തൃപ്പൂണിത്തുറയിലെ മൂന്നാം ദിവസം

-സു-

May 15, 2011 

തൃപ്പൂണിത്തുറ കഥകളി കേന്ദ്രം
മേയ് 14, 2011
നളചരിതം മൂന്നാം ദിവസം
വെളുത്ത നളന്‍- കലാ.ശ്രീകുമാര്‍
ബാഹുകന്‍-കലാ. വാസു പിഷാരോടി
സുദേവന്‍-ഫാക്റ്റ് പദ്മനാഭന്‍
ദമയന്തി-ചമ്പക്കര വിജയന്‍
ഋതുപര്‍ണ്ണന്‍-പേരറിയില്ല
പത്തിയൂര്‍ ശങ്കരന്‍ കുട്ടി/നെടുമ്പള്ളി രാം മോഹന്‍/..പേരറിയില്ല 🙂
ശങ്കര വാര്യര്‍
കുറൂര്‍ വാസുദേവന്‍ നമ്പൂതിരി

വൈകുന്നേരം അഞ്ച്മണിക്ക് തുടങ്ങും എന്ന് അറിയിച്ചിരുന്നെങ്കിലും അല്‍‌പ്പം വൈകിയാണ് തുടങ്ങിയത്. കളി നടന്നത് കളിക്കോട്ട് പാലസിലായിരുന്നു. അവിടത്തെ സ്റ്റേജ് വളരെ ഉയരമുള്ളതായിരുന്നതിനാല്‍ കസേരയില്‍ ഇരുന്ന് കളികണ്ടാലും മുകളിലേക്ക് നോക്കിയേ കാണാന്‍ പറ്റൂ. 🙂 ഒട്ടും തന്നെ കഥകളിക്കനുയോജ്യമല്ലാത്ത ഒരു സ്റ്റേജ് ആയിട്ടാണ് എനിക്ക് തോന്നിയത്. ഇന്നത്തെ കാലത്ത് സ്പോണ്‍സര്‍മാര്‍ ഇല്ലാതെ ഇത്തരം പരിപാടികള്‍ നടക്കില്ല എന്നറിയാം. എങ്കിലും അവരുടെ ബാനറുകള്‍ എല്ലാം ഒന്ന് ഒതുക്കി ഭംഗിയായി കെട്ടിയാല്‍ അത് സ്റ്റേജിന് ഗുണമേ ചെയ്യൂ. അവയെല്ലാം കൂടെ കാഴ്ച്ചയ്ക്ക് ഡിസ്റ്റ്രാക്ഷന്‍ ഉണ്ടാക്കുന്നുണ്ടെന്നറിഞ്ഞാലും ഒഴിവാക്കാന്‍ വയ്യാത്ത ഒരു ഘടകം ആണ് എന്ന നിലക്ക് ഉള്ളത് ഭംഗിയായി അറേഞ്ച് ചെയ്യാന്‍ ശ്രദ്ധിക്കണമായിരുന്നു.

വെളുത്തനളനായി വന്ന കലാ.ശ്രീകുമാര്‍ ഒട്ടും തന്നെ വലിച്ചുനീട്ടി അനാവശ്യമായി ആടാതെ, നല്ലതായി, വൃത്തിയായി ആടി. തിരശീലക്കാര്‍ സുപരിചിതര്‍ അല്ലാത്തതിനാല്‍ കാര്‍ക്കോടകദംശനസമയത്തെല്ലാം സ്റ്റേജ് അറേഞ്ച് ചെയ്യാന്‍ സംഘാടകരുടെ സഹായം വേണ്ടി വന്നിരുന്നു. മാത്രമല്ല, സ്റ്റേജ് ചെറിയതായതിന്റേയും ഉയരത്തിലായതിന്റേയും ബുദ്ധിമുട്ടും ഉണ്ടായിരുന്നു. ഉയരത്തിലുള്ള സ്റ്റേജില്‍ ഇനിയും സ്റ്റൂളിന്മേല്‍ കയറി നില്‍ക്കണ്ട എന്ന് നിരീച്ചിട്ടായിരിക്കാം കാര്‍ക്കോടകന്‍ സ്റ്റേജില്‍ താഴെ നിന്ന് ആടിയത്. മുഖത്ത് തേപ്പ് ആകര്‍ഷകമായിരുന്നു. പൂയ് പൂയ് എന്ന് ഇടക്കിടക്കിടക്ക് അലറി കരയുന്ന കാര്‍ക്കോടകനെ ഞാന്‍ ആദ്യം കാണുകയായിരിക്കും.

കലാമണ്ഡലം വാസു പിഷാരോടി ആശാന്‍ മാന്‍പ്രസവവമൊന്നും ആടാതെ, വളരെ ചുരുക്കി എങ്കില്‍ ഭംഗിയായി വനവര്‍ണ്ണന ആടി. വിജനേ ബത, മറിമാന്‍ കണ്ണി എന്നിവയൊക്കെ അദ്ദേഹം ഒട്ടും ഭംഗി ചോരാതെ തന്നെ ആടി ഫലിപ്പിച്ചു. സ്വന്തമായി ഒരു നളചരിതവായന തനിക്കുണ്ട് എന്ന് തന്റെ ആട്ടങ്ങളിലൂടെ അദ്ദേഹം തെളിയിച്ചിരുന്നു.

ദമയന്തിയായി വന്ന ചെമ്പക്കര വിജയനും തന്റെ റോള്‍ ഭംഗിയാക്കി. എടുത്ത് പറയേണ്ടത് സുദേവനായി വന്ന ഫാക്റ്റ് പദ്മനാഭന്‍ ആയിരുന്നു. സ്വതസ്സിദ്ധമായ ഒരു ശൈലിയിലൂടെ തന്റെ സുദേവനെ അദ്ദേഹം ഭംഗിയായി അവതരിപ്പിച്ചു. ആളകമ്പടികളോടെ എന്ന ഭാഗം വിസ്തരിച്ച് കേമമാക്കി. മേല്‍‌പ്പുടവയെടുക്കേണം എന്ന ഭാഗമൊക്കെ അദ്ദേഹം സ്റ്റൈലിഷ് ആയി മേല്‍‌പ്പുടവയെടുത്ത് ഭംഗിയാക്കി. ലോകധര്‍മ്മി കൂടിയോ എന്ന് ചോദിച്ചാല്‍ ഒട്ടും അരോചകമായില്ല എന്ന് തന്നെ ഞാന്‍ പറയും.

ശങ്കരവാര്യരുടെ മദ്ദളം കാദ്രവേയ.. തുടങ്ങി പല ഭാഗങ്ങളിലും പാട്ടിനൊത്തും മുദ്രക്കൊത്തും കളിക്കൊത്തുമൊക്കെ വായിച്ച്, എന്റെ മനസ്സില്‍ എവിടെയോ കയറി ഇരിക്കുന്നു. റെക്കോര്‍ഡ് ചെയ്യാന്‍ സമ്മതിച്ചില്ല എന്നതില്‍ എനിക്ക് വിഷമമായി.

പൊതുവെ എനിക്ക് തൃപ്തി നല്‍കിയ ഒരു വൈകുന്നേരം തന്നെ ആയിരുന്നു ഇന്നലെ. സന്തോഷായി വിനൂ.. സന്തോഷായി! 🙂

Similar Posts

  • |

    മേളായനം – ഒരു ആസ്വാദന കുറിപ്പ്

    സ്മിതേഷ് നമ്പൂതിരിപ്പാട് Friday, September 28, 2012 കാറല്‍മണ്ണയില്‍ ശ്രീ. കോട്ടക്കല്‍ ശിവരാമാശാന്റ്റെ അനുസ്മരണ ദിവസം ആണ് ഞാന്‍ ശ്രീ. കലാമണ്ഡലം ബലരാമാശാന്റ്റെ 60 ആം പിറന്നാള്‍  വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നുണ്ടെന്ന വിവരം ശ്രീ. വെള്ളിനേഴി ആനന്ദ്‌ പറഞ്ഞ് അറിഞ്ഞത്. “മേളായാനം” എന്ന പേരില്‍ ഷോര്‍ണ്ണൂര്‍, മയില്‍ വാഹനം കമ്മ്യൂണിറ്റി ഹാളില്‍ സെപ്തംബര്‍ 23 നു ഞായറാഴ്ച എന്നും പറഞ്ഞു. പരിപാടികളുടെ മറ്റു വിവരങ്ങള്‍ ഒന്നും അറിഞ്ഞില്ലെങ്കിലും, ഇത് മിസ്സ്‌ ചെയ്യരുത് എന്ന് ഞാന്‍ മനസ്സാല്‍ തീരുമാനം…

  • |

    പാറക്കടവ് നാട്യധര്‍മ്മി കഥകളി ആസ്വാദനക്കളരി

    ശ്രീചിത്രന്‍ എം ജെ February 23, 2012 ക്ലാസിക്കല്‍ കലാരൂപങ്ങളുടെ ആവിഷ്കാരസാഫല്യം എന്ത് എന്ന ചോദ്യം ഒരു ഊരാക്കുടുക്കാണ്. എന്തു തന്നെയായാലും അക്ഷരാര്‍ത്ഥത്തിലുള്ള ഒരു ‘അഭിനയ’ ലക്ഷ്യം (മുന്നോട്ടുനയിക്കല്‍) ഇത്തരം കലകളുടെ അവതരണത്തിലും ആസ്വാദനത്തിലും ഉണ്ടെന്നു തര്‍ക്കമില്ല. ഈ ലക്ഷ്യത്തോട് നീതി പുലര്‍ത്തുകയും, കഥകളിയുടെ ജനകീയപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയൊരു മാതൃകയാവുകയും ചെയ്ത ശില്‍പ്പശാലയായിരുന്നു ‘നാട്യധര്‍മ്മി പാറക്കടവ്’ സംഘടിപ്പിച്ച ‘കഥകളി ആസ്വാദന പരിശീലന കളരി’. ഉള്ളടക്കം കല്യാണസൗഗന്ധികം, കിര്‍മീരവധം, രാവണോല്‍ഭവം എന്നീ കഥകളുടെ ചൊല്ലിയാട്ടം, അവതരണം, പ്രമേയം, ആഹാര്യം, ഭാവം,…

  • അതിശയംതന്നെ അശീതിപ്പകലിരവുകൾ

    കുട്ടിരാവണനുള്ളതുപോലെ ലേശം ഉറക്കച്ചടവുണ്ടായിരുന്നു ആശാനും. എങ്കിലും പ്രസരിപ്പിനു കുറവു കണ്ടില്ല. ലുലു കൺവെൻഷൻ സെൻറ്ററിൻറെ മാളികകളോന്നിൻറെ പുരുഷാരംനിറഞ്ഞ കോറിഡോറിലെ നീളൻ കുഷ്യൻകസേരയിൽ അതിഥികൾക്കായി ലോഗ്യവും സെൽഫിയും പങ്കിടുമ്പോഴാണ് മേലെ ഇടവപ്പാതിയാകാശത്ത് മാലപ്പടക്കം കേട്ടത്. ഇടിവെട്ടല്ല, ഹെലികോപ്റ്റർ ആയിരുന്നു. മോഹൻലാൽ ആയിരുന്നു നവയുഗ പുഷ്പകവിമാനത്തിലെ വൈശ്രവണൻ. സിനിമാതാരത്തിനാവട്ടെ കഥകളിയാചാര്യനോട്‌ സ്നേഹബഹുമാനം മാത്രം. തിരിച്ചും മറ്റൊന്നല്ല വികാരം മറ്റൊരു പത്മശ്രീ ജേതാവായ കലാമണ്ഡലം ഗോപിക്ക്. നാലായുസ്സിൽ നേടാവുന്ന വരങ്ങളത്രയും കലാപ്രതിഭയുടെ ശക്തിമൂലം ഒറ്റ ജന്മത്തിൽ കരസ്ഥമാക്കിയ രണ്ടു മഹാനടൻമാർ.  …

  • |

    മദലുളിതം മൃദുലളിതം ഗുണമിളിതം

    പി.ജി. പുരുഷോത്തമൻ പിള്ള June 20, 2014 (പി.ജി. പുരുഷോത്തമൻ പിള്ള -പുരോഗമന രാഷ്ട്രീയ പ്രവർത്തകനും, പത്രാധിപരും, മുൻ എം.എൽ.എ.യുമായ ശ്രീ. പി.ജി. പുരുഷോത്തമൻ പിള്ള ഒന്നാംതരം കഥകളി പ്രേമിയും നല്ല നർമ്മരസികനും സരസനായ ലേഖകനുമാണ്. നളചരിതത്തിലെ ഹംസത്തെ മുൻനിർത്തിയുള്ള ചില നിരീക്ഷണങ്ങളാണ്  ഈ ലേഖനത്തിൽ അവതരിപ്പിക്കുന്നത്.) കഥകളിക്ക്  ഇന്ന്  ശുക്രദശയാണ്‌.  ഹാസ്യ സമ്രാട്ടായ കുഞ്ചൻ നമ്പ്യാർ ചുട്ടിച്ചിരട്ടയും മുരിക്കിൻ പെട്ടിയുമായി വീടു തോറും കയറി ഇറങ്ങുന്ന കഥകളിക്കാരെ പരിഹസിച്ചിട്ടുണ്ട്. ഫലിതാഗ്രണിയായ ഇ.വി. കൃഷ്ണപിള്ളയും “അർശോരോഗിയുടെ ചുണ്ടുള്ള”…

  • | |

    ഗോപീചന്ദനം: ശ്രീ തിരുവല്ല ഗോപിക്കുട്ടന്‍ നായരുമൊത്ത്..

    പി.രവീന്ദ്രനാഥ് March 1, 2013  കഥകളി അഭ്യസിച്ച് അരങ്ങേറ്റവും കഴിച്ചിട്ട് ഒരു കഥകളി ഗായകനായിത്തീര്‍ന്ന ചരിത്രമാണ് ശ്രീ തിരുവല്ല ഗോപിക്കുട്ടന്‍ നായര്‍ക്കുള്ളത്. തന്റെ സ്വത സിദ്ധമായ ആലാപനശൈലികൊണ്ട് ആസ്വാദകരുടെ ഹൃദയത്തില്‍ ഇടം നേടിയിട്ടുള്ള അദ്ദേഹം, 1943 ഡിസംബര്‍ മാസം തിരുവല്ലാ താലൂക്കിലെ തുകലശ്ശേരി ഗ്രാമത്തില്‍ മാടപ്പത്ര വീട്ടില്‍ പരേതരായ നീലകണ്‍ഠപിള്ളയുടേയും പാറുക്കുട്ടിയമ്മയുടേയും മാകനായി ജനിച്ചു. തിരുവല്ല ശ്രീവല്ലഭസ്വാമി ക്ഷേത്രത്തിനു സമീപത്തുള്ള പ്രദേശമാണ് തുകലശ്ശേരി. തിരുവല്ല അമ്പലത്തില്‍ നിത്യവും കഥകളിയുണ്ട്. അതുവെളുപ്പിനു നാലുമണിയ്ക്കാണ്. അതല്ലാതെ ശ്രീ വല്ലഭന്റെ ഇഷ്ട…

  • |

    കോതച്ചിറി

    ശ്രീവത്സൻ തീയ്യാടി May 23, 2017  ഓർമകൾക്കൊരു കാറ്റോട്ടം – 20  കാൽ നൂറ്റാണ്ടൊക്കെ മുമ്പ് കീഴ്പടം തറവാട് ലക്ഷ്യമാക്കി ഇടയ്ക്കിടെ പോവുമ്പോൾ വെള്ളിനേഴിയിൽ ഇത്രയൊന്നും റബ്ബർക്കാടുകളില്ല. പലനില കളിമൺതിട്ടകളിൽ തീർത്ത ഉൾവള്ളുവനാടൻ ഗ്രാമത്തിൽ പാതവശങ്ങളിലും പാടത്തേക്കുള്ള ഇറക്കങ്ങളിലും വീട്ടുതൊടികളിലും ഒക്കെയായി അവിടിവിടെ കരിമ്പനകൾ നിന്നനിൽപ്പിൽ ഉലയും. ഇരുണ്ടയുടലിനു മീതെ നീലമനയോല തേച്ച കൂറ്റൻ കുറ്റിച്ചാമരങ്ങൾ. തപസ്സുചെയ്യും പോലെ കാണേ അടുത്തനിമിഷം കാറ്റത്തു അലറുന്ന വല്ലാത്തതരം താടിവേഷങ്ങൾ. സമീപപട്ടണമായ ചെർപ്പുളശേരിനിന്ന് പട്ടാമ്പിക്ക് യാത്രചെയ്താലും വഴിപ്പെടും ഇതുപോലെ നെട്ടനെരൂപങ്ങൾ. ലേശംകൂടി…

മറുപടി രേഖപ്പെടുത്തുക