച മത്തവിലാസം കഥയുടെ ആദ്യഅവതരണം ആണ് ഈ കഴിഞ്ഞ ആറാം തീയതി വ്യാഴാഴ്ച (06-09-2012) തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തില്‍ നടന്നത്. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ ആട്ടവും, പത്തിയൂര്‍ ശങ്കരന്‍കുട്ടി പാട്ടും ചിട്ടപ്പെടുത്തി. പീശപ്പള്ളി രാജീവന്‍ (ബ്രഹ്മചാരി), കലാ. ഷണ്മുഖന്‍(സത്യസോമന്‍), കലാ. രാമചന്ദ്രന്‍…

  • ഭൈമീകാമുകൻ‌മാർ – 1

    ഹേമാമോദസമാ – 7 ഡോ. ഏവൂർ മോഹൻദാസ് September 27, 2012 കഴിഞ്ഞ ഭാഗത്തിൽ പരാമർശിച്ച കണ്ടുമുട്ടലിനു ശേഷം ഇന്ദ്രാദികളും നളനുമായുള്ള അടുത്ത കൂടിക്കാഴ്ച നടക്കുന്നത്‌ ഒന്നാം ദിവസം ഒമ്പതാം രംഗത്തിലാണ്‌. ഇതിനുള്ളിൽ നളൻ ദമയന്തിയെ ചെന്ന്‌ കണ്ടു ഇന്ദ്രാഭിലാഷം അറിയിക്കുകയും അതിനു സമ്മതിക്കാനായി ആവുന്നത്ര ദമയന്തിയെ നിർബന്ധിക്കുകയും ചെയ്തു. ‘ലോകം ചമയ്ക്കുമീശന്മാർ, അവരുടെ കാൽപ്പൊടിക്ക്‌ പോലും സമമല്ലാത്ത’ തന്നെ വിട്ടു അവരെ സ്വീകരിച്ചു സ്വർഗ്ഗസുഖങ്ങൾ നേടാൻ പലവുരു പറഞ്ഞു നോക്കി. എന്നാൽ താൻ നളനെ മനസ്സാൽ…

മറുപടി രേഖപ്പെടുത്തുക