ജടായുമോക്ഷം ശ്രീ സദനം ഹരികുമാറിന്റെ ഭാവനയില്‍

സുദീപ് പിഷാരോടി 

July 29, 2012

(26/07/2012  നു സദനത്തില്‍ വച്ച് നടന്ന കീഴ്പടം ആശാന്റെ അനുസ്മരണത്തില്‍ കണ്ട രംഗം വിവരിച്ചു എന്ന് മാത്രമേ ഉള്ളൂ.. തെറ്റുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ക്ഷമിക്കുക.)

സാധാരണ ജടായു പറന്നു വരുന്നതും രാവണന്‍ ചിറകു മുറിചിടുന്നതും മാത്രമേ കാണാറുള്ളൂ  ഇവിടെ ജടയുവിനു പ്രാധാന്യം നല്‍കിക്കൊണ്ട് ഒരു ഗഗന യുദ്ധം ശ്രീ സദനം ഹരികുമാര്‍ ആവിഷ്കരിച്ചിരിക്കുന്നു .
ജടായു ഒരു സ്ത്രീ വിലാപം കേള്‍ക്കാന്‍  ഇടയാവുന്നു.. അത് എന്താണെന്നു ശ്രദ്ധിച്ചു നോക്കിയപ്പോള്‍ അത് പറന്നു വരുന്ന വിമാനത്തില്‍ നിന്നാണെന്ന് മാസ്സിലാക്കിയ ജടായു ആരാണെന്ന് അറിയാനായി പറന്നുയര്‍ന്നു ശ്രദ്ധിക്കുന്നു.. അത് ശ്രീരാമ പത്നി സീതയനെന്നും രാവണന്‍  തട്ടിക്കൊണ്ടുപോകുകയനെന്നും മനസിലാക്കുന്നു.. അത് ഏതുവിധേനയും തടുക്കണം എന്ന് ഉറപ്പിക്കുന്നു… അത്രയും ആട്ടം കഴിയുമ്പോള്‍ രാവണനും സീതയും അരങ്ങിലെത്തുന്നു.

ജടായു പറന്നുയര്‍ന്നു രാവണന്റെ ഉദ്യമം തടുക്കുന്നു.. ദശരഥ സുഹൃത്ത്‌  അയ ഞാന്‍ ശ്രീരാമ പത്നിയെ തട്ടിക്കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് ഉറപ്പിച്ചു പറയുന്നു… രാവണന്‍ യുദ്ധത്തിനു തയ്യാറാവുന്നു.. രാവണന്‍ പുഷ്പകവിമാനത്തില്‍ നിന്നും,ജടായു പറന്നും യുദ്ധം ചെയ്യുന്നു.. രാവണന്റെ ആയുധങ്ങള്‍ ഓരോനായി ജടായു കടിച്ചു മുറിച്ചു താഴെക്കെരിയുന്നു.

രക്ഷയില്ലെന്നു മനസ്സിലാക്കിയ രാവണന്‍ മര്‍മം അറിഞ്ഞു യുദ്ധം ചെയ്യാം എന്ന് ജടയുവിനോട് പറയുന്നു…ജടായു തന്റെ മര്‍മം ചിറകു ആണെന് സത്യവും രാവണന്‍ തന്റെ മര്‍മം വലത്തേ പെരുവിരല്‍ ആണെന്ന് നുണയും പറയുന്നു. ജടായു രാവണന്റെ പെരുവിരലില്‍ കൊത്തുവാനായി പുറപ്പെടുന്നു. പല പ്രാവശ്യം രാവണന്‍ ഒഴിഞ്ഞുമാറുന്നു… ജടായു കാലില്‍ കൊത്തുന്ന സമയത്ത് ജടയുവിന്റെ വലത്തേ ചിറകു രാവണന്‍ അരിയുന്നു, ജടായു നിലം പതിക്കുന്നു.

രാവണന്റെ പുഴ്പക വിമാനം പറന്നകലുന്നു.. ഈ സമയത്ത് ശ്രീരാമ ലക്ഷ്മണന്‍ മാരെ കണ്ടതിനു ശേഷമേ നിനക്ക് മൃത്യു നാശം സംഭവിക്കൂ എന്ന് സീത ജടായുവിനെ അനുഗ്രഹിക്കുന്നു… ജടായു വേദന കൊണ്ട് പിടഞ്ഞു കിടക്കുന്ന വഴിയിലൂടെ ശ്രീരാമ ലക്ഷ്മണന്‍മാര്‍ സീതയെ അന്യോഷിച്ചു വരുന്നു, പെട്ടന്ന് ജടായുവിനെ കണ്ടു എതിര്‍ക്കാന്‍ ഒരുങ്ങുകയും ജടയുവിന്റെ അവസ്ഥ കണ്ടു കാര്യം അന്യോഷിക്കുകയും, ഉണ്ടായ കാര്യങ്ങള്‍ ജടായു പറയുകയും ശ്രീരാമന്‍ ജടായുവിനെ അനുഗ്രഹിക്കുകയും ചെയ്യുമ്പോള്‍ ജടയുവിനു മോക്ഷം ലഭിക്കുന്നു.. ശ്രീരാമന്‍ ലക്ഷ്മനനോട് ജടയുവിനു ചിതയോരുക്കാന്‍ പറയുന്നു.  കര്‍മങ്ങള്‍ക്ക് ശേഹം സീതയെ തിരഞ്ഞു പുഷ്പക വിമാനം പറന്നകന്ന ദിശയിലേക്കു യാത്രയാവുന്നു.

രാവണന്‍ ആയി ശ്രീ നരിപ്പറ്റ നാരായണന്‍ നമ്പൂതിരിയും , ജടായു ആയി സദനം കൃഷ്ണദാസും പുതിയ രംഗാവിഷ്കരം നന്നായി ചെയ്തു… ശ്രീരാമന്‍ ശ്രീ സദനം ഭാസിയും ലക്ഷ്മണന്‍ ശ്രീ സദനം സുരേഷും സീത ശ്രീ സദനം സദാനന്ദനും ആയിരുന്നു.
ആദ്യം കണ്ടപ്പോള്‍ എതിര്‍ക്കാന്‍ നിന്ന ശ്രീരാമന് മുന്‍പില്‍ തന്റെ വലത്തേ ചിരക് ഒടിഞ്ഞതാണെന്ന് കാണിക്കാനായി കൊക്കുകൊണ്ട്‌ പൊക്കി  കാണിച്ച രംഗം വളരെ നന്നായി തോനി.

സാധാരണയായി ബാലിവധം ജടായു മോക്ഷം വച്ച് നിര്‍ത്തുമ്പോള്‍ കഥക്ക് ഒരു പൂര്‍ണത അനുഭവ പ്പെടാറില്ല.. എന്നാല്‍ ഇത് കണ്ടു കഴിഞ്ഞപ്പോള്‍ ഒരു പൂര്‍ണ കഥകളി കണ്ട ഒരു തൃപ്തി  ഉണ്ടായിരുന്നു.

Similar Posts

  • ഇതിലധികം പുനരെന്തൊരു കുതുകം

    ശ്രീചിത്രന്‍ എം ജെ March 14, 2012 അപ്രതീക്ഷിതങ്ങളെ കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് മികച്ച ഏതു കലയിലുമുണ്ട്. കഥകളിയും അതില്‍ നിന്ന് വിഭിന്നമല്ല. അവിചാരിതപരിസരങ്ങളില്‍, തീര്‍ത്തും അപ്രതീക്ഷിതമായ സന്ദര്‍ഭങ്ങളില്‍ പലപ്പോഴും വിസ്മയിപ്പിക്കുന്ന രംഗാനുഭവം കഥകളി സമ്മാനിക്കാറുണ്ട്. അത്തരമൊന്നായിരുന്നു 2012 മാര്‍ച്ച് 12 ന് ചെത്തല്ലൂരില്‍ നടന്ന രാവണോല്‍ഭവം. കലാമണ്ഡലം പ്രദീപിന്റേതായിരുന്നു രാവണന്‍. കലാ.ബാലസുന്ദരനും സദനം രാമകൃഷ്ണനും ചെണ്ടയിലും കലാ. വേണുവും സദനം പ്രസാദും മദ്ദളത്തിലും മേളമൊരുക്കി. നെടുമ്പള്ളി രാംമോഹനും കോട്ടക്കല്‍ വേങ്ങേരി നാരായണനും ആയിരുന്നു സംഗീതം….

  • |

    പാറക്കടവ് നാട്യധര്‍മ്മി കഥകളി ആസ്വാദനക്കളരി

    ശ്രീചിത്രന്‍ എം ജെ February 23, 2012 ക്ലാസിക്കല്‍ കലാരൂപങ്ങളുടെ ആവിഷ്കാരസാഫല്യം എന്ത് എന്ന ചോദ്യം ഒരു ഊരാക്കുടുക്കാണ്. എന്തു തന്നെയായാലും അക്ഷരാര്‍ത്ഥത്തിലുള്ള ഒരു ‘അഭിനയ’ ലക്ഷ്യം (മുന്നോട്ടുനയിക്കല്‍) ഇത്തരം കലകളുടെ അവതരണത്തിലും ആസ്വാദനത്തിലും ഉണ്ടെന്നു തര്‍ക്കമില്ല. ഈ ലക്ഷ്യത്തോട് നീതി പുലര്‍ത്തുകയും, കഥകളിയുടെ ജനകീയപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയൊരു മാതൃകയാവുകയും ചെയ്ത ശില്‍പ്പശാലയായിരുന്നു ‘നാട്യധര്‍മ്മി പാറക്കടവ്’ സംഘടിപ്പിച്ച ‘കഥകളി ആസ്വാദന പരിശീലന കളരി’. ഉള്ളടക്കം കല്യാണസൗഗന്ധികം, കിര്‍മീരവധം, രാവണോല്‍ഭവം എന്നീ കഥകളുടെ ചൊല്ലിയാട്ടം, അവതരണം, പ്രമേയം, ആഹാര്യം, ഭാവം,…

  • |

    ഇളമ്പറ്റശിഷ്യനും കാണിക്കഗുരുക്കളും

    ഓർമകൾക്കൊരു കാറ്റോട്ടം – 21 ശ്രീവത്സൻ തീയ്യാടി November 19, 2017 കഥകളിപ്പിന്നാമ്പുറത്ത് കാഷ്ബാഗ് പിടിച്ചുനടക്കുന്ന രൂപം. അതായിരുന്നു അറിഞ്ഞുകാണുമ്പോഴത്തെ പരിയാനമ്പറ്റ ദിവാകരൻ. അതായത് മനുഷ്യവേഷത്തിൽ, നടാടെ. കൊല്ലം? 1992 ആവണം. (അതോ ’93?) സംഘാടനചുമതല ഉണ്ടായിരുന്നു അന്നദ്ദേഹത്തിന്. ഒറ്റ കഥ: നളചരിതം ഒന്നാം ദിവസം. ഏകതാരം കലാമണ്ഡലം ഗോപി. മദ്ധ്യകേരളത്തിലാണ് വേദി. പട്ടാമ്പിക്കടുത്ത് ഉൾനാട്ടിൽ. ചാത്തന്നൂർ എന്ന് പറയും. ദിവാകരൻറെ  പെരിങ്കന്നൂര് സ്വദേശത്തുനിന്ന് അകലെയല്ല. പൊതുവെ കേറ്റിറക്കുവയലുകളും അവയ്ക്കതിർത്തിയിൽ കുള്ളൻകുന്നുകളും. ചെന്നിറഭൂവിൽ ഒറ്റക്കും തെറ്റക്കും കരിമ്പനകൾ. ചാത്തന്നൂരെ ഹൈസ്കൂളിലെ ഹെഡ്മാഷ്…

  • കഥകളിയിലെ രാഷ്ട്രീയം

    ശ്രീ എം. ബി. സുനില്‍ കുമാര്‍F April 22, 2011 (അര്‍ജ്ജുനവിഷാദ വൃത്തം -ഒരു ആസ്വാദനക്കുറിപ്പ്‌) കഥകളിപോലെയുള്ള ക്ലാസിക്ക്‌ കലകളിലെ കഥാപാത്രസ്വഭാവ രൂപീകരണത്തില്‍ അന്നന്ന്‌ നിലവിലിരുന്ന സാമൂഹികരാഷ്ട്രീയ അവസ്ഥകള്‍ എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നത്‌ പഠനവിധേയമാക്കി ആദ്യമായി ഒരു ലേഖനം ഞാന്‍ വായിച്ചത്‌ സമകാലീന മലയാളം വാരികയില്‍ ആയിരുന്നു. ശ്രീ എം.വി. നാരായണന്‍ ഉത്ഭവത്തിലെ (കല്ലേക്കുളങ്ങര രാഘവപ്പിഷാരോടി, പതിനെട്ടാം നൂറ്റാണ്ട്‌) രാവണന്റെ വീരരസപ്രധാനമായ തന്റേടാട്ടത്തെ അവലംബിച്ച്‌ അത്തരം ഒരു കഥാപാത്രം അക്കാലത്ത്‌ എങ്ങിനെ രൂപം കൊണ്ടു എന്നത്‌…

  • ഉത്സവ പ്രബന്ധം 2011

    എം ബി സുനിൽ കുമാർ November 15, 2011 തിരനോട്ടം ഉത്സവം 2011 അനുഭവക്കുറിപ്പ് ഉത്സവം 2011ന്റെ നോട്ടീസ്  കിട്ടിയപ്പോള്‍ തന്നെ പോകണം എന്ന് മനസ്സില്‍ കരുതിയിരുന്നു. ആദ്യം നോക്കിയത് നടത്താനിരിക്കുന്ന കഥകള്‍ ഏതൊക്കെ എന്നായിരുന്നു. കാലകേയവധം, കിര്‍മ്മീരവധം, ഉത്തരാസ്വയംവരം എന്നൊക്കെ കണ്ടപ്പോള്‍ തന്നെ തീരുമാനത്തിനു ശക്തി കൂടി. ആര്‍ട്ടിസ്റ്റുകള്‍ ആരൊക്കെ എന്നതിനെ പറ്റി എനിക്ക് വലിയ പരിഭ്രമം ഉണ്ടായിരുന്നില്ല. കാരണം, തിരനോട്ടം സംഘാടകര്‍ അതില്‍ നല്ലോം മനസ്സിരുത്തിയിട്ടുണ്ടാവും എന്ന ധാരണ തന്നെ.കൊട്ടിനോട് വലിയ ഭ്രമം ഇല്ല…

  • |

    അവസാനത്തെ ആശുപത്രിയുടെ സവിശേഷതകൾ

    ശ്രീചിത്രൻ എം ജെ June 20, 2014 സമൂഹത്തിന്റെഅവസാന ആശുപത്രിയാണ് കല. രോഗാതുരവും കലാപകലുഷിതവുമായ സമൂഹങ്ങൾ മിക്കപ്പോഴുംവിസ്മയകരമാം വിധം മനോഹരമായ കലാവിഷ്കരണങ്ങൾ നടത്തുന്നത് അതുകൊണ്ടാണ്.ഇറാനിൽ നിന്നു മികച്ച സിനിമകൾ, ലാറ്റിനമേരിക്കയിൽ നിന്ന് മികച്ച സാഹിത്യം, ആഫ്രിക്കയിൽ നിന്നും അമേരിക്കയിൽ നിന്നും കറുത്തവരുടെ ഉയിർപ്പുസംഗീതം –ഇവയൊന്നും യാദൃശ്ചികതകളല്ല. കല സാന്ത്വനം മുതൽ പ്രതിരോധം വരെഏറ്റെടുക്കുന്ന ഔഷധങ്ങൾ കൊണ്ടു സമ്പന്നമായ ആശുപത്രിയാണ്. സമൂർത്തമായചരിത്രസാഹചര്യം എന്താണോ ആവശ്യപ്പെടുന്നത്, അത് കല നൽകുന്നു. സമൂഹത്തിന്റെഘടനാപരമായ സവിശേഷതകൾ ഏറ്റവും സൂക്ഷ്മമായി കലയിൽ പ്രതിഫലിക്കുന്നു. പാരമ്പര്യകലകളെനാം…

മറുപടി രേഖപ്പെടുത്തുക