ചില ആട്ടശ്ലോകങ്ങളും അവയുടെ തര്‍ജ്ജമകളും.

അത്തിപ്പറ്റ രവി

April 11, 2012

01. ശിഖിനിശലഭോ ജ്വാലാചക്രൈർന്ന വിക്രിയതേ പതൻ
പിബതി ബഹുശശ്ശാർദ്ദൂലീനാം സ്തനം മൃഗശാബകഃ
സ്പൃശതികളഭസ്സിംഹീം ദംഷ്ട്രാം മൃണാളധിയാ മുഹുർ –
ന്നയതിനകുലം നിദ്രാതന്ദ്രീം ലിഹന്നഹിപോതകഃ
(കുലശേഖരവർമ്മന്റെ സുഭദ്രാധനഞ്ജയം)

കരിവതണുവില്ലാ തീയിൽ പാറ്റതൻ ചിറ,കദ്ഭുതം!
ഹരിണശിശുവിന്നല്ലോ പാലൂട്ടിടുന്നിതു പെൺപുലി
ഉരഗശിശു കീരിപ്പൂമെയ് നക്കിടുന്നു, മൃണാളമായ് –
ക്കരുതി ഗജപോതം സിംഹദ്ദംഷ്ട്ര മെല്ലെ വലിപ്പു  ഹാ!

02.ഹിമകര! ഹിമഗര്‍ഭാരശ്മയേ താവകീനാ
മയിമദനവിധേയേ യേനവഹ്നിം വമന്തി
ന തവബലമനംഗസ്യാപി വാ ദുഃഖഭാജോ
ജനകദുഹിതുരേഷാ ശര്‍വ്വരീനാഥശക്തി

ഹിമകര ! കിരണത്താലെന്തു നീയെന്നെയേവം
സുമശരശരപീഡാധീനനായ് മാറ്റിടുന്നു ?
സമരബലമിദംനീ കാട്ടിടാ, കാമനും, ഹൃത് –
കമലരുജവഹിയ്ക്കും സീതതന്‍ ശക്തിതന്നെ !

03. രാജ്യച്യുതം വിപിനചാരിണമാത്തചീരം
ത്വം ദുര്‍ബ്ബലം മനുജകീടമപാസ്യ ബുദ്ധ്യാ
സീതേ! ഭജസ്വ വിബുധേന്ദ്രപുരീ പുരന്ത്രീ
സങ്കീര്‍ത്യമാനയശസംദശകണ്ഠമേനം

നാടേ നശിച്ചു തുകലാടധരിച്ചു മെല്ലെ –
ക്കാടേറിയോരു നരപാശനെവിട്ടു നീയും
നേടേണ,മപ്സരികള്‍ വാഴ്ത്തിന സദ്യശസ്സാ –
ലീടേറുമെന്നെ, ദശകണ്ഠനെ,യിന്നു സീതേ !

04. ഗതംതിരശ്ചീനമനൂരുസാരഥേ
പ്രസിദ്ധമൂര്‍ദ്ധ്വജ്വലനം ഹവിര്‍ഭുജ
പതത്യതോധാമവിസാരിസര്‍വ്വദാ
കിമേതദിത്യാകുലവീക്ഷിതം ജനേ

വചസ്ത്വിഷാമിത്യവധാരിതം പുരാ
തതശ്ശരീരീതി വിഭാവിതാകൃതിം
വിഭുര്‍വിഭക്താവയവം പുമാനിതി
ക്രമാദമും നാരദ ഇത്യബോധിസ)

ആകാശംവിട്ടു താഴോട്ടൊഴുകിനിറയുമജ്യോതിയെന്തായിരിയ്ക്കാ, –
മാകാ സൂര്യന്‍,പടിഞ്ഞാട്ടവനുടെഗമനം, വഹ്നി മേലോട്ടുമല്ലോ
ഹാ! കാണ്മൂ മര്‍ത്യഗാത്രം,കരചരണമുഖാദ്യംഗകങ്ങള്‍, കരത്തില്‍
ശ്രീകാളുംവീണ, നിസ്സംശയമിതുവരദേവര്‍ഷിയാം നാരദന്‍ താന്‍

05. താതഃ കിം കുശലീ മമ ക്രതുഭുജാം നാഥശ്ശചീവല്ലഭോ
മാതാ കിന്നു പുലോമജാ കുശലിനീസൂനുർജയന്തസ്തയോ
പ്രീതിം വാ തനുതേ തദീക്ഷണ വിധൌ ചേതസ്സമുല്ക്കണ്ഠതേ
സൂതത്വം രഥമാശു ചോദയ ദിവമ്യാമോവയം മാതലേ

യാഗഭുക്പതിയുമശ്ശചീപതിയുമായൊരച്ഛനുരു വൃദ്ധി സം –
യോഗമോ, വദ, പുലോമപുത്രി മമ തായയും സുഖിനിയല്ലയോ,
ഭാഗധേയമവരില്‍ ജയന്തകൃതമല്ലയോ ? മമ മനസ്സിനാ –
വേഗമുണ്ടവരെയൊന്നു കാണ്മതിനു തേര്‍ തേളിച്ചിടുക മാതലേ!

06. ആകീര്‍ണേകല്പവാടീ കിസലയകുസുമൈസ്തത്രസാര്‍ഥൈ രഥസ്താത്
സിദ്ധാതാഞ്ചോ പരിഷ്ടാന്നയനസുഖകരൈസ്സംവദത്ദിര്‍വ്വിമാനൈഃ
പ്രസാദൈര്‍ന്നിര്‍ജരാണാം കനകമണിമയൈഗ്ഗോപുരോദ്യാനകേളീ
ശൈലപ്രാകാരചിത്രൈര്‍വിലസതി പരിതശ്ചൈഷ ഗീര്‍വ്വാണലോകഃ

ചേലഞ്ചും കല്പവൃക്ഷത്തളിരുകളൊടു തേനേന്തിടും പൂക്കളും ചേര്‍ –
ന്നാലംകോലുന്നകീഴ്ത്ത,ട്ടുപരി മിഴിവൊടെസ്സിദ്ധവൈമാനികന്മാര്‍
ശ്രീലപ്രാകാരസംരക്ഷിതമണിമയസൌധങ്ങളുദ്യാനകേളീ –
ശൈലങ്ങള്‍ ഗോപുരങ്ങള്‍ നടുവിലുമെഴുമീ നന്ദനം ചിത്രമത്രേ !

07. വര്‍ദ്ധന്തേ സിംഹനാദാ:പടഹ ദരഗജ സ്യന്ദനാശ്വാദിഘോഷൈഃ
ദൃശ്യാന്യംഗാനി ശസ്ത്രപ്രഹരണപതിതാനീന്ദ്രസേനാചരാണാം
ശ്രൂയന്തേ ദീനദീനാ സ്ത്രിദശമൃഗദൃശാം പാഹിപാഹീതിവാചഃ
കോfയം ജാത പ്രമാദം സുരകുലമഖിലം ഹന്ത സംഭ്രാന്തമാസ്തെ.

എന്താപത്താണിതെപ്പോല്‍ പടഹദരഗജസ്യന്ദനാശ്വാദിഘോഷം
പൊന്താനും ശസ്ത്രമേറ്റിത്രിദശഭടതതിയ്ക്കംഗഭംഗം വരാനും
സന്താപാധിക്യമാര്‍ന്നിസ്സുരതരുണികള്‍ “രക്ഷിയ്ക്ക രക്ഷിയ്ക്ക”യെന്നാര്‍ –
ത്തേന്താനും മൂലമാ,യിസ്സുരകുലമഖിലം ഹന്ത! സംഭ്രാന്തരാവാന്‍?!

ഗന്ധമാദനപര്‍വ്വതദര്‍ശ്ശനം

മൂലം:
പാഷാണപ്രകരാന്തസന്ധിസുലഭവ്യാലക്ഷ്യധാതുദ്രവഃ
പ്രാഗ്ഭാഗോപരിലോലനീലജലദ വ്യാലീഢ വപ്രസ്ഥലഃ
വിഷ്വക്കീർണ്ണവിശുഷ്കകാഷ്ഠഹുതഭുങ്നിഷ്ഠൂതധൂമോത്കരം
വ്യാധൂന്വൻ ഇവ ഗന്ധമാദനഗിരിർ ദൂരാദസൗ ദൃശ്യതേ.

പരിഭാഷ:
ചായില്യം മനയോലയെന്നിതി പലേ ധാതുദ്രവങ്ങള്‍ക്കലം
ഭൂയിഷ്ഠത്വമെഴും ശിലാപടലമാളീടുന്ന സങ്കേതമായ്
തീയില്‍ക്കാടുകരിഞ്ഞതിന്റെ പുകപോല്‍ കാര്‍മേഘജാലം മുകള്‍ –
പ്പായിച്ചേര്‍ന്നൊരു ഗന്ധമാദനനഗം ദൂരത്തു കാണായിതാ !

(“കാര്‍മേഘം” എന്ന അര്‍ത്ഥമാണ് ആടിക്കണ്ടിട്ടുള്ളത്. “നീലമേഘം” എന്നല്ല.
വേണമെങ്കില്‍ മൂന്നാം പാദം

“തീയില്‍ക്കാടുകരിഞ്ഞതിന്റെ പുകപോല്‍ നീലാബ്ദജാലം മുകള്‍” എന്നാക്കാം)

Similar Posts

  • കാറും വെയിലും

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 5 ശ്രീവത്സൻ തീയ്യാടി Thursday, September 6, 2012 ഇനി ഞാൻ കൂടെ വന്നിട്ടുള്ളവരെ പരിചയപ്പെടുത്താം… ആശാന്റെ ആ വാചകത്തിൽ രണ്ടു കൌതുകമാണ് തോന്നിയത്. ഒന്ന്, അദ്ദേഹത്തിൽ പൊതുവെ ശ്രദ്ധിച്ചിട്ടില്ലാത്ത ടീം ലീഡർ സ്പിരിറ്റ്‌. രണ്ട്, അതുവരെ പിന്തുടർന്ന അർദ്ധവള്ളുവനാടൻ വാമൊഴിയിനിന്ന് മുഴുവനായുള്ള വ്യതിയാനം. “ങ്ഹാ… നി ഓരോരുത്തരായ്ട്ട് ങ്ങ്ട് മുമ്പാക്കം വര്വോ….” വീണ്ടും തന്റെ കോതച്ചിറ മലയാളത്തിലേക്ക് വഴുതി കലാമണ്ഡലം ഗോപി. നാട്യം ഏതുമില്ലാത്ത ഭവ്യതയുമായി സഹകലാകാരന്മാർ അദ്ദേഹത്തിന്റെ കസേരക്കടുത്തെക്ക്…

  • ഭസ്മീകരിക്കപ്പെടുന്ന കാട്ടാളൻ

    ഹേമാമോദസമാ – 15 ഡോ. ഏവൂർ മോഹൻദാസ് January 12, 2014  നളചരിതം  രണ്ടാം  ദിവസം  കഥയുടെ  എട്ടാം  രംഗത്തിന്റെ അവസാനഭാഗത്ത് കാണുന്ന ദമയന്തിയുടെ വിചാരപദമാണ് ഇവിടെ പ്രതിപാദ്യവിഷയം. തന്നെ പെരുമ്പാമ്പിന്റെ വായിൽ നിന്നും രക്ഷപ്പെടുത്തിയ കാട്ടാളൻ പ്രണയാഭ്യർത്ഥനയുമായി പിറകെ കൂടിയപ്പോൾ ദമയന്തി ചിന്തിക്കുന്ന പദമാണ്, അതിമൂഢനിവനോടെന്തനുസരിച്ചുരപ്പൂഅത് കേട്ടിട്ടിവനുണ്ടോ അടങ്ങിപ്പോയിരിപ്പൂഅബലേ! നിൻ വ്രതലോപോദ്യതൻ ഭസ്മീഭവിപ്പൂ എ-ന്നമരേന്ദ്ര വരമുന്നൊണ്ടതിന്നുപകരിപ്പൂ ‘നിന്റെ പാതിവ്രത്യവൃതഭഞ്ജനം ചെയ്യാനൊരുമ്പെടുന്നവൻ ഭസ്മമായിപ്പോകട്ടെ’ എന്ന ഇന്ദ്രദേവവരം ദമയന്തി ഓർത്തതും കാട്ടാളൻ ഭസ്മമായി തീർന്നു (ശക്തിയായടിച്ച കാറ്റിൽ ആ…

  • നളചരിതത്തിന്റെ കഥകളി സാമൂഹ്യപാഠം 

    ഹേമാമോദസമാ – 12 ഡോ. ഏവൂർ മോഹൻദാസ് May 16, 2013  ആനന്ദദായകമായ ഒരു കഥകളിയാണ്‌ നളചരിതം എന്നതിന്‌ രണ്ടു പക്ഷമില്ലെങ്കിലും ഇക്കഥയുടെ കഥകളിത്തത്തെ ചൊല്ലി ഏറെ ശബ്ദകോലാഹലങ്ങൾ ഈ നാട്ടിലുണ്ടായിട്ടുണ്ട്‌. നളചരിതം ആട്ടക്കഥ കഥകളിക്കു ഒട്ടും തന്നെ അനുയോജ്യമല്ലെന്ന്‌ ഒരു പക്ഷം വാദിക്കുമ്പോൾ അത്‌ ശെരിയല്ല, ഇക്കഥ കഥകളിക്കു തികച്ചും അനുയോജ്യമാണെന്നു മറുപക്ഷം വാദിക്കുന്നു. ഈ വിഷയത്തിലേക്കൊന്നു കടന്നു ചെല്ലാം. 2007 ലെ ‘ഏവൂർ നളചരിതോത്സവ’ സെമിനാറിൽ പങ്കെടുത്തുകൊണ്ട്‌ കലാമണ്ഡലം പബ്ലിസിറ്റി ഓഫീസർ ശ്രീ. വി….

  • |

    പാറക്കടവ് നാട്യധര്‍മ്മി കഥകളി ആസ്വാദനക്കളരി

    ശ്രീചിത്രന്‍ എം ജെ February 23, 2012 ക്ലാസിക്കല്‍ കലാരൂപങ്ങളുടെ ആവിഷ്കാരസാഫല്യം എന്ത് എന്ന ചോദ്യം ഒരു ഊരാക്കുടുക്കാണ്. എന്തു തന്നെയായാലും അക്ഷരാര്‍ത്ഥത്തിലുള്ള ഒരു ‘അഭിനയ’ ലക്ഷ്യം (മുന്നോട്ടുനയിക്കല്‍) ഇത്തരം കലകളുടെ അവതരണത്തിലും ആസ്വാദനത്തിലും ഉണ്ടെന്നു തര്‍ക്കമില്ല. ഈ ലക്ഷ്യത്തോട് നീതി പുലര്‍ത്തുകയും, കഥകളിയുടെ ജനകീയപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയൊരു മാതൃകയാവുകയും ചെയ്ത ശില്‍പ്പശാലയായിരുന്നു ‘നാട്യധര്‍മ്മി പാറക്കടവ്’ സംഘടിപ്പിച്ച ‘കഥകളി ആസ്വാദന പരിശീലന കളരി’. ഉള്ളടക്കം കല്യാണസൗഗന്ധികം, കിര്‍മീരവധം, രാവണോല്‍ഭവം എന്നീ കഥകളുടെ ചൊല്ലിയാട്ടം, അവതരണം, പ്രമേയം, ആഹാര്യം, ഭാവം,…

  • |

    ഉള്ളിൽ നിന്നും സംഗീതം വരും

    ഡി. വിനയചന്ദ്രൻ August 20, 2017  വെണ്മണി ഹരിദാസ് സ്മരണ – 8(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) ഞാൻ നിരന്തരം കളികാണുന്ന ഒരു കാലമുണ്ടായിരുന്നു, അന്നു മുതൽക്കേ ഹരിദാസനുമായി വളരെ സൌഹൃദത്തിലാണ്. ഇവിടെ മാർഗീല് അദ്ദേഹം അധ്യാപകനായിരിക്കുമ്പം, യൂണിവേഴ്സിറ്റി കോളേജിൽ ഞാൻ പഠിപ്പിക്കുമ്പം, പിന്നെ കോട്ടയത്ത് വരുമ്പം കളിയരങ്ങിന്റെ വേദികളിലൊക്കെ… കോട്ടയത്ത് പുള്ളി നേരത്തേ വരികയാണെങ്കിൽ കാണും, കളികഴിഞ്ഞ് കാണും… അനൌപചാരികമായ സംഗമങ്ങൾ, സംസാരവും സംഗീതവുമൊക്കെയായിട്ട്. അത് വലിയൊരു സൌഹൃദമാണ്. ഹരിദാസ് ഒരു പക്ഷെ അതിപ്രശസ്തനാകുന്നതിനു മുൻപ്, എനിക്ക്…

  • |

    കളിയരങ്ങിലെ കർമയോഗി

    കെ. കെ. ഗോപാലകൃഷ്ണൻ (മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് 1995 ജൂലായ് 23-29 പ്രസിദ്ധീകരിച്ച മുഖാമുഖം) കഥകളിയരങ്ങിലെ ഭാവനാസമ്പന്നനായ കർമയോഗി ആണ് കീഴ്പ്പടം കുമാരൻ നായർ. കഥകളിയുടെ സാമ്പ്രദായിക അഭിനയരീതിയെ വൈയക്തികസൌന്ദര്യസങ്കൽ‌പ്പങ്ങൾക്കനുസരിച്ച് വഴക്കിയെടുത്തു, അദ്ദേഹം. ചിട്ടയിലൂന്നി അഭ്യസിച്ച് ഔചിത്യദീഷയോടെ ചിട്ടകൾ ഭഞ്ജിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ സമീപനവും. നല്ല പുരാണ പരിജ്ഞാനവും സഹൃദയത്വവും കഥകളി പരിചയവും സിദ്ധിച്ചവർക്ക് ആശാന്റെ ആട്ടം നിറഞ്ഞ കലാവിരുന്നാണ്. ഇക്കഴിഞ്ഞ ജൂൺ 10ന് (1995) എൺപത് വയസ്സുതുകഞ്ഞ ആചാര്യൻ തുറന്ന് സംസാരിക്കുന്നു-തന്റെ സംഭവബഹുലമായ കലാജീവിതത്തെ കുറിച്ചും കഥകളിയുടെ ആശങ്കിതഭാവിയെക്കുറിച്ചും….

മറുപടി രേഖപ്പെടുത്തുക