ശിവരാമ സ്മരണകൾ

രമേശ് വർമ്മ

July 24, 2011

1971ലൊ 72ലൊ മറ്റോ ആകും, തെക്കൻചിറ്റൂരിൽ വാഴേങ്കട കുഞ്ചു നായർ ആശാന്റെ ഹനൂമാൻ നിശ്ചയിച്ചിരുന്നു. ആശാൻ അണിയറയിൽ വന്നതിനു ശേഷം പനിയായി കിടപ്പായി. ആ കിടപ്പു മാത്രമാണ്‌ ഇതെഴുതുന്നയാൾക്ക്‌ കുഞ്ചു ആശാനെ പറ്റി ഓർമ്മയിലുള്ളൂ. ആശാനു ഹനൂമാൻ കെട്ടാൻ വയ്യ എന്നായപ്പോൾ ശിവരാമനാശാനു മോഹം ഹനൂമാൻ ഒന്ന്‌ പരീക്ഷിക്കണം. സംഘാടകർക്കു വലിയ സന്തോഷമായി. സീത കെട്ടേണ്ട ആൾ അങ്ങനെ ഹനൂമാൻ ആയി. ചങ്ങാരപ്പള്ളി അനുജൻ ആശാന്റെ അടുത്തിരുന്നു ചിട്ടകളെല്ലാം ഓർത്തു നോക്കി. ആ വേഷത്തിനെ പറ്റി അഭിപ്രായം രൂപീകരിക്കനുള്ള പാകത ഈ ഉള്ളവൻ ആർജ്ജിച്ചിരുന്നില്ല. ചെമ്പയിലുള്ള യുദ്ധവട്ടത്തിൽ ചില പിഴവുകൽ പറ്റി എന്നു തീർച്ച. 8ഉം 10ഉം വയസ്സുള്ള രണ്ടു കുട്ടികളായിരുന്നു ലവകുശന്മാർ. പഠിച്ചതു കാണിക്കാനല്ലാതെ അവർക്കെന്തു ചെയ്യാൻ കഴിയും? “എനിക്കിവരുടെ കൂടെ തന്നെ ഒന്നു കൂടി ഹനൂമാൻ കെട്ടണം” ആശാൻ പറഞ്ഞു. അങ്ങനെ ഗുരുവായുർ ക്ലബ്ബിൽ ഒരരങ്ങു കൂടി നിശ്ചയിക്കപ്പെട്ടു.

മുൻപു പറഞ്ഞതു പൊലെ കളിയെപ്പറ്റി അഭിപ്രായം ഒന്നും രൂപീകരിക്കനുള്ള പ്രായമെത്താത്തവൻ എങ്കിലും ഗുരുവായുർ കളിയെ പറ്റി രണ്ട്‌ കാര്യങ്ങൾ എനിക്കോർക്കാൻ കഴിയുന്നു. ഒന്ന്, ഹനൂമാനു കുട്ടികളോടുള്ള വാൽസല്യം നല്ല പോലെ അനുഭവവേദ്യമയി. മറ്റൊന്ന്‌, യുദ്ധവട്ടം വീണ്ടും തെറ്റി. കുട്ടികളുടെ കുഴപ്പമാണൊ ആശാന്റെ പിശകാണോ എന്നു നിശ്ചയമില്ല. കുട്ടികളല്ലായിരുന്നെങ്കിൽ പുറത്ത്‌ അറിയിക്കാതെ കഴിച്ചു കൂട്ടാമയിരുന്നു എന്നു തീർച്ച. കളിക്ക്‌ ശേഷം ലവകുശന്മാർ കുട്ടികളെങ്കിലും കുറച്ചു പരിചയമുള്ള നടന്മാർ തന്നെ വേണം അത്‌ ചെയ്യാനെന്നു ശിവരാമൻ ആശാൻ അഭിപ്രായം പറയാൻ തുടങ്ങുകയയിരുന്നു. അപ്പോളാണ്‌ കുട്ടികളുടെ അച്ഛൻ അവിടെ എത്തിയത്‌. അപ്പൊൾ കുട്ടികളുടെ കൂടെയാവുമ്പോൾ അതിന്‌ വേറൊരു രസം തന്നെയന്‌ എന്നു ആക്കി പറച്ചിൽ. ആശാന്റെ അരങ്ങിനു വെളിയിലുള്ള കുസൃതി നിറഞ്ഞ ഇത്തരം പ്രയോഗങ്ങളും വളരെ പ്രസിദ്ധമാണല്ലൊ. ഒരു നടനെന്ന രീതിയിൽ ആശാനെ മനസ്സിലാക്കുന്നതിലും / ഓർക്കുന്നതിലും അരങ്ങിന്‌ വെളിയിലുള്ള ഈ കുസൃതികൾക്കും വളരെ പ്രാധാന്യമുണ്ടെന്ന്‌ തോന്നുന്നു.

അദ്ദേഹത്തിന്റെ കുസൃതി നിറഞ്ഞ വാക്കുകളും, വിചിത്രമായ ലോജിക്കുകളും അൽപന്മാരെ, ഗ്രേസ്‌ഫുൾ ആയി കബളിപ്പിക്കുന്നതും മറ്റും ഓർക്കുമ്പോൾ അദ്ദേഹതിന്റെ അരങ്ങിന്‌ വെളിയിലുള്ള പെരുമാറ്റം തന്നെ രസം പിടിപ്പിക്കുന്ന ഒന്നായിരുന്നു. കേവലം നേരമ്പോക്കിനപ്പുരം അദ്ദേഹതിന്റെ ഫലിതത്തിനു നാട്യസംബന്ധമായ പ്രാധന്യമുണ്ട്‌ എന്നാണെന്റെ പക്ഷം. കഥകളി മുതലായ കലകളുടെ ആസ്വാദകരിൽ ഒരു വിഭഗം കലകളുടെ ആസ്വസ്ദനതിലൂടെ സാധിക്കുന്നത്‌ അവരുടെ ‘പ്രമാണിത്ത’ത്തിന്റെ ആസ്വാദനമന്‌. അതു സാമ്പതികമോ ജ്ഞാനസംബന്ധമോ ഒക്കെ ആകാം. ഇവർക്ക്‌ നടന്മാർ അവരുടെ കീഴിലുള്ള വിഷയങ്ങളാണ്‌. ഒന്നോ രണ്ടോ കലാകാരന്മാരെ ആരധിക്കുകയും മറ്റു ചില കലാകാരന്മരുടെ രക്ഷാകർത്താക്കളാവുകയും, ബഹുഭൂരിപക്ഷം കലാകാരന്മരുടെ കലയേയും ജീവിതത്തിനേയും നിസ്സാരവൽകരിച്ചും കലാവേദികളിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നു, അല്ലെങ്കിൽ അങ്ങനെ ഭാവിച്ചു അവരുടെ പ്രമാണിത്തം ആസ്വദിക്കുന്നു. അവർക്ക്‌ ഓരോ കലകളും വെട്ടിപിടിക്കാനുള്ളതാണ്‌. ഇക്കൂട്ടർക്ക്‌ നടന്റെ സർഗാത്മകത തീരെ അരോചകമായ കാര്യമാണ്‌ വഴക്കങ്ങൽ ശീലിക്കലും പ്രയോഗിക്കലും ചെയ്യുന്നതിനപ്പുറം സർഗാത്മകമായി കലാകാരൻ ഒന്നും ചെയ്യെണ്ടതില്ല എന്ന്‌ സിദ്ധാന്തിക്കുന്നു. (അല്ലെങ്കിൽ അതല്ല സർഗാത്മകത എന്ന്‌ ശഠിക്കുന്നു). ആതുകൊണ്ട്‌ പല മഹാനടന്മാരേയും വിമർശിക്കുന്നതിലൂടേയും പരിഹസിക്കുന്നതിലൂടേയും അവനവന്റെ പ്രമാണിത്തം ഉത്ഘോഷിക്കുന്നു. സ്വന്തമായി ചിന്തിക്കുകയും വ്യഖ്യാനിക്കുകയും മറ്റും ചെയ്യുന്ന നടന്മാരെ ഈ പരിഹാസം ബാധിച്ചിട്ടില്ല എന്നു കാണാം, എങ്കിലും വളർന്നു വരുന്ന നടന്മാർക്ക്‌ ഇവർ ഒരു ബാധ്യത തന്നേയണ്‌. ചെറുപ്പക്കാരായ ബുദ്ധിമാന്മാരയ കലാകാരന്മർ ഇവരൊടു സംശയങ്ങൾ ആരാഞ്ഞും അഭിപ്രയങ്ങൾ ചോദിച്ചും ഇവരെ സന്തോഷിപ്പിക്കുന്നത്‌ അനുകമ്പയോടെ നോക്കി നിന്നിട്ടുണ്ട്‌.

സാധരണഗതിയിൽ ഈ അസ്വഭാവിക രസിക പണ്ഡിതന്മാർക്കു രുചിക്കുന്നതല്ല ശിവരമൻ ആശാന്റെ അഭിനയ ശൈലി, പക്ഷെ മറ്റു പല കലാകാരന്മരൊടും ഇവർ പ്രകടിപ്പിച്ച അസഹിഷ്ണുത ശിവരമനാശനോട്‌ കണിക്കാതെ പോകാനുള്ള ഒരു കാരണം, ഗ്രേസ്‌ഫുൾ ആയ ഈ പെരുമാറ്റ രീതിയയിരുന്നു. ഒട്ടും ദസ്യമനോഭാവമില്ലാതെ തന്നെ (ചിലപ്പൊൾ ആ ഭാവവും സമർത്ഥമായി ഉപയോഗിചിട്ടുണ്ടാകാം- മനോഭാവതിൽ തട്ടാതെ). പുതിയ കാലതെ ശരിക്കു പഠിചു ജീവിഫ്ച, പ്രമാണിതത്തെ മാനിക്കാതെ സ്വന്തമയി ചിന്തിച്ചും വ്യാഖ്യാനിച്ചും കലയിൽ പ്രവർതിച മഹനടനായിരുന്നു ശിവരാമൻ ആശാൻ.

ലവകുശന്മർ ആരായിരുന്നു എന്നുള്ളത്‌ അത്ര സിഗ്നിഫിക്കന്റ്‌ ആയി തോന്നുന്നില്ല എങ്കിലും 8 വയസ്സുണ്ടായിരുന്ന കുട്ടി നടൻ ഞാൻ തന്നെയായിരുന്നു എന്നു പറയുമ്പോൾ ഞാൻ അനുഭവിക്കുന്ന രസം ഏവർക്കും ഊഹിക്കവുന്നതാണല്ലൊ. 10 വയസൂണ്ടായിർന്ന കുട്ടി എന്റെ ചേട്ടൻ രാജീവും.

Similar Posts

  • കീഴ്പ്പടം കുമാരൻ നായർ – അരങ്ങിലെ ധിഷണ

    എതിരൻ കതിരവൻ June 5, 2011 കീഴ്പ്പടം കുമാരന്‍ നായര്‍ ഇന്ന് നമ്മോടൊപ്പമില്ല. പട്ടിക്കാംതൊടിയില്‍ ഉറവയെടുത്ത സരണി ധാരാളം ഒഴുകി അനന്തസാഗരത്തില്‍ അലിഞ്ഞു മറഞ്ഞു. കഥകളിയില്‍ അതികായന്മാര്‍ ധാരാളം ഉണ്ടായിട്ടുണ്ട്. പക്ഷെ കീഴ്പ്പടം സമീപിച്ചതുപോലെ ആരും കഥകളിയെ സമീപിച്ചിട്ടീല്ല. കഥകളിയെ തന്നിലേക്കാവഹിച്ച് താനും കഥകളിയും കൂടെയുള്ള ഒരു പുതു സ്വരൂപം അരങ്ങുസക്ഷം പ്രത്യക്ഷമാക്കി ഈ കലാരൂപത്തിനു സാമ്പ്രദായികത്തം വിടാതെ സമ്മോഹനരൂപം അരുളി.പുതുമകള്‍ ഏറെ സമ്മാനിച്ച് കഥകളിയുടെ ദിശാബൊധത്തിനു ദൃഢതയും അരങ്ങുസങ്കല്‍പ്പങ്ങല്‍ക്കു വൈപുല്യവും തുറവും പ്രേക്ഷകര്ക്കും മറ്റ് കളിയാശാന്മാര്‍ക്കും…

  • അരങ്ങൊഴിഞ്ഞത്‌ സവിശേഷമായ ഒരു പാട്ടുകാലം

    കുറൂർ ചെറിയ വാസുദേവൻ നമ്പൂതിരി September 13, 2012  കഥകളിസംഗീതത്തിലെ ഒരു കാലഘട്ടമാണ്‌ പള്ളം മാധവനാശാന്റെ മരണത്തോടെ കടന്നുപോയത്‌. ആധുനികമായ കഥകളിസംഗീതത്തിന്റെ ഈ കാലത്തും പരമ്പരാഗത ശൈലിയിൽത്തന്നെ പാടിവന്നവരിലെ അവസാനകണ്ണിയായിരുന്നു അദ്ദേഹം. എനിക്ക്‌ അദ്ദേഹം ഗുരുതുല്യനാണ്‌. 1962 മുതൽ ആശാനുമായി അടുത്തു പരിചയമുണ്ട്‌. ആയാംകുടി കുട്ടപ്പമാരാരാശാന്റെ കീഴിൽ ഞാൻ ചെണ്ട പഠിച്ചുകൊണ്ടിരിക്കുമ്പോൾ ചൊല്ലിയാട്ടത്തിനും അരങ്ങേറ്റത്തിനും ആശാനും തണ്ണീർമുക്കം വിശ്വംഭരനും ചേർന്നാണു പാടിയത്‌. അങ്ങനെ എന്റെ കലാജീവിതത്തിൽ വലിയൊരു സ്ഥാനം അദ്ദേഹത്തിനുണ്ട്‌. അന്നു തിരുവിതാംകൂറിലെ കഥകളിയരങ്ങുകളിൽ പ്രധാനമായും ഇവരാണു…

  • നീണ്ടനാളത്തെ ദേശാടനത്താവളങ്ങൾ

    ശ്രീവല്‍സന്‍ തീയ്യാടി July 2, 2016 ഓർമകൾക്കൊരു കാറ്റോട്ടം – 19 അര നാഴികയോളം ദൂരമുണ്ട് ആശാൻറെ വീട്ടിലേക്ക്. പുതുതായി കിട്ടിയ സൈക്കിളിലാണ് കലാമണ്ഡലം കേശവപ്പൊതുവാളുടെ ചെണ്ടക്കളരിയിലേക്ക് പോവുക. വെളുപ്പിന് അഞ്ചര മണിക്ക്. മൂന്നുനാലാള് വേറെയുമുണ്ട് കൊട്ടു പഠിക്കാൻ. തൃപ്പൂണിത്തുറതന്നെ കോട്ടയ്ക്കകത്തെ പല വീടുകളിൽനിന്ന്. ഒരാൾ അമ്മാവൻ. കൊച്ചിൻ റിഫൈനറിയിൽ അക്കാലത്തുമാത്രം ജോലിയായി കൊച്ചിനാട്ടിൽ വന്നെത്തിയത്. ആളുടെ സ്വദേശം തൃശ്ശൂരിനു ലേശം വടക്ക്. മുളംകുന്നത്തുകാവ് തീയ്യാടി രാമൻ. പിന്നെ രണ്ടുമൂന്നു പേര് എന്നെക്കാൾ ലേശം പ്രായം കുറഞ്ഞവർ….

  • രമേഷല്ല, രമയൻ

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 13 ശ്രീവത്സൻ തീയ്യാടി July 25, 2013 ദാക്ഷണ്യമില്ലാത്ത പേമാരിയായിരുന്നു ആ കർക്കിടകത്തിൽ. വെളുപ്പിലെ ഉഴിച്ചിൽ കഴിഞ്ഞ് മേലാകെ മെഴുക്കുമായി പുഴയിൽ കുളിക്കാൻ പോവുന്ന കുട്ടികൾ എങ്ങനെ കുട പിടിച്ചാലും നനഞ്ഞേ പോക്കും വരവും നടക്കൂ. സ്ഥാപനത്തിന്റെ പടി കടന്ന്, ചെമ്മണ്‍പാതയിറങ്ങി, തുറസ്സായ നെൽവയലുകൾ താണ്ടി, തീവണ്ടിപ്പാലത്തിനു ചുവടെയുള്ള ഗുഹ മുറിച്ചു കടന്നു വേണം തടയണ കെട്ടിയ തുള്ളിക്കളിനദിയുടെ പടിഞ്ഞാറെ വശത്തെ കടവെത്താൻ. സോപ്പിനു പുറമേ ഇടക്ക് പൊടിച്ച വാക കൊണ്ടുരച്ച്…

  • |

    കലാമണ്ഡലം ഹൈദരാലി അനുസ്മരണം

    ഫാക്റ്റ് ജയദേവ വർമ്മ January 4, 2013 കഥകളിയില്‍ ഒരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത ഞാന്‍ 1973ലാണ്‌ പഠനവുമായി ബന്ധപ്പെട്ട് ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഫാക്റ്റ് കഥകളി വിദ്യാലയവുമായി അടുക്കുന്നത്. വേഷത്തിന്‌ കലാമണ്ഡലം കരുണാകരനാശാനും, കുടമാളൂരാശാനും.. പാട്ടിന്‌ ഹൈദരാലിയാശാനും എമ്പ്രാന്തിരിയാശാനും. ചെണ്ടക്ക് കേശവനാശാന്‍, മദ്ദളത്തിന്‌ ചാലക്കുടി നമ്പീശനാശാനും. കുടമാളൂരിന്‍റെ വിരമിയ്ക്കലില്‍ ഫാക്റ്റ് ഭാസ്കരനാശാനും. ആശാന്‍-ശിഷ്യന്‍ എന്ന ബന്ധത്തില്‍ ആറ്‌ കൊല്ലശേഷം അവിടെ നിന്നു പോന്നു എങ്കിലും എല്ലാവരുമായി നല്ലൊരു ബന്ധം ഉണ്ടായിരുന്നു. ജീവിതവൃത്തിയ്ക്കായി ഈശ്വരന്‍ തന്നൊരു തൊഴിലെന്ന…

  • |

    കോട്ടയ്ക്കൽ ശിവരാമൻ – വ്യക്തിയും നടനും

    രാജശേഖർ പി. വൈക്കം July 22, 2011 ശ്രീ കോട്ടയ്ക്കല്‍ ശിവരാമന്‍…..  – കഥകളിയെക്കുറിച്ച്‌, കഥാപാത്രത്തെക്കുറിച്ച്‌, പാത്രാവിഷ്ക്കാരത്തെക്കുറിച്ച്‌, പ്രത്യേകിച്ചും കഥകളിയിലെ ‘സ്ത്രീ’ യെക്കുറിച്ച്‌, – ആലോചിച്ചുറച്ച ചില തീരുമാനങ്ങളുമായി അരങ്ങിലെത്തിയ അസമാന്യപ്രതിഭയാണ്‌. ആശാന്‍ പഠിപ്പിച്ചതില്‍ നിന്നും  അല്‍പം മാറ്റം വരുത്തിയാല്‍ പോലും, അത്‌ അധികപ്രസംഗമോ ധിക്കാരമോ ആയി വിലയിരുത്തുന്ന യാഥാസ്ഥിതികത തൃണവല്‍ഗണിച്ചാണ്‌ , ശ്രീ കോട്ടയ്ക്കല്‍ ശിവരാമന്‍, അരങ്ങില്‍ തന്റെ ദമയന്തിയും, മോഹിനിയും,സീതയും, ദേവയാനിയും, കുന്തിയും മറ്റുമായി ദൃഢനിശ്ചയത്തോടെ നിന്നത്‌. ‘ചിട്ട‘ക്കാരുടെ പൊന്നും പണ്ടവും ഒന്നും അദ്ദേഹത്തെ…

മറുപടി രേഖപ്പെടുത്തുക