ജടായുമോക്ഷം ശ്രീ സദനം ഹരികുമാറിന്റെ ഭാവനയില്‍

സുദീപ് പിഷാരോടി 

July 29, 2012

(26/07/2012  നു സദനത്തില്‍ വച്ച് നടന്ന കീഴ്പടം ആശാന്റെ അനുസ്മരണത്തില്‍ കണ്ട രംഗം വിവരിച്ചു എന്ന് മാത്രമേ ഉള്ളൂ.. തെറ്റുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ക്ഷമിക്കുക.)

സാധാരണ ജടായു പറന്നു വരുന്നതും രാവണന്‍ ചിറകു മുറിചിടുന്നതും മാത്രമേ കാണാറുള്ളൂ  ഇവിടെ ജടയുവിനു പ്രാധാന്യം നല്‍കിക്കൊണ്ട് ഒരു ഗഗന യുദ്ധം ശ്രീ സദനം ഹരികുമാര്‍ ആവിഷ്കരിച്ചിരിക്കുന്നു .
ജടായു ഒരു സ്ത്രീ വിലാപം കേള്‍ക്കാന്‍  ഇടയാവുന്നു.. അത് എന്താണെന്നു ശ്രദ്ധിച്ചു നോക്കിയപ്പോള്‍ അത് പറന്നു വരുന്ന വിമാനത്തില്‍ നിന്നാണെന്ന് മാസ്സിലാക്കിയ ജടായു ആരാണെന്ന് അറിയാനായി പറന്നുയര്‍ന്നു ശ്രദ്ധിക്കുന്നു.. അത് ശ്രീരാമ പത്നി സീതയനെന്നും രാവണന്‍  തട്ടിക്കൊണ്ടുപോകുകയനെന്നും മനസിലാക്കുന്നു.. അത് ഏതുവിധേനയും തടുക്കണം എന്ന് ഉറപ്പിക്കുന്നു… അത്രയും ആട്ടം കഴിയുമ്പോള്‍ രാവണനും സീതയും അരങ്ങിലെത്തുന്നു.

ജടായു പറന്നുയര്‍ന്നു രാവണന്റെ ഉദ്യമം തടുക്കുന്നു.. ദശരഥ സുഹൃത്ത്‌  അയ ഞാന്‍ ശ്രീരാമ പത്നിയെ തട്ടിക്കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് ഉറപ്പിച്ചു പറയുന്നു… രാവണന്‍ യുദ്ധത്തിനു തയ്യാറാവുന്നു.. രാവണന്‍ പുഷ്പകവിമാനത്തില്‍ നിന്നും,ജടായു പറന്നും യുദ്ധം ചെയ്യുന്നു.. രാവണന്റെ ആയുധങ്ങള്‍ ഓരോനായി ജടായു കടിച്ചു മുറിച്ചു താഴെക്കെരിയുന്നു.

രക്ഷയില്ലെന്നു മനസ്സിലാക്കിയ രാവണന്‍ മര്‍മം അറിഞ്ഞു യുദ്ധം ചെയ്യാം എന്ന് ജടയുവിനോട് പറയുന്നു…ജടായു തന്റെ മര്‍മം ചിറകു ആണെന് സത്യവും രാവണന്‍ തന്റെ മര്‍മം വലത്തേ പെരുവിരല്‍ ആണെന്ന് നുണയും പറയുന്നു. ജടായു രാവണന്റെ പെരുവിരലില്‍ കൊത്തുവാനായി പുറപ്പെടുന്നു. പല പ്രാവശ്യം രാവണന്‍ ഒഴിഞ്ഞുമാറുന്നു… ജടായു കാലില്‍ കൊത്തുന്ന സമയത്ത് ജടയുവിന്റെ വലത്തേ ചിറകു രാവണന്‍ അരിയുന്നു, ജടായു നിലം പതിക്കുന്നു.

രാവണന്റെ പുഴ്പക വിമാനം പറന്നകലുന്നു.. ഈ സമയത്ത് ശ്രീരാമ ലക്ഷ്മണന്‍ മാരെ കണ്ടതിനു ശേഷമേ നിനക്ക് മൃത്യു നാശം സംഭവിക്കൂ എന്ന് സീത ജടായുവിനെ അനുഗ്രഹിക്കുന്നു… ജടായു വേദന കൊണ്ട് പിടഞ്ഞു കിടക്കുന്ന വഴിയിലൂടെ ശ്രീരാമ ലക്ഷ്മണന്‍മാര്‍ സീതയെ അന്യോഷിച്ചു വരുന്നു, പെട്ടന്ന് ജടായുവിനെ കണ്ടു എതിര്‍ക്കാന്‍ ഒരുങ്ങുകയും ജടയുവിന്റെ അവസ്ഥ കണ്ടു കാര്യം അന്യോഷിക്കുകയും, ഉണ്ടായ കാര്യങ്ങള്‍ ജടായു പറയുകയും ശ്രീരാമന്‍ ജടായുവിനെ അനുഗ്രഹിക്കുകയും ചെയ്യുമ്പോള്‍ ജടയുവിനു മോക്ഷം ലഭിക്കുന്നു.. ശ്രീരാമന്‍ ലക്ഷ്മനനോട് ജടയുവിനു ചിതയോരുക്കാന്‍ പറയുന്നു.  കര്‍മങ്ങള്‍ക്ക് ശേഹം സീതയെ തിരഞ്ഞു പുഷ്പക വിമാനം പറന്നകന്ന ദിശയിലേക്കു യാത്രയാവുന്നു.

രാവണന്‍ ആയി ശ്രീ നരിപ്പറ്റ നാരായണന്‍ നമ്പൂതിരിയും , ജടായു ആയി സദനം കൃഷ്ണദാസും പുതിയ രംഗാവിഷ്കരം നന്നായി ചെയ്തു… ശ്രീരാമന്‍ ശ്രീ സദനം ഭാസിയും ലക്ഷ്മണന്‍ ശ്രീ സദനം സുരേഷും സീത ശ്രീ സദനം സദാനന്ദനും ആയിരുന്നു.
ആദ്യം കണ്ടപ്പോള്‍ എതിര്‍ക്കാന്‍ നിന്ന ശ്രീരാമന് മുന്‍പില്‍ തന്റെ വലത്തേ ചിരക് ഒടിഞ്ഞതാണെന്ന് കാണിക്കാനായി കൊക്കുകൊണ്ട്‌ പൊക്കി  കാണിച്ച രംഗം വളരെ നന്നായി തോനി.

സാധാരണയായി ബാലിവധം ജടായു മോക്ഷം വച്ച് നിര്‍ത്തുമ്പോള്‍ കഥക്ക് ഒരു പൂര്‍ണത അനുഭവ പ്പെടാറില്ല.. എന്നാല്‍ ഇത് കണ്ടു കഴിഞ്ഞപ്പോള്‍ ഒരു പൂര്‍ണ കഥകളി കണ്ട ഒരു തൃപ്തി  ഉണ്ടായിരുന്നു.

Similar Posts

  • കിള്ളിക്കുറിശ്ശിമംഗലത്തെ രണ്ടാം ദിവസം

    രവീന്ദ്രനാഥ് പുരുഷോത്തമൻ November 3, 2015 ഇന്ന്  വിശ്വകലയായി തീർന്നിരിക്കുന്ന, കേരളത്തിന്റെ തനതുകലയായ കഥകളിയുടെ വളർച്ചയ്ക്ക് പ്രതിഭാധനരായ ഒട്ടനവധി ആചാര്യന്മാരുടെയും, വള്ളത്തോളിനെപ്പോലുള്ള ആസ്വാദക വരേണ്യരുടേയും സ്തുത്യർഹമായ പങ്കുപോലെതന്നെ അവിസ്മരണീയമാണ് നാട്ടിലുടനീളവും, ചില വിദേശ രാജ്യങ്ങളിലുമുള്ള ക്ലബ്ബുകളുടെ സംഭാവനകളും.  ആട്ടക്കഥ, കഥകളി, അഭിനയം, മുദ്രകൾ അങ്ങനെ ഈ കലാരൂപവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, സാധാരണക്കാർക്കു  കൂടി മനസ്സിലാവുന്ന തരത്തിൽ പരിചയപ്പെടുത്തുവാൻ കഥകളി ക്ലബ്ബുകൾ സ്വീകരിച്ചു വരുന്ന നടപടികൾ ശ്ലാഘനീയമാണ്. പ്രചുരപ്രചാരം നേടിയവ കൂടാതെ ഇന്ന്  അരങ്ങിൽ വളരെ വിരളമായി അവതരിപ്പിച്ചു…

  • തൃപ്പൂണിത്തുറയിലെ മൂന്നാം ദിവസം

    -സു- May 15, 2011  തൃപ്പൂണിത്തുറ കഥകളി കേന്ദ്രംമേയ് 14, 2011നളചരിതം മൂന്നാം ദിവസംവെളുത്ത നളന്‍- കലാ.ശ്രീകുമാര്‍ബാഹുകന്‍-കലാ. വാസു പിഷാരോടിസുദേവന്‍-ഫാക്റ്റ് പദ്മനാഭന്‍ദമയന്തി-ചമ്പക്കര വിജയന്‍ഋതുപര്‍ണ്ണന്‍-പേരറിയില്ലപത്തിയൂര്‍ ശങ്കരന്‍ കുട്ടി/നെടുമ്പള്ളി രാം മോഹന്‍/..പേരറിയില്ല 🙂ശങ്കര വാര്യര്‍കുറൂര്‍ വാസുദേവന്‍ നമ്പൂതിരി വൈകുന്നേരം അഞ്ച്മണിക്ക് തുടങ്ങും എന്ന് അറിയിച്ചിരുന്നെങ്കിലും അല്‍‌പ്പം വൈകിയാണ് തുടങ്ങിയത്. കളി നടന്നത് കളിക്കോട്ട് പാലസിലായിരുന്നു. അവിടത്തെ സ്റ്റേജ് വളരെ ഉയരമുള്ളതായിരുന്നതിനാല്‍ കസേരയില്‍ ഇരുന്ന് കളികണ്ടാലും മുകളിലേക്ക് നോക്കിയേ കാണാന്‍ പറ്റൂ. 🙂 ഒട്ടും തന്നെ കഥകളിക്കനുയോജ്യമല്ലാത്ത ഒരു സ്റ്റേജ് ആയിട്ടാണ്…

  • |

    ഉത്സവ പ്രബന്ധം 2013

    ദുബായ് അന്തര്‍ദ്ദേശീയ കഥകളി & കൂടിയാട്ടം ഉത്സവം 2013 ഒരു ചെറിയ അനുഭവകുറിപ്പ് സുനിൽ മുതുകുറിശ്ശി December 13, 2013 ഉത്സവങ്ങളും പൂരങ്ങളും ഒന്നും എന്നെ പോലെ ഉള്ള പ്രവാസികള്‍ക്ക് അധികം തരമാവാറില്ല. അപ്പോള്‍ പിന്നെ കഥകളി കൂടിയാട്ടം എന്നിങ്ങനെയുള്ളവയുടെ കാര്യം പറയുകയേ വേണ്ട. ദുബായില്‍ നടക്കുന്ന അന്തര്‍ദ്ദേശീയ കൂടിയാട്ടം & കഥകളി ഉത്സവത്തിനുപോകാന്‍ മുന്നേ തന്നെ മനം ഉണ്ടായിരുന്നു. കളിക്കാരും കാണികളും പ്രവാസികളായ ഒരു ഉത്സവം. അതിനാല്‍ തന്നെ കളി ഇല്ലാത്ത സമയത്ത് പലരുമായും ആശയവിനിമയം നടത്താന്‍…

  • |

    കോതച്ചിറി

    ശ്രീവത്സൻ തീയ്യാടി May 23, 2017  ഓർമകൾക്കൊരു കാറ്റോട്ടം – 20  കാൽ നൂറ്റാണ്ടൊക്കെ മുമ്പ് കീഴ്പടം തറവാട് ലക്ഷ്യമാക്കി ഇടയ്ക്കിടെ പോവുമ്പോൾ വെള്ളിനേഴിയിൽ ഇത്രയൊന്നും റബ്ബർക്കാടുകളില്ല. പലനില കളിമൺതിട്ടകളിൽ തീർത്ത ഉൾവള്ളുവനാടൻ ഗ്രാമത്തിൽ പാതവശങ്ങളിലും പാടത്തേക്കുള്ള ഇറക്കങ്ങളിലും വീട്ടുതൊടികളിലും ഒക്കെയായി അവിടിവിടെ കരിമ്പനകൾ നിന്നനിൽപ്പിൽ ഉലയും. ഇരുണ്ടയുടലിനു മീതെ നീലമനയോല തേച്ച കൂറ്റൻ കുറ്റിച്ചാമരങ്ങൾ. തപസ്സുചെയ്യും പോലെ കാണേ അടുത്തനിമിഷം കാറ്റത്തു അലറുന്ന വല്ലാത്തതരം താടിവേഷങ്ങൾ. സമീപപട്ടണമായ ചെർപ്പുളശേരിനിന്ന് പട്ടാമ്പിക്ക് യാത്രചെയ്താലും വഴിപ്പെടും ഇതുപോലെ നെട്ടനെരൂപങ്ങൾ. ലേശംകൂടി…

  • കാലകേയവധം – വേദിക. ഒക്റ്റോബർ 30, 2016 വിവേകോദയം സ്കൂൾ തൃശൂർ

    ജയശ്രീ കിരൺ November 2, 2016 നാട്ടിൽ അങ്ങോളമിങ്ങോളം കഥകളി രാവുകൾ!പക്ഷെ എന്തു ചെയ്യാം?… ” അത്തിപ്പഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണ്” അതന്നെ… കുറെ ദിവസ ങ്ങൾക്ക് മുമ്പ് തുടങ്ങിയതാണ് ഒക്ടോബർ 30 നു പോവാനുള്ള ഒരുക്കങ്ങൾ.. രാവിലെ തന്നെ പദങ്ങൾ വായിച്ച് ഒരു നോട്ട് ഉണ്ടാക്കി കയ്യിൽ കരുതി.. 2 മണിക്ക് തന്നെ ഇറങ്ങാൻ വാശി പിടിച്ച്, കുട്ട്യോളെ പല കാര്യങ്ങൾ പറഞ്ഞ് (തെറ്റി )ധരിപ്പിച്ച് ഇറങ്ങി !!. കളിക്ക് പോവാൻ ഉള്ള ഒരു…

  • |

    പാറക്കടവ് നാട്യധര്‍മ്മി കഥകളി ആസ്വാദനക്കളരി

    ശ്രീചിത്രന്‍ എം ജെ February 23, 2012 ക്ലാസിക്കല്‍ കലാരൂപങ്ങളുടെ ആവിഷ്കാരസാഫല്യം എന്ത് എന്ന ചോദ്യം ഒരു ഊരാക്കുടുക്കാണ്. എന്തു തന്നെയായാലും അക്ഷരാര്‍ത്ഥത്തിലുള്ള ഒരു ‘അഭിനയ’ ലക്ഷ്യം (മുന്നോട്ടുനയിക്കല്‍) ഇത്തരം കലകളുടെ അവതരണത്തിലും ആസ്വാദനത്തിലും ഉണ്ടെന്നു തര്‍ക്കമില്ല. ഈ ലക്ഷ്യത്തോട് നീതി പുലര്‍ത്തുകയും, കഥകളിയുടെ ജനകീയപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയൊരു മാതൃകയാവുകയും ചെയ്ത ശില്‍പ്പശാലയായിരുന്നു ‘നാട്യധര്‍മ്മി പാറക്കടവ്’ സംഘടിപ്പിച്ച ‘കഥകളി ആസ്വാദന പരിശീലന കളരി’. ഉള്ളടക്കം കല്യാണസൗഗന്ധികം, കിര്‍മീരവധം, രാവണോല്‍ഭവം എന്നീ കഥകളുടെ ചൊല്ലിയാട്ടം, അവതരണം, പ്രമേയം, ആഹാര്യം, ഭാവം,…

മറുപടി രേഖപ്പെടുത്തുക