|

കറുത്തമ്മ 

സദു ഏങ്ങൂര്‍

June 17, 2012

കഥകളിയെ സാധാരണ ജനങ്ങളിലേക്ക് എന്ന് ദൌത്യവുമായി കഴിഞ്ഞ ആറുവർഷമായി പ്രവർത്തിക്കുന്ന “കളിമണ്ഡലം തൃപ്രയാർ” സ്കൂൾ തലത്തിൽ നിന്ന് തന്നെ ആണ് പ്രവർത്തനം ആരംഭിച്ചത്. മുൻപ് തിരനോട്ടം ദുബായുടെ പ്രവർത്തകനായതിനാൽ അതിലൂടെയുള്ള അനുഭവസമ്പത്ത് സഹായകരമായി. തൃപ്രയാർ കേന്ദ്രീകരിച്ച് മണപ്പുറത്തെ സ്കൂൾ കുട്ടികൾക്കായി വർഷം തോറും കഥകളി ശില്പശാല നടത്തുന്നുണ്ട്. കൂട്ടത്തിൽ നമ്മുടെ പൈതൃക കലകളെ മാറിമാറി ഓരോവർഷവും, കൂടിയാട്ടം, മുടിയേറ്റ് എന്നിങ്ങനെ, പരിചയപ്പെടുത്തുന്നു.

എന്നാൽ ഇന്നത്തെ സാധാരണ ജനങ്ങളും നമ്മുടെ തനതായ കലകളെ കണ്ടിരിക്കണം എന്ന ആശയം സഫലീകരിക്കാനായി കർണ്ണശപഥം പോലുള്ള കഥകൾ ആദ്യമായി പ്രദർശിപ്പിക്കാനാണ് കളിമണ്ഡലം തീരുമാനിച്ചത്. ആദ്യം കഥകളികാണുന്നവർക്ക് സമയദൈർഘ്യം അനുഭവപ്പെട്ടാൽ ശരിയാവില്ല എന്ന വസ്തുത മനസ്സിലാക്കി കർണ്ണശപഥത്തിലെ കർണ്ണൻ-കുന്തി സംവാദം ആണ് കളിമണ്ഡലം പ്രവർത്തകർ തെരഞ്ഞെടുത്തത്. കുടുംബ, നാട്ട് ക്ഷേത്രങ്ങളിൽ ഉത്സവക്കമ്മറ്റിക്കാരുമായി ബന്ധപ്പെട്ട് അമ്പലപ്പറമ്പുകളിൽ പ്രദർശിപ്പിച്ച കർണ്ണശപഥം നാട്ടുകാർ ഏറ്റുവാങ്ങി. പദങ്ങൾ മുഴുവനും കഥയും സന്ദർഭവും എല്ലാം വിസ്തരിച്ച് എഴുതി തയ്യാറാക്കി വിതരണം ചെയ്യാറുണ്ട്.

ഈ വർഷത്തെ കളിമണ്ഡലത്തിന്റെ നാലാമത്തെ പരിപാടി ആയിരുന്നു കറുത്തമ്മ.

ആലപ്പുഴ തകഴി സ്മൃതിമണ്ഡപത്തിൽ ചെമ്മീനിലെ പരീക്കുട്ടി-കറുത്തമ്മ രംഗത്തിന്റെ കഥകളി ആവിഷ്കാരം നടക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ അവിടെ പോവുകയും കലാമണ്ഡലം ഗണേഷുമായി കാണുകയും പരിചയപ്പെടുകയും ഉണ്ടായി. ഞങ്ങളുടെ നാട്ടികയും ചെമ്മീൻ സിനിമയും തമ്മിലുള്ള ബന്ധം വളരെ വലുതാണ്. അതിനാൽ അവിടെ വച്ചു തന്നെ ഗണേഷിനു ഉറപ്പ് കൊടുത്തു കുറച്ചുകൂടെ ഭംഗിയായി പളനിയെ കൂടെ ഉൾപ്പെടുത്തി കൊണ്ടുള്ള രംഗം തൃപ്രയാറിൽ അവതരിപ്പിക്കണമെന്ന്. കഥകളിയിൽ സാമൂഹ്യകഥകളുടെ പ്രസക്തിയെ കുറിച്ച് രണ്ട് അഭിപ്രായം ഉണ്ടെങ്കിലും ചില പരീക്ഷണങ്ങൾ കഥകളിയെ ജനങ്ങളിലേക്ക് അടുപ്പിക്കുന്നുണ്ട്. കർണ്ണശപഥം പോലെ വളരെ ലളിതമായ പദങ്ങളും സംഗീതാത്മകവും വികാരഭരിതവുമായ രംഗങ്ങളാലും കറുത്തമ്മ കാണുന്ന ഒരു നവ ആസ്വാദകന് “കഥകളി ശ്രദ്ധിച്ചിരുന്നു കണ്ടാൽ ആസ്വദിക്കാവുന്നതേ ഉള്ളൂ“ എന്നൊരു തിരിച്ചറിവാണ് നൽകുന്നത്.

തൃപ്രയാർ കളിമണ്ഡലം സഹകരണത്തോടെ നാട്യകല ആലപ്പുഴ അവതരിപ്പിച്ച കലാമണ്ഡലം ഗണേഷിന്റെ കറുത്തമ്മ കാണാൻ പങ്കെടുത്ത സാധാരണ ജനങ്ങൾ ഒന്നര മണിക്കൂർ ശരിക്കും ഇരുന്ന് ആസ്വദിക്കുകയായിരുന്നു. പരീകുട്ടിയുടേയും കറുത്തമ്മയുടേയും പ്രണയം ചെമ്മീൻ സിനിമ ചിത്രീകരിക്കപ്പെട്ട നാട്ടിക വാസികൾക്ക് സുപരിചിതമാണ്.

വിവാഹം ഉറപ്പിച്ച ശേഷം കറുത്തമ്മയും പരീക്കുട്ടിയും കണ്ടുമുട്ടുന്ന രംഗത്തോടെ കഥകളി ആരംഭിക്കുന്നു. രണ്ടാം രംഗത്തിനു മുൻപായി ദണ്ഡകരൂപത്തിൽ കാലമാറ്റങ്ങൾ എല്ലാം വിവരിക്കുന്നു. അരയന്മാർ പറഞ്ഞു നടക്കുന്ന അപഖ്യാതികൾ കേട്ട് പളനി, കറുത്തമ്മയോട് സത്യം പറയാൻ ആവശ്യപ്പെടുന്നതോട് കൂടിയാണ് രണ്ടാം രംഗം. കറുത്തമ്മ-പരീക്കുട്ടി അവസാനസമാഗമം ആണ് മൂന്നാം രംഗത്തിൽ.

കടലമ്മതൻ നാട്ടിലേക്കിനി
വിരുന്നുകാരായി പോകാം.

എന്ന പദത്തോടെ അവസാനിക്കുകയാണ് കഥകളി.

കറുത്തമ്മയായി കലാമണ്ഡലം ഗണേഷും പരീക്കുട്ടിയായി കലാമണ്ഡലം പ്രശാന്തും പളനിയായി വാരനാട് സനൽകുമാറും വേഷമിട്ടു. കലാമണ്ഡലം സജീവും വിഷ്ണുവും ആണ് പാടിയത്.

Similar Posts

  • കലാമണ്ഡലം ഗോപി

    പി.ജി. പുരുഷോത്തമൻ പിള്ള August 28, 2014 “പട്ടിക്കാംതൊടി രാവുണ്ണിമേനോൻ്റെ ഉടലിന്മേൽ കുഞ്ചുക്കുറുപ്പിന്റെ തല വെച്ചുപിടിപ്പിച്ചാൽ”… എന്ന്  വള്ളത്തോൾ പറഞ്ഞിട്ടുള്ളതായി കേട്ടിട്ടുണ്ട്.  പട്ടിക്കാംതൊടിയുടെ കയ്യും മെയ്യും കുറുപ്പിന്റെ രസവാസനയുമാണ്  മഹാകവി വിശേഷമായി കണ്ടത്. ഏതാണ്ട്  അതുപോലൊരു പരാമർശം ഈയിടെ ഒളപ്പമണ്ണ നടത്തുകയുണ്ടായി. രാമൻകുട്ടിനായരും കൃഷ്ണൻനായരും ചേർന്നതാണ്  കലാമണ്ഡലം ഗോപി എന്ന്.  ഒക്റ്റോബർ 18-ന്  കലാമണ്ഡലത്തിലെ അവാർഡ് ദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  അസാമാന്യമായ വേഷഭംഗി, നല്ല മെയ്യൊതുക്കം, ചന്തമേറിയ അംഗചലനങ്ങൾ, ഒന്നാംതരം കണ്ണ്, തികഞ്ഞ അഭ്യാസബലം എന്നിവയെല്ലാം ഗോപിയുടെ…

  • |

    വൈയ്ക്കം തങ്കപ്പന്‍പിള്ള

    മണി, വാതുക്കോടം August 8, 2014 ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും മുതിര്‍ന്ന കഥകളിഗായകനാണ് ശ്രീ വൈയ്ക്കം തങ്കപ്പന്‍പിള്ള. ശാരീരഗുണം കുറവാണെങ്കിലും ധാരാളം കഥകള്‍ തോന്നുകയും ഉറച്ചചിട്ട ഉള്ളതുമായ ഒരു ഗായകനാണിദ്ദേഹം. വടക്കന്‍ ചിട്ടയും തെക്കന്‍ ചിട്ടയും പഠിക്കുകയും പാടുകയും ചെയ്തിട്ടുണ്ട് തങ്കപ്പന്‍പിള്ള. കോട്ടക്കല്‍ വാസുനെടുങ്ങാടി, കോട്ടക്കല്‍ ഗോപാലക്കുറുപ്പ്, കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് തുടങ്ങിയ ഉത്തരകേരളത്തിലെ ഗായകരോടോപ്പവും, ചെമ്പില്‍ വേലപ്പന്‍പിള്ള, ചേര്‍ത്തല കുട്ടപ്പക്കുറുപ്പ്, തകഴി കുട്ടന്‍പിള്ള തുടങ്ങിയ ദക്ഷിണകേരളത്തിലെ ഗായകര്‍ക്കൊപ്പവും, വൈക്കം തങ്കപ്പന്‍പിള്ള ധാരാളമായി പാടിയിട്ടുണ്ട്. വൈയ്ക്കത്ത് വെലിയകോവിലകത്ത് ഗോദവര്‍മ്മ തമ്പുരാന്റേയും…

  • |

    രാഗം കൊണ്ട് കഥാപാത്രമാവുന്ന അത്ഭുതം

    വെണ്മണി ഹരിദാസ് സ്മരണ – 5(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) കലാമണ്ഡലം ബാബു നമ്പൂതിരി July 14, 2017 നമുക്ക് ജീവിതത്തിലുണ്ടാവുന്ന സ്നേഹം, ദേഷ്യം ഇങ്ങനെയൊക്കെയുള്ള വികാരങ്ങൾ, അല്ലെങ്കിൽ ദേഷ്യത്തോടെ ‘എടാ’ എന്നൊരാളെ വിളിക്കുന്നത്, വാത്സല്യത്തോടെ ‘മോനെ’ എന്നു വിളിക്കുന്നത്, അതൊക്കെ ഈ കഥകളിപ്പാട്ടിലൂടെ വളരെ നിസ്സാരമായിട്ട് അദ്ദേഹം ചെയ്യുന്നത് എന്നെ വളരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നമ്മൾ സംസാരിക്കുന്നതു പോലെ അനായാസമായി പാടാൻ കഴിയുന്ന ഒരു മഹത് വ്യക്തിയാണ് അദ്ദേഹം. ഹരിദാസേട്ടന്റെ കൂടെ ഞാൻ ആദ്യം പാടുന്നത് ഉത്തരാസ്വയംവരത്തിലെ ‘മാനവേന്ദ്രകുമാര പാലയ’…

  • കിള്ളിക്കുറിശ്ശിമംഗലത്തെ രണ്ടാം ദിവസം

    രവീന്ദ്രനാഥ് പുരുഷോത്തമൻ November 3, 2015 ഇന്ന്  വിശ്വകലയായി തീർന്നിരിക്കുന്ന, കേരളത്തിന്റെ തനതുകലയായ കഥകളിയുടെ വളർച്ചയ്ക്ക് പ്രതിഭാധനരായ ഒട്ടനവധി ആചാര്യന്മാരുടെയും, വള്ളത്തോളിനെപ്പോലുള്ള ആസ്വാദക വരേണ്യരുടേയും സ്തുത്യർഹമായ പങ്കുപോലെതന്നെ അവിസ്മരണീയമാണ് നാട്ടിലുടനീളവും, ചില വിദേശ രാജ്യങ്ങളിലുമുള്ള ക്ലബ്ബുകളുടെ സംഭാവനകളും.  ആട്ടക്കഥ, കഥകളി, അഭിനയം, മുദ്രകൾ അങ്ങനെ ഈ കലാരൂപവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, സാധാരണക്കാർക്കു  കൂടി മനസ്സിലാവുന്ന തരത്തിൽ പരിചയപ്പെടുത്തുവാൻ കഥകളി ക്ലബ്ബുകൾ സ്വീകരിച്ചു വരുന്ന നടപടികൾ ശ്ലാഘനീയമാണ്. പ്രചുരപ്രചാരം നേടിയവ കൂടാതെ ഇന്ന്  അരങ്ങിൽ വളരെ വിരളമായി അവതരിപ്പിച്ചു…

  • നളചരിതം – വേരുകള്‍ തേടി (ഭാഗം 3)

    ഹേമാമോദസമാ 11 ഡോ. ഏവൂർ മോഹൻദാസ് March 7, 2013  കൊല്ല വര്‍ഷം എട്ടാം നൂറ്റാണ്ടില്‍ (എ.ഡി. പതിനാറാം നൂറ്റാണ്ട്) തെക്കന്‍ കേരളത്തില്‍ നിലനിന്നിരുന്ന അനുഷ്ഠാന  കലാരൂപങ്ങളുടെയും പയറ്റു പാരമ്പര്യങ്ങളുടെയും പശ്ചാത്തലത്തില്‍ കൊട്ടാരക്കര തമ്പുരാന്‍ മെനഞ്ഞെടുത്ത  രാമനാട്ടം  എന്ന  ദ്രാവിഡകലയെ അതിന്റെ വടക്കോട്ടുള്ള വ്യാപനകാലത്ത് ഉത്തരകേരളത്തിലെ കൂടിയാട്ടം, തെയ്യം-തിറ മുതലായ അനുഷ്ഠാനകലാരൂപങ്ങളുടെ ഉജ്ജ്വല ഭംഗികള്‍ വിളക്കി ചേര്‍ത്തു വെട്ടം തമ്പുരാന്‍ പരിഷ്ക്കരിച്ചു കഥകളിയാക്കി പരിണമിപ്പിച്ചതിന്‍ ശേഷം കോട്ടയം തമ്പുരാന്‍ നൃത്ത-നൃത്യ-വാദ്യ തൌരത്രികങ്ങളുടെ ശാസ്ത്രീയ അടിത്തറയില്‍ വികസിപ്പിച്ചു ഒരു…

  • |

    കോട്ടയ്ക്കൽ ശിവരാമൻ – വ്യക്തിയും നടനും

    രാജശേഖർ പി. വൈക്കം July 22, 2011 ശ്രീ കോട്ടയ്ക്കല്‍ ശിവരാമന്‍…..  – കഥകളിയെക്കുറിച്ച്‌, കഥാപാത്രത്തെക്കുറിച്ച്‌, പാത്രാവിഷ്ക്കാരത്തെക്കുറിച്ച്‌, പ്രത്യേകിച്ചും കഥകളിയിലെ ‘സ്ത്രീ’ യെക്കുറിച്ച്‌, – ആലോചിച്ചുറച്ച ചില തീരുമാനങ്ങളുമായി അരങ്ങിലെത്തിയ അസമാന്യപ്രതിഭയാണ്‌. ആശാന്‍ പഠിപ്പിച്ചതില്‍ നിന്നും  അല്‍പം മാറ്റം വരുത്തിയാല്‍ പോലും, അത്‌ അധികപ്രസംഗമോ ധിക്കാരമോ ആയി വിലയിരുത്തുന്ന യാഥാസ്ഥിതികത തൃണവല്‍ഗണിച്ചാണ്‌ , ശ്രീ കോട്ടയ്ക്കല്‍ ശിവരാമന്‍, അരങ്ങില്‍ തന്റെ ദമയന്തിയും, മോഹിനിയും,സീതയും, ദേവയാനിയും, കുന്തിയും മറ്റുമായി ദൃഢനിശ്ചയത്തോടെ നിന്നത്‌. ‘ചിട്ട‘ക്കാരുടെ പൊന്നും പണ്ടവും ഒന്നും അദ്ദേഹത്തെ…

മറുപടി രേഖപ്പെടുത്തുക