തൃപ്പൂണിത്തുറയിലെ മൂന്നാം ദിവസം

-സു-

May 15, 2011 

തൃപ്പൂണിത്തുറ കഥകളി കേന്ദ്രം
മേയ് 14, 2011
നളചരിതം മൂന്നാം ദിവസം
വെളുത്ത നളന്‍- കലാ.ശ്രീകുമാര്‍
ബാഹുകന്‍-കലാ. വാസു പിഷാരോടി
സുദേവന്‍-ഫാക്റ്റ് പദ്മനാഭന്‍
ദമയന്തി-ചമ്പക്കര വിജയന്‍
ഋതുപര്‍ണ്ണന്‍-പേരറിയില്ല
പത്തിയൂര്‍ ശങ്കരന്‍ കുട്ടി/നെടുമ്പള്ളി രാം മോഹന്‍/..പേരറിയില്ല 🙂
ശങ്കര വാര്യര്‍
കുറൂര്‍ വാസുദേവന്‍ നമ്പൂതിരി

വൈകുന്നേരം അഞ്ച്മണിക്ക് തുടങ്ങും എന്ന് അറിയിച്ചിരുന്നെങ്കിലും അല്‍‌പ്പം വൈകിയാണ് തുടങ്ങിയത്. കളി നടന്നത് കളിക്കോട്ട് പാലസിലായിരുന്നു. അവിടത്തെ സ്റ്റേജ് വളരെ ഉയരമുള്ളതായിരുന്നതിനാല്‍ കസേരയില്‍ ഇരുന്ന് കളികണ്ടാലും മുകളിലേക്ക് നോക്കിയേ കാണാന്‍ പറ്റൂ. 🙂 ഒട്ടും തന്നെ കഥകളിക്കനുയോജ്യമല്ലാത്ത ഒരു സ്റ്റേജ് ആയിട്ടാണ് എനിക്ക് തോന്നിയത്. ഇന്നത്തെ കാലത്ത് സ്പോണ്‍സര്‍മാര്‍ ഇല്ലാതെ ഇത്തരം പരിപാടികള്‍ നടക്കില്ല എന്നറിയാം. എങ്കിലും അവരുടെ ബാനറുകള്‍ എല്ലാം ഒന്ന് ഒതുക്കി ഭംഗിയായി കെട്ടിയാല്‍ അത് സ്റ്റേജിന് ഗുണമേ ചെയ്യൂ. അവയെല്ലാം കൂടെ കാഴ്ച്ചയ്ക്ക് ഡിസ്റ്റ്രാക്ഷന്‍ ഉണ്ടാക്കുന്നുണ്ടെന്നറിഞ്ഞാലും ഒഴിവാക്കാന്‍ വയ്യാത്ത ഒരു ഘടകം ആണ് എന്ന നിലക്ക് ഉള്ളത് ഭംഗിയായി അറേഞ്ച് ചെയ്യാന്‍ ശ്രദ്ധിക്കണമായിരുന്നു.

വെളുത്തനളനായി വന്ന കലാ.ശ്രീകുമാര്‍ ഒട്ടും തന്നെ വലിച്ചുനീട്ടി അനാവശ്യമായി ആടാതെ, നല്ലതായി, വൃത്തിയായി ആടി. തിരശീലക്കാര്‍ സുപരിചിതര്‍ അല്ലാത്തതിനാല്‍ കാര്‍ക്കോടകദംശനസമയത്തെല്ലാം സ്റ്റേജ് അറേഞ്ച് ചെയ്യാന്‍ സംഘാടകരുടെ സഹായം വേണ്ടി വന്നിരുന്നു. മാത്രമല്ല, സ്റ്റേജ് ചെറിയതായതിന്റേയും ഉയരത്തിലായതിന്റേയും ബുദ്ധിമുട്ടും ഉണ്ടായിരുന്നു. ഉയരത്തിലുള്ള സ്റ്റേജില്‍ ഇനിയും സ്റ്റൂളിന്മേല്‍ കയറി നില്‍ക്കണ്ട എന്ന് നിരീച്ചിട്ടായിരിക്കാം കാര്‍ക്കോടകന്‍ സ്റ്റേജില്‍ താഴെ നിന്ന് ആടിയത്. മുഖത്ത് തേപ്പ് ആകര്‍ഷകമായിരുന്നു. പൂയ് പൂയ് എന്ന് ഇടക്കിടക്കിടക്ക് അലറി കരയുന്ന കാര്‍ക്കോടകനെ ഞാന്‍ ആദ്യം കാണുകയായിരിക്കും.

കലാമണ്ഡലം വാസു പിഷാരോടി ആശാന്‍ മാന്‍പ്രസവവമൊന്നും ആടാതെ, വളരെ ചുരുക്കി എങ്കില്‍ ഭംഗിയായി വനവര്‍ണ്ണന ആടി. വിജനേ ബത, മറിമാന്‍ കണ്ണി എന്നിവയൊക്കെ അദ്ദേഹം ഒട്ടും ഭംഗി ചോരാതെ തന്നെ ആടി ഫലിപ്പിച്ചു. സ്വന്തമായി ഒരു നളചരിതവായന തനിക്കുണ്ട് എന്ന് തന്റെ ആട്ടങ്ങളിലൂടെ അദ്ദേഹം തെളിയിച്ചിരുന്നു.

ദമയന്തിയായി വന്ന ചെമ്പക്കര വിജയനും തന്റെ റോള്‍ ഭംഗിയാക്കി. എടുത്ത് പറയേണ്ടത് സുദേവനായി വന്ന ഫാക്റ്റ് പദ്മനാഭന്‍ ആയിരുന്നു. സ്വതസ്സിദ്ധമായ ഒരു ശൈലിയിലൂടെ തന്റെ സുദേവനെ അദ്ദേഹം ഭംഗിയായി അവതരിപ്പിച്ചു. ആളകമ്പടികളോടെ എന്ന ഭാഗം വിസ്തരിച്ച് കേമമാക്കി. മേല്‍‌പ്പുടവയെടുക്കേണം എന്ന ഭാഗമൊക്കെ അദ്ദേഹം സ്റ്റൈലിഷ് ആയി മേല്‍‌പ്പുടവയെടുത്ത് ഭംഗിയാക്കി. ലോകധര്‍മ്മി കൂടിയോ എന്ന് ചോദിച്ചാല്‍ ഒട്ടും അരോചകമായില്ല എന്ന് തന്നെ ഞാന്‍ പറയും.

ശങ്കരവാര്യരുടെ മദ്ദളം കാദ്രവേയ.. തുടങ്ങി പല ഭാഗങ്ങളിലും പാട്ടിനൊത്തും മുദ്രക്കൊത്തും കളിക്കൊത്തുമൊക്കെ വായിച്ച്, എന്റെ മനസ്സില്‍ എവിടെയോ കയറി ഇരിക്കുന്നു. റെക്കോര്‍ഡ് ചെയ്യാന്‍ സമ്മതിച്ചില്ല എന്നതില്‍ എനിക്ക് വിഷമമായി.

പൊതുവെ എനിക്ക് തൃപ്തി നല്‍കിയ ഒരു വൈകുന്നേരം തന്നെ ആയിരുന്നു ഇന്നലെ. സന്തോഷായി വിനൂ.. സന്തോഷായി! 🙂

Similar Posts

  • ഓര്‍മ്മ – ആസ്വാദന കുറിപ്പ്

    സ്മിതേഷ് നമ്പൂതിരിപ്പാട് July 23, 2012 കാറല്‍മണ്ണയില്‍ 19-07-2012 – നു നടന്ന ശ്രീ കോട്ടക്കല്‍ ശിവരാമന്‍ അനുസ്മരണ കുറിപ്പ്….. ഓര്‍മ്മ എന്ന് പേരില്‍ ശ്രീ കോട്ടക്കല്‍ ശിവരാമന്‍ രണ്ടാം ചരമ വാര്‍ഷികം ജൂലായ്‌ 19നു കാറല്‍മണ്ണയില്‍ ശ്രീ വാഴേങ്കട കുഞ്ചു നായര്‍ സ്മാരക ട്രസ്റ്റില്‍ നടക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ തന്നെ അതിനു പോകണം എന്ന് തീരുമാനിച്ചു. ശ്രീ കോട്ടക്കക്കല്‍ ശിവരാമനോടു ബഹുമാനം ഉണ്ടെങ്കിലും , അതിനു മേല്‍ അത് കുഞ്ചു നായര്‍ സ്മാരക ട്രസ്റ്റില്‍ വെച്ച് …

  • കാലകേയവധം – വേദിക. ഒക്റ്റോബർ 30, 2016 വിവേകോദയം സ്കൂൾ തൃശൂർ

    ജയശ്രീ കിരൺ November 2, 2016 നാട്ടിൽ അങ്ങോളമിങ്ങോളം കഥകളി രാവുകൾ!പക്ഷെ എന്തു ചെയ്യാം?… ” അത്തിപ്പഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണ്” അതന്നെ… കുറെ ദിവസ ങ്ങൾക്ക് മുമ്പ് തുടങ്ങിയതാണ് ഒക്ടോബർ 30 നു പോവാനുള്ള ഒരുക്കങ്ങൾ.. രാവിലെ തന്നെ പദങ്ങൾ വായിച്ച് ഒരു നോട്ട് ഉണ്ടാക്കി കയ്യിൽ കരുതി.. 2 മണിക്ക് തന്നെ ഇറങ്ങാൻ വാശി പിടിച്ച്, കുട്ട്യോളെ പല കാര്യങ്ങൾ പറഞ്ഞ് (തെറ്റി )ധരിപ്പിച്ച് ഇറങ്ങി !!. കളിക്ക് പോവാൻ ഉള്ള ഒരു…

  • ഉത്തരീയം അവതരിപ്പിച്ച കപ്ലിങ്ങാടൻ ശൈലിയിലുള്ള നരകാസുരവധം

    ശ്രീജിത്ത് കടിയക്കോൽ August 25, 2015 സർറിയലിസം എന്ന മൂവ്മെന്റ് സാഹിത്യത്തിൽ പ്രചാരത്തിൽ വന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ മാത്രമാണ്.അതിന് ഒരു നൂറ്റാണ്ട് മുമ്പ് തന്നെ കഥകളി സർറിയലിസത്തെ അതിവിദഗ്ധമായി അരങ്ങിൽ ആവിഷ്കരിച്ചു.സർറിയലിസ്റ്റിക്കായിട്ടുള്ള കഥാതന്തുക്കൾ തിരഞ്ഞെടുത്തു എന്നത് തന്നെയാണ് ഒരു പെർഫോമിങ്ങ് ആർട്ട് എന്ന നിലയിൽ കഥകളിയുടെ വിജയവും.ധാരാളം പരിമിതികൾക്കിടയിൽ സ്റ്റേജിൽ അവതരിപ്പിക്കുന്ന ഒരു കലാരൂപം എന്ന നിലയിൽ നൃത്തത്തിന്റേയും നൃത്ത്യത്തിന്റേയും സാധ്യതകൾ പരമാവധി ചൂഷണം ചെയ്യുന്ന കഥകൾ അവതരിപ്പിക്കുമ്പോളാണ് ആസ്വാദനം കൂടുതൽ നന്നാവുന്നതും. അതിന്…

  • തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ പ്രഹ്ലാദചരിതം 

    സേതുനാഥ് May 24, 2011 2011 മേയ് 23 നു ആന്റ്സ് മീഡിയ തീയറ്റര്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം തീര്‍ഥപാദമണ്ഡപത്തില്‍ മടവൂര്‍ കേളുവാശാന്‍ രചിച്ച പ്രഹ്ലാദചരിതം കഥകളി നടന്നു.ഹിരണ്യകശിപുവായി ശ്രീ കലാമണ്ഡലം മനോജും ശുക്രാചാര്യരായി ശ്രീ മാര്‍ഗി സുരേഷും പ്രഹ്ലാദനായി മാസ്റ്റര്‍ അര്‍ജുന്‍ സുബ്രഹ്മണ്യനും നരസിംഹമായി ശ്രീ കോട്ടയ്ക്കല്‍ ദേവദാസും വേഷമിട്ടു. ശുക്രശിഷ്യന്മാരായും ചണ്ഡാമര്‍ക്കന്മാരായും  പുളിയൂര്‍ക്കോട് ഹരിയും കല്യാണകൃഷ്ണനും മാര്‍ഗ്ഗി രവീന്ദ്രന്‍പിള്ളയും വേഷമിട്ടു. ശ്രീ സദനം ശിവദാസും ശ്രീ കലാമണ്ഡലം വിഷ്ണുവും യഥാക്രമം പൊന്നാനിയും,ശിങ്കിടി ഗായകരായിരുന്നു. ചെണ്ടയില്‍…

  • കാലകേയവധം – വേദിക. ഒക്റ്റോബർ 30, 2016 വിവേകോദയം സ്കൂൾ തൃശൂർ

    ജയശ്രീ കിരൺ November 2, 2016 നാട്ടിൽ അങ്ങോളമിങ്ങോളം കഥകളി രാവുകൾ!പക്ഷെ എന്തു ചെയ്യാം?… ” അത്തിപ്പഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണ്” അതന്നെ… കുറെ ദിവസ ങ്ങൾക്ക് മുമ്പ് തുടങ്ങിയതാണ് ഒക്ടോബർ 30 നു പോവാനുള്ള ഒരുക്കങ്ങൾ.. രാവിലെ തന്നെ പദങ്ങൾ വായിച്ച് ഒരു നോട്ട് ഉണ്ടാക്കി കയ്യിൽ കരുതി.. 2 മണിക്ക് തന്നെ ഇറങ്ങാൻ വാശി പിടിച്ച്, കുട്ട്യോളെ പല കാര്യങ്ങൾ പറഞ്ഞ് (തെറ്റി )ധരിപ്പിച്ച് ഇറങ്ങി !!. കളിക്ക് പോവാൻ ഉള്ള ഒരു…

  • | |

    കഥകളിപ്പാട്ടിലെ കാലാതീതഗായകൻ

    പി.എം. നാരായണൻ & കെ.ശശി, മുദ്രാഖ്യ March 4, 2015 “ഈയിടെ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ വായനശാലയിൽവെച്ച്‌ ഒരു കളിയുണ്ടായി. കഥകളിയിലെ പ്രഥമസ്ഥാനീയരായവരെ മാത്രമേ ആ കളിയിൽ പങ്കെടുപ്പിച്ചുള്ളൂ. എന്നാൽ നമ്പീശൻ മാത്രം തൃക്കുലശേഖരപുരത്തെ കളിക്കു പോയി. അദ്ദേഹമൊഴിച്ച്‌ പിന്നെ എല്ലാവരും ഉണ്ടായിരുന്നു. നമ്പീശൻ ഭാഗവതർ ഇല്ലാത്ത കുറവ്‌ അറിയരുതെന്ന്‌ ഞാൻ ഉണ്ണിക്കൃഷ്ണനെ വിളിച്ച്‌ സ്വകാര്യത്തിൽ പറഞ്ഞു. അന്ന്‌ അയാൾ പാടിയതുപോലൊരു പാട്ട്‌ അടുത്ത കാലത്തൊന്നും കേൾക്കുകതന്നെ ഉണ്ടായിട്ടില്ല. എനിക്കേറ്റവും ഇഷ്ടപ്പെട്ട കറുത്ത നളനായിരുന്നു അന്നത്തെ വേഷം….

മറുപടി രേഖപ്പെടുത്തുക