|

പത്മശ്രീ കീഴ്പടം കുമാരന്‍ നായര്‍ ആശാന്‍ അനുസ്മരണം…ഒരു വിവരണം

സുദീപ് പിഷാരോടി

July 30, 2012 

മഹാനായ ഒരു ആശാന്റെ അനുസ്മരണത്തെ കുറിച്ച് ഒരു അവലോകനം നടത്താന്‍ ഞാന്‍ ഒട്ടും അര്‍ഹനല്ല എന്ന് അറിയാം… എന്നാലും അന്ന് നടന്ന കഥകളിയെ കുറിച്ച് ഒരു വിവരണം ഞാന്‍ താഴെ ചേര്‍ക്കുന്നു.
കല്ലായക്കുലങ്ങര കളിക്കല്ലാതെ ഞാന്‍ ഇന്നുവരെ സന്ധ്യ കേളി കണ്ടിട്ടില്യാ. ഒരു പക്ഷെ ആ സമയത്തേക്ക് അവിടെ എത്തിച്ചേരാന്‍ കഴിയാത്തതിനാല്‍ ആയിരിക്കാം. സദനത്തിലെ മിടുക്കന്മാരായ വിദ്യാര്‍ത്ഥികളുടെ വക സന്ധ്യ കേളി  അതിനു ശേഷം അനുസ്മരണയോഗം.ശ്രീ കലാമണ്ഡലം രാമന്‍ കുട്ടി നായര്‍ ആശാന്‍ , ശ്രീ കെ ജി വാസു ആശാന്‍, ശ്രീ നരിപ്പറ്റ നാരായണന്‍ നമ്പൂതിരി , ശ്രീ സദനം ഹരികുമാര്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു..

അരങ്ങു കേളിയോടു കൂടി കളിക്ക് തുടക്കം.കളി തുടങ്ങുമ്പോള്‍ തന്നെ കാണാന്‍ ആളുകള്‍ വളരെ കുറവായിരുന്നു.പുറപ്പാടിന് ശേഷം ശ്രീ സദനം ബാലകൃഷ്നാശന്റെ കമലദളം. മണ്ഡോദരി ആയി ശ്രീ സദനം വിജയന്‍. പാട്ട് മാടമ്പി ആശാനും ശ്രീ പാറ നാരായണന്‍ നമ്പൂതിരിയും. സദനം വാസു ആശാനും ശ്രീ സദനം രാജനും മേളം. മാടമ്പി ആശാനും പാറ തിരുമേനി ആശാനും വളരെ നല്ല കൂടുകെട്ടാണ് എന്ന് എനിക്ക് തോനി. സദനം ബാലകൃഷ്ണന്‍ ആശാന്റെ കമലദളം എന്ന് കേട്ടപ്പോള്‍ തന്നെ വളരെ വലിയ ഒരു പ്രതീക്ഷയോടു കൂടി ആണ് കളി കാണാന്‍ ഇരുന്നത്. എന്തോ ആ  പ്രതീക്ഷിച്ച  ഒരു അനുഭവം  ലഭിച്ചില്ല (എന്നും ഒരുപോലെ ആവണം എന്നില്ലല്ലോ).


പിന്നീട് കലാനിലയം ബാലകൃഷ്ണന്‍ ആശാന്റെ രണ്ടാം രാവണന്‍(ബാലി വിജയം), കെ ജി വാസു ആശാന്റെ നാരദന്‍. എനിക്ക് എടുത്തു പറയണം എന്ന് തോനിയ കാര്യം ബാലാശന്റെ രാവണന്റെ അലര്‍ച്ച ആണ് . “അലര്‍ച്ച പാട്ടുകാരന്റെ ശ്രുതിയില്‍ നില്‍ക്കുന്നതയിരിക്കണം” എന്ന് ആരോ പറഞ്ഞു കേട്ടത് എനിക്ക് പെട്ടെന്ന് ഓര്‍മവന്നു . രാവണ കുബേരദൂതസംവാദവും പുഷ്പകവിമാനം കൈക്കലാക്കിയതും  കൈലാസോധാരണവും എല്ലാം വളരെ സരസമായി അദ്ദേഹം പകര്‍ന്നാടി. എടുത്തു പറയേണ്ട മറ്റൊരു കാര്യം കൈലസോധാരണ സമയത്ത് പവര്‍ പോയിരുന്നു. അത് അദ്ദേഹം അറിഞ്ഞില്ലെന്നു തോനുന്നു. സാധാരണ  ഇപ്പോള്‍ ചെയ്തു വരുന്നത് പവര്‍ പോയാല്‍ ആട്ടം നിര്‍ത്തുകയാണല്ലോ? ഇവിടെ നിര്‍ത്താത്തത് കൊണ്ട്  തന്നെ ആ ഒരു തുടര്‍ച്ച നഷ്ട്ടപെടാതെ കഴിഞ്ഞു.എന്നുമാത്രമല്ല കളിവിളക്കിന്റെ മാത്രം വെളിച്ചത്തില്‍ കഥകളി കാണുന്നത് ഒരു വേറിട്ട അനുഭവം തന്നെ എന്ന് എനിക്കുറപ്പായി. ശ്രീ  കലാമണ്ഡലം മോഹനകൃഷ്ണന്‍,ശ്രീ അത്തിപറ്റ രവി കൂട്ടുകെട്ട്,പാട്ട് വളരെ നന്നായി കൈകാര്യം ചെയ്തു.


അടുത്തത്ശ്രീ  സദനം ഹരികുമാറിന്റെ ഉത്ഭവം ആയിരുന്നു. അദ്ദേഹം ഉപയോഗിച്ചിരുന്ന മേയ്ക്കൊപ്പു പലതും  അദ്ധേഹത്തിന്റെ സ്വന്തം സൃഷ്ടികള്‍ ആയിരുന്നു എന്നുമാത്രം അല്ല പലതും  അലുമിനിയത്തില്‍ തീര്‍ത്തതായിരുന്നു . തിരനോക്ക് വളരെ ഗംഭീരം എന്ന് വേണം പറയാന്‍. ശേഷം അമ്മയുടെ മടിയില്‍ കിടന്നു ഉറങ്ങിയത് മുതല്‍ പഞ്ചാഗ്നിയുടെ മധ്യത്തില്‍ ഓരോ തല മുറിച്ചു ഹോമിച്ചുള്ള തപസ്സാട്ടം വരെ വളരെ നന്നായി തന്നെ  അവതരിപ്പിച്ചു. മേളത്തിന്റെ കാലം വല്ലാതെ കയറി പോയത് കാരണം ഹരി എട്ടന് കൂടുതല്‍ strain എടുക്കേണ്ടി വന്നു എന്ന് തോനുന്നു. പാട്ടിനു  ശ്രീ സദനം ശിവദാസനും കാര്‍ത്തിക് മേനോനും (ശ്രീ സദനം ഹരികുമാറിന്റെ മകന്‍) ആയിരുന്നു. ചെണ്ട കൈകാര്യം ചെയ്തത് ശ്രീ കലാമണ്ഡലം ബലരാമനും,ശ്രീ സദനം രാമകൃഷ്ണനും കൂടി ആണ്. മദ്ധളം ശ്രീ സദനം ദേവദാസും സദനം ജയരാജും ആയിരുന്നു.
തുടര്‍ന്ന് ശ്രീ പാറ നാരായണന്‍ നമ്പൂതിരിയുടെയും ശ്രീ സദനം ശിവദാസിന്റെയും  പാട്ടില്‍ ശ്രീ നരിപ്പറ്റ നാരായണന്‍ നമ്പൂതിരിയുടെ ജടായു മോക്ഷം വരെ ബാലിവധം. ശ്രീ നരിപ്പറ്റ ആശാന്റെ മുദ്രകളില്‍ ഉള്ള പൂര്‍ണത, മുഖത്ത് മാറി മറയുന്ന ഭാവങ്ങള്‍ എല്ലാം ആ പുലര്‍കാലത്തെ ആസ്വാദ്യപൂര്‍ണമാക്കി. സദനം വിഷ്ണു പ്രസാദ്‌ അകമ്പന്‍ തുടര്‍ന്ന് മാരീചന്‍, ശ്രീ ആസ്തികാലയം സുനില്‍ മണ്ഡോദരി, ശ്രീ സദനം വിജയന്‍ സന്യാസി രാവണന്‍, ശ്രീ സദനം ഭാസി  ശ്രീരാമന്‍,ശ്രീ സദനം സുരേഷ് ലക്ഷ്മണന്‍,ശ്രീ സദനം സദാനന്ദന്‍ സീത,ശ്രീ സദനം കൃഷ്ണദാസ്‌ ജടായു എന്നിവര്‍ ആയിരുന്നു  മറ്റു വേഷ കലാകാരന്‍മാര്‍ . ശ്രീരാമനും സീതയും മികച്ച നിലവാരം പുലര്‍ത്തി.

ശ്രീ സദനം ഹരികുമാറിന്റെ ഭാവനയില്‍ ചിട്ടപ്പെടുത്തിയ  അവസാന ജടയുവിന്റെ ഭാഗം ശ്രീ സദനം കൃഷ്ണദാസ് ജടായുവിനെ പൂര്‍ണ വളര്‍ച്ചയില്‍ എത്തിച്ചു. ജടയുവിന്റെ സാധ്യതകളെ അരങ്ങില്‍ എത്തിക്കാന്‍  സദനം ഹരികുമാര്‍, നരിപ്പറ്റ, കൃഷ്ണദാസ്‌ കൂട്ടുകെട്ടിന് നന്നായി കഴിഞ്ഞു എന്ന് വേണം എന്ന് പറയാന്‍. ജടായു മാത്രമേ ഉള്ളൂ എന്ന  എന്റെ ചോദ്യത്തിന് സദനം കൃഷ്ണദാസിന്റെ മറുപടി കണ്ടതിനു ശേഷം അഭിപ്രായം പറഞ്ഞാല്‍ മതി എന്നായിരുന്നു. കഴിഞ്ഞപ്പോള്‍ “ഇപ്പോള്‍ എങ്ങിനെ?” എന്ന ചോദ്യത്തിന്  മറുപടി നല്കാന്‍ എനിക്ക് കഴിയാത്ത അവസ്ഥയിലായി.ശ്രീരാമലക്ഷ്മണന്‍മാരുടെ ധനാശിയോടു കൂടി കളിവിളക്ക് അണഞ്ഞു.
ചുട്ടിക്ക് ശ്രീ കയ്യണ്ടം നീലകണ്ഠന്‍ നമ്പൂതിരിയും ശ്രീ കലാമണ്ഡലം സതീശനും ആയിരുന്നു. ചുട്ടി എല്ലാം വളരെ നല്ലതായിരുന്നു. അണിയറ കൈകാര്യം ചെയ്തിരുന്നത് ശ്രീ ശങ്കരന്‍,ശ്രീ കുമാര്‍,ശ്രീ കുട്ടന്‍ എന്നിവരായിരുന്നു. ഇതിനു പുറമേ സദനത്തിലെ വിദ്യാര്‍ത്ഥികളുടെ ഉത്സാഹവും അവിടെ ആകെ നിറഞ്ഞു നിന്നിരുന്നു.
ഒരു മുഴുരാത്രി കളി കഴിഞ്ഞുപോയത് അറിഞ്ഞതെ ഇല്ല .ഏകദേശം പത്തില്‍ താഴെ ആളുകള്‍ മാത്രമേ മുഴുനീള കളി കാണാന്‍ സദനത്തിന്റെ പുറത്തു നിന്ന് ഉണ്ടായിരുന്നുള്ളൂ എന്നത് മനസ്സിനെ വളരെ അധികം വിഷമിപ്പിച്ചു എങ്കിലും ദൂരെ നിന്നും ഇതുനു വേണ്ടി മാത്രം വന്ന ഞങ്ങളെപോലെ ഉള്ളവര്‍ക്ക് നല്ല ഒരു കലാവിരുന്ന് സമ്മാനിക്കാന്‍ കലാകാരന്മാര്‍ക്ക് കഴിഞ്ഞു. ശ്രീ കീഴ്പടം കുമാരന്‍ നായര്‍ ആശാന്റെ സാന്നിധ്യവും അനുഗ്രഹവും അവിടെ നിറഞ്ഞു നിന്നിരുന്നു എന്നതില്‍ ഒരു സംശയവും ഇല്ല.

Similar Posts

  • ചില ആട്ടശ്ലോകങ്ങളും അവയുടെ തര്‍ജ്ജമകളും.

    അത്തിപ്പറ്റ രവി April 11, 2012 01. ശിഖിനിശലഭോ ജ്വാലാചക്രൈർന്ന വിക്രിയതേ പതൻപിബതി ബഹുശശ്ശാർദ്ദൂലീനാം സ്തനം മൃഗശാബകഃസ്പൃശതികളഭസ്സിംഹീം ദംഷ്ട്രാം മൃണാളധിയാ മുഹുർ –ന്നയതിനകുലം നിദ്രാതന്ദ്രീം ലിഹന്നഹിപോതകഃ(കുലശേഖരവർമ്മന്റെ സുഭദ്രാധനഞ്ജയം) കരിവതണുവില്ലാ തീയിൽ പാറ്റതൻ ചിറ,കദ്ഭുതം!ഹരിണശിശുവിന്നല്ലോ പാലൂട്ടിടുന്നിതു പെൺപുലിഉരഗശിശു കീരിപ്പൂമെയ് നക്കിടുന്നു, മൃണാളമായ് –ക്കരുതി ഗജപോതം സിംഹദ്ദംഷ്ട്ര മെല്ലെ വലിപ്പു  ഹാ! 02.ഹിമകര! ഹിമഗര്‍ഭാരശ്മയേ താവകീനാമയിമദനവിധേയേ യേനവഹ്നിം വമന്തിന തവബലമനംഗസ്യാപി വാ ദുഃഖഭാജോജനകദുഹിതുരേഷാ ശര്‍വ്വരീനാഥശക്തി ഹിമകര ! കിരണത്താലെന്തു നീയെന്നെയേവംസുമശരശരപീഡാധീനനായ് മാറ്റിടുന്നു ?സമരബലമിദംനീ കാട്ടിടാ, കാമനും, ഹൃത് –കമലരുജവഹിയ്ക്കും സീതതന്‍…

  • തുടക്കക്കാർക്കായി കഥകളിയെ പറ്റി ചില ചോദ്യങ്ങളും ഉത്തരങ്ങളും

    സുനിൽ April 9, 2012  എന്താണ് കഥകളി? തികച്ചും വ്യക്തിപരമായ ചോദ്യം. കുറഞ്ഞത് പത്ത് കളിയെങ്കിലും കണ്ടതിനുശേഷം സ്വയം ഉത്തരം കണ്ടെത്താന്‍ ശ്രമിക്കൂ. ശാസ്ത്രീയ/പാരമ്പര്യ നൃത്ത നാടക കലാ രൂപങ്ങളിലേക്ക് കേരളത്തിന്റെ സംഭാവനയാണ് കഥകളി. സാഹിത്യം, സംഗീതം, മേളം, ചിത്രകല, അഭിനയം, നൃത്തം എന്നീ കലാരൂപങ്ങള്‍ കഥകളിയില്‍ സമ്മേളിക്കുന്നതിനാല്‍ ഇത് ഫ്യൂഷന്‍ കലാരൂപത്തില്‍ പെടുന്നു. മെയ് വഴക്കത്തിനും അഭിനയത്തിനും ഒരു പോലെ പ്രാധാന്യം കഥകളിയില്‍ ഉണ്ട്. വിവിധ തലങ്ങളില്‍/നിലവാരങ്ങളില്‍ ആസ്വദിക്കാവുന്ന ബഹുമുഖമാര്‍ന്നയ ഒരു കലാരൂപമാണിത്. കഥകളി ഒരേ…

  • |

    അവസാനത്തെ ആശുപത്രിയുടെ സവിശേഷതകൾ

    ശ്രീചിത്രൻ എം ജെ June 20, 2014 സമൂഹത്തിന്റെഅവസാന ആശുപത്രിയാണ് കല. രോഗാതുരവും കലാപകലുഷിതവുമായ സമൂഹങ്ങൾ മിക്കപ്പോഴുംവിസ്മയകരമാം വിധം മനോഹരമായ കലാവിഷ്കരണങ്ങൾ നടത്തുന്നത് അതുകൊണ്ടാണ്.ഇറാനിൽ നിന്നു മികച്ച സിനിമകൾ, ലാറ്റിനമേരിക്കയിൽ നിന്ന് മികച്ച സാഹിത്യം, ആഫ്രിക്കയിൽ നിന്നും അമേരിക്കയിൽ നിന്നും കറുത്തവരുടെ ഉയിർപ്പുസംഗീതം –ഇവയൊന്നും യാദൃശ്ചികതകളല്ല. കല സാന്ത്വനം മുതൽ പ്രതിരോധം വരെഏറ്റെടുക്കുന്ന ഔഷധങ്ങൾ കൊണ്ടു സമ്പന്നമായ ആശുപത്രിയാണ്. സമൂർത്തമായചരിത്രസാഹചര്യം എന്താണോ ആവശ്യപ്പെടുന്നത്, അത് കല നൽകുന്നു. സമൂഹത്തിന്റെഘടനാപരമായ സവിശേഷതകൾ ഏറ്റവും സൂക്ഷ്മമായി കലയിൽ പ്രതിഫലിക്കുന്നു. പാരമ്പര്യകലകളെനാം…

  • |

    ഇളമ്പറ്റശിഷ്യനും കാണിക്കഗുരുക്കളും

    ഓർമകൾക്കൊരു കാറ്റോട്ടം – 21 ശ്രീവത്സൻ തീയ്യാടി November 19, 2017 കഥകളിപ്പിന്നാമ്പുറത്ത് കാഷ്ബാഗ് പിടിച്ചുനടക്കുന്ന രൂപം. അതായിരുന്നു അറിഞ്ഞുകാണുമ്പോഴത്തെ പരിയാനമ്പറ്റ ദിവാകരൻ. അതായത് മനുഷ്യവേഷത്തിൽ, നടാടെ. കൊല്ലം? 1992 ആവണം. (അതോ ’93?) സംഘാടനചുമതല ഉണ്ടായിരുന്നു അന്നദ്ദേഹത്തിന്. ഒറ്റ കഥ: നളചരിതം ഒന്നാം ദിവസം. ഏകതാരം കലാമണ്ഡലം ഗോപി. മദ്ധ്യകേരളത്തിലാണ് വേദി. പട്ടാമ്പിക്കടുത്ത് ഉൾനാട്ടിൽ. ചാത്തന്നൂർ എന്ന് പറയും. ദിവാകരൻറെ  പെരിങ്കന്നൂര് സ്വദേശത്തുനിന്ന് അകലെയല്ല. പൊതുവെ കേറ്റിറക്കുവയലുകളും അവയ്ക്കതിർത്തിയിൽ കുള്ളൻകുന്നുകളും. ചെന്നിറഭൂവിൽ ഒറ്റക്കും തെറ്റക്കും കരിമ്പനകൾ. ചാത്തന്നൂരെ ഹൈസ്കൂളിലെ ഹെഡ്മാഷ്…

  • നളചരിത സംഗീതം

    ഡോ. ഓമനക്കുട്ടി January 1, 2014 ഒരു രാഷ്ട്രത്തിന്റെ മുതല്‍ക്കൂട്ട് എന്നുപറയുന്നത് അവിടുത്തെ സംസ്‌കാരം തന്നെയാണ്. ഏതു രാഷ്ട്രത്തിലും സംസ്‌കാരം ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത് പല ഘട്ടങ്ങള്‍ തരണം ചെയ്താണ്. കല സംസ്‌കാരത്തിന്റെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഭാഗം തന്നെയാണ്. ആദിമകാലം മുതലുള്ള കലകളുടെ വളര്‍ച്ചയുടെ ചരിത്രം പരിശോധിച്ചാല്‍ പരസ്പരം പലരീതിയിലുള്ള സ്വാധീനങ്ങളും ഉണ്ടായിട്ടുള്ളതായി കാണാം. അങ്ങനെ വരുമ്പോള്‍ സംസ്‌കാരം സങ്കരത്വം വഹിക്കുന്നതായി കാണാം. ഭൂമിശാസ്ത്രപരമായി നോക്കുമ്പോള്‍ കേരളത്തില്‍ വളരെയധികം ബാഹ്യമായ സ്വാധീനം ഉണ്ടായിട്ടില്ലെങ്കിലും ചില കലകളുടെ കാര്യത്തില്‍, കൊടുക്കല്‍-വാങ്ങല്‍…

  • |

    ശരീരത്തിന്റെ സംഗീതം

    മനോജ് കുറൂർ April 24, 2011 കലാമണ്ഡലം രാമന്‍‌കുട്ടി നായരുടെ രംഗാവതരണങ്ങളെ മുന്‍‌നിര്‍ത്തി കഥകളിയുടെ ലയാത്മകഘടനയെക്കുറിച്ച് ഒരു അവലോകനം (കലാമണ്ഡലം രാമന്‍‌കുട്ടി നായരുടെ എണ്‍‌പതാം പിറന്നാളാഘോഷത്തോടനുബന്ധിച്ച് 2005 മേയില്‍ പാലക്കാടു നടന്ന സെമിനാറില്‍ അവതരിപ്പിച്ചത്) സമകാലികസാംസ്കാരിക-കലാപരിസരത്തില്‍ കഥകളിയെ പ്രസക്തമാക്കുന്ന ഘടകങ്ങളേതൊക്കെയാണ്‌? കലാമണ്ഡലം രാമന്‍കുട്ടി നായരുടെ വേഷങ്ങള്‍ രംഗാവതരണത്തിനു സ്വീകരിക്കുന്ന കലാതന്ത്രങ്ങള്‍ ഏതൊക്കെയാണ്‌? ഈ രണ്ടു ചോദ്യങ്ങളുടെയും ഉത്തരങ്ങള്‍ ഒരു വലിയ അളവില്‍ പരസ്പരപൂരകങ്ങളാണ്‌. കഥകളിയുടെ അവതരണത്തിലും ആസ്വാദനത്തിലും പൊതുവേ രണ്ടു ധാരകളുള്ളതായി പറയാറുണ്ട്‌. അതിലൊന്ന്‌ മുഖാഭിനയപ്രധാനവും മറ്റൊന്ന്‌…

മറുപടി രേഖപ്പെടുത്തുക