ചില ആട്ടശ്ലോകങ്ങളും അവയുടെ തര്‍ജ്ജമകളും.

അത്തിപ്പറ്റ രവി

April 11, 2012

01. ശിഖിനിശലഭോ ജ്വാലാചക്രൈർന്ന വിക്രിയതേ പതൻ
പിബതി ബഹുശശ്ശാർദ്ദൂലീനാം സ്തനം മൃഗശാബകഃ
സ്പൃശതികളഭസ്സിംഹീം ദംഷ്ട്രാം മൃണാളധിയാ മുഹുർ –
ന്നയതിനകുലം നിദ്രാതന്ദ്രീം ലിഹന്നഹിപോതകഃ
(കുലശേഖരവർമ്മന്റെ സുഭദ്രാധനഞ്ജയം)

കരിവതണുവില്ലാ തീയിൽ പാറ്റതൻ ചിറ,കദ്ഭുതം!
ഹരിണശിശുവിന്നല്ലോ പാലൂട്ടിടുന്നിതു പെൺപുലി
ഉരഗശിശു കീരിപ്പൂമെയ് നക്കിടുന്നു, മൃണാളമായ് –
ക്കരുതി ഗജപോതം സിംഹദ്ദംഷ്ട്ര മെല്ലെ വലിപ്പു  ഹാ!

02.ഹിമകര! ഹിമഗര്‍ഭാരശ്മയേ താവകീനാ
മയിമദനവിധേയേ യേനവഹ്നിം വമന്തി
ന തവബലമനംഗസ്യാപി വാ ദുഃഖഭാജോ
ജനകദുഹിതുരേഷാ ശര്‍വ്വരീനാഥശക്തി

ഹിമകര ! കിരണത്താലെന്തു നീയെന്നെയേവം
സുമശരശരപീഡാധീനനായ് മാറ്റിടുന്നു ?
സമരബലമിദംനീ കാട്ടിടാ, കാമനും, ഹൃത് –
കമലരുജവഹിയ്ക്കും സീതതന്‍ ശക്തിതന്നെ !

03. രാജ്യച്യുതം വിപിനചാരിണമാത്തചീരം
ത്വം ദുര്‍ബ്ബലം മനുജകീടമപാസ്യ ബുദ്ധ്യാ
സീതേ! ഭജസ്വ വിബുധേന്ദ്രപുരീ പുരന്ത്രീ
സങ്കീര്‍ത്യമാനയശസംദശകണ്ഠമേനം

നാടേ നശിച്ചു തുകലാടധരിച്ചു മെല്ലെ –
ക്കാടേറിയോരു നരപാശനെവിട്ടു നീയും
നേടേണ,മപ്സരികള്‍ വാഴ്ത്തിന സദ്യശസ്സാ –
ലീടേറുമെന്നെ, ദശകണ്ഠനെ,യിന്നു സീതേ !

04. ഗതംതിരശ്ചീനമനൂരുസാരഥേ
പ്രസിദ്ധമൂര്‍ദ്ധ്വജ്വലനം ഹവിര്‍ഭുജ
പതത്യതോധാമവിസാരിസര്‍വ്വദാ
കിമേതദിത്യാകുലവീക്ഷിതം ജനേ

വചസ്ത്വിഷാമിത്യവധാരിതം പുരാ
തതശ്ശരീരീതി വിഭാവിതാകൃതിം
വിഭുര്‍വിഭക്താവയവം പുമാനിതി
ക്രമാദമും നാരദ ഇത്യബോധിസ)

ആകാശംവിട്ടു താഴോട്ടൊഴുകിനിറയുമജ്യോതിയെന്തായിരിയ്ക്കാ, –
മാകാ സൂര്യന്‍,പടിഞ്ഞാട്ടവനുടെഗമനം, വഹ്നി മേലോട്ടുമല്ലോ
ഹാ! കാണ്മൂ മര്‍ത്യഗാത്രം,കരചരണമുഖാദ്യംഗകങ്ങള്‍, കരത്തില്‍
ശ്രീകാളുംവീണ, നിസ്സംശയമിതുവരദേവര്‍ഷിയാം നാരദന്‍ താന്‍

05. താതഃ കിം കുശലീ മമ ക്രതുഭുജാം നാഥശ്ശചീവല്ലഭോ
മാതാ കിന്നു പുലോമജാ കുശലിനീസൂനുർജയന്തസ്തയോ
പ്രീതിം വാ തനുതേ തദീക്ഷണ വിധൌ ചേതസ്സമുല്ക്കണ്ഠതേ
സൂതത്വം രഥമാശു ചോദയ ദിവമ്യാമോവയം മാതലേ

യാഗഭുക്പതിയുമശ്ശചീപതിയുമായൊരച്ഛനുരു വൃദ്ധി സം –
യോഗമോ, വദ, പുലോമപുത്രി മമ തായയും സുഖിനിയല്ലയോ,
ഭാഗധേയമവരില്‍ ജയന്തകൃതമല്ലയോ ? മമ മനസ്സിനാ –
വേഗമുണ്ടവരെയൊന്നു കാണ്മതിനു തേര്‍ തേളിച്ചിടുക മാതലേ!

06. ആകീര്‍ണേകല്പവാടീ കിസലയകുസുമൈസ്തത്രസാര്‍ഥൈ രഥസ്താത്
സിദ്ധാതാഞ്ചോ പരിഷ്ടാന്നയനസുഖകരൈസ്സംവദത്ദിര്‍വ്വിമാനൈഃ
പ്രസാദൈര്‍ന്നിര്‍ജരാണാം കനകമണിമയൈഗ്ഗോപുരോദ്യാനകേളീ
ശൈലപ്രാകാരചിത്രൈര്‍വിലസതി പരിതശ്ചൈഷ ഗീര്‍വ്വാണലോകഃ

ചേലഞ്ചും കല്പവൃക്ഷത്തളിരുകളൊടു തേനേന്തിടും പൂക്കളും ചേര്‍ –
ന്നാലംകോലുന്നകീഴ്ത്ത,ട്ടുപരി മിഴിവൊടെസ്സിദ്ധവൈമാനികന്മാര്‍
ശ്രീലപ്രാകാരസംരക്ഷിതമണിമയസൌധങ്ങളുദ്യാനകേളീ –
ശൈലങ്ങള്‍ ഗോപുരങ്ങള്‍ നടുവിലുമെഴുമീ നന്ദനം ചിത്രമത്രേ !

07. വര്‍ദ്ധന്തേ സിംഹനാദാ:പടഹ ദരഗജ സ്യന്ദനാശ്വാദിഘോഷൈഃ
ദൃശ്യാന്യംഗാനി ശസ്ത്രപ്രഹരണപതിതാനീന്ദ്രസേനാചരാണാം
ശ്രൂയന്തേ ദീനദീനാ സ്ത്രിദശമൃഗദൃശാം പാഹിപാഹീതിവാചഃ
കോfയം ജാത പ്രമാദം സുരകുലമഖിലം ഹന്ത സംഭ്രാന്തമാസ്തെ.

എന്താപത്താണിതെപ്പോല്‍ പടഹദരഗജസ്യന്ദനാശ്വാദിഘോഷം
പൊന്താനും ശസ്ത്രമേറ്റിത്രിദശഭടതതിയ്ക്കംഗഭംഗം വരാനും
സന്താപാധിക്യമാര്‍ന്നിസ്സുരതരുണികള്‍ “രക്ഷിയ്ക്ക രക്ഷിയ്ക്ക”യെന്നാര്‍ –
ത്തേന്താനും മൂലമാ,യിസ്സുരകുലമഖിലം ഹന്ത! സംഭ്രാന്തരാവാന്‍?!

ഗന്ധമാദനപര്‍വ്വതദര്‍ശ്ശനം

മൂലം:
പാഷാണപ്രകരാന്തസന്ധിസുലഭവ്യാലക്ഷ്യധാതുദ്രവഃ
പ്രാഗ്ഭാഗോപരിലോലനീലജലദ വ്യാലീഢ വപ്രസ്ഥലഃ
വിഷ്വക്കീർണ്ണവിശുഷ്കകാഷ്ഠഹുതഭുങ്നിഷ്ഠൂതധൂമോത്കരം
വ്യാധൂന്വൻ ഇവ ഗന്ധമാദനഗിരിർ ദൂരാദസൗ ദൃശ്യതേ.

പരിഭാഷ:
ചായില്യം മനയോലയെന്നിതി പലേ ധാതുദ്രവങ്ങള്‍ക്കലം
ഭൂയിഷ്ഠത്വമെഴും ശിലാപടലമാളീടുന്ന സങ്കേതമായ്
തീയില്‍ക്കാടുകരിഞ്ഞതിന്റെ പുകപോല്‍ കാര്‍മേഘജാലം മുകള്‍ –
പ്പായിച്ചേര്‍ന്നൊരു ഗന്ധമാദനനഗം ദൂരത്തു കാണായിതാ !

(“കാര്‍മേഘം” എന്ന അര്‍ത്ഥമാണ് ആടിക്കണ്ടിട്ടുള്ളത്. “നീലമേഘം” എന്നല്ല.
വേണമെങ്കില്‍ മൂന്നാം പാദം

“തീയില്‍ക്കാടുകരിഞ്ഞതിന്റെ പുകപോല്‍ നീലാബ്ദജാലം മുകള്‍” എന്നാക്കാം)

Similar Posts

  • നളചരിതം – വേരുകള്‍ തേടി (ഭാഗം 1)

    ഹേമാമോദസമാ – 9 ഡോ. ഏവൂർ മോഹൻദാസ് January 17, 2013 യശശ്ശരീരനായ ശ്രീ. സുരേഷ് കൊളത്തൂര്‍ കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഈ വെബ്സൈറ്റില്‍ പത്മശ്രീ വാഴേങ്കട കുഞ്ചുനായരെക്കുറിച്ചെഴുതിയിരുന്ന ലേഖനത്തിലെ നളചരിതവിഷയത്തെ പരാമര്‍ശിച്ചുകൊണ്ട് ഞാന്‍ ഒരു കുറിപ്പെഴുതിയിരുന്നു. നളചരിതത്തിന്റെ തെക്കന്‍ കഥകളി ബന്ധത്തെയും ഉത്തരകേരളത്തിലെ അതിന്റെ പ്രചാരത്തെയും കുറിച്ച് ആ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. എനിക്ക് ലഭിച്ച ചില സന്ദേശങ്ങളില്‍ നിന്നും നളചരിതം കഥകളിയുടെ ആവിര്‍ഭാവ വികാസമറിയുവാന്‍ പലര്‍ക്കും താത്പര്യം ഉണ്ടെന്നു മനസ്സിലായി. അതിനാല്‍ ഈ വിഷയത്തെ കുറച്ചുകൂടി…

  • |

    പെരിയ നരകാസുരീയം

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 16 ശ്രീവത്സൻ തീയ്യാടി February 16, 2014  അണിയറ ലേശം കുടുസാണ്; വെളിച്ചം കമ്മിയും. അതൊന്നും അപ്പോൾ നോക്കിയില്ല. ഒരു വെള്ളത്തോർത്ത് വെടിപ്പായി അഴക്കോലിൽ ഞാത്തിക്കണ്ടു. അതിനു താഴെ ഒരു കാവിമുണ്ടുവേഷക്കാരനെയും. അടുത്തു ചെന്ന് കാൽമുട്ടുകൾ നിലത്തുകുത്തി ഇരുന്നു. എന്നിട്ട് തൊണ്ട നേരെയാക്കി ചോദിച്ചു, “ഓർമ്മയുണ്ടോ?” മനയോലക്കുറുക്കഗ്രമുള്ള ഈർക്കില മടിയിലേക്ക് താഴ്ത്തി പെട്ടെന്നെന്നെ നോക്കി. മറുപടിക്ക് കാക്കാതെ ഞാൻ തുടർന്നു: “നമ്മള് അരണാട്ടുകരവച്ച് കണ്ടിരുന്നു അടുത്തിടെ. സ്കൂൾ ഓഫ് ഡ്രാമേല്…” ചെമപ്പൻ…

  • വൃഥാ ഞെട്ടും ദമയന്തി

    ഹേമാമോദസമാ – ഭാഗം 3 ഡോ. ഏവൂർ മോഹൻദാസ്‌ July 16, 2012  നളചരിതം മൂന്നാം ദിവസത്തിലെ ‘യാമി യാമി’ എന്ന പ്രസിദ്ധമായ സുദേവബ്രാഹ്മണ പദത്തിലെ ‘വേളി നാളെ’ യും അതുകേട്ടു ദമയന്തിക്കുണ്ടാകുന്ന ഞെട്ടലും ഒന്നാം ഭാഗത്തിൽ ചർച്ചയ്ക്ക്‌ വന്നിരുന്നു. ഈ വിഷയത്തെ കുറച്ചു കൂടി ആഴത്തിൽ അന്വേഷിക്കുവാനുള്ള ശ്രമമാണീ ഭാഗത്തിൽ നടത്തുന്നത്‌. നളചരിതം ആട്ടക്കഥയുടെ പുരാണപശ്ചാത്തലം മഹാഭാരതം വനപർവത്തിലെ നളോപാഖ്യാനം ആണല്ലോ. ഈ വിഷയം എങ്ങിനെ അവിടെ അവതരിപ്പിച്ചിരിക്കുന്നു എന്ന്‌ നോക്കാം. ദമയന്തി പറഞ്ഞു: “സുദേവ, നീയയോദ്ധ്യക്കു പോയിട്ടാപ്പുരി…

  • ഭസ്മീകരിക്കപ്പെടുന്ന കാട്ടാളൻ

    ഹേമാമോദസമാ – 15 ഡോ. ഏവൂർ മോഹൻദാസ് January 12, 2014  നളചരിതം  രണ്ടാം  ദിവസം  കഥയുടെ  എട്ടാം  രംഗത്തിന്റെ അവസാനഭാഗത്ത് കാണുന്ന ദമയന്തിയുടെ വിചാരപദമാണ് ഇവിടെ പ്രതിപാദ്യവിഷയം. തന്നെ പെരുമ്പാമ്പിന്റെ വായിൽ നിന്നും രക്ഷപ്പെടുത്തിയ കാട്ടാളൻ പ്രണയാഭ്യർത്ഥനയുമായി പിറകെ കൂടിയപ്പോൾ ദമയന്തി ചിന്തിക്കുന്ന പദമാണ്, അതിമൂഢനിവനോടെന്തനുസരിച്ചുരപ്പൂഅത് കേട്ടിട്ടിവനുണ്ടോ അടങ്ങിപ്പോയിരിപ്പൂഅബലേ! നിൻ വ്രതലോപോദ്യതൻ ഭസ്മീഭവിപ്പൂ എ-ന്നമരേന്ദ്ര വരമുന്നൊണ്ടതിന്നുപകരിപ്പൂ ‘നിന്റെ പാതിവ്രത്യവൃതഭഞ്ജനം ചെയ്യാനൊരുമ്പെടുന്നവൻ ഭസ്മമായിപ്പോകട്ടെ’ എന്ന ഇന്ദ്രദേവവരം ദമയന്തി ഓർത്തതും കാട്ടാളൻ ഭസ്മമായി തീർന്നു (ശക്തിയായടിച്ച കാറ്റിൽ ആ…

  • |

    കീഴ്പ്പടം – വിശകലനവും ചില കാലികചിന്തകളും

    ശ്രീചിത്രൻ എം. ജെ. July 24, 2012  പട്ടിക്കാംതൊടി രാവുണ്ണിമേനോൻ എന്ന ജീനിയസ്സിന്, പല മുഖങ്ങളുണ്ടായിരുന്നു. അവയോരോന്നും ആ യുഗപ്രഭാവൻ തന്റെ ഓരോ ശിഷ്യർക്കു പകർന്നുനൽകി. കളരിയിലെ കടുകിട പിഴക്കാത്ത ആശാന്റെ മുഖം-അതു മകന്,പത്മനാഭന്. നാട്യശാസ്ത്രത്തിന്റെ പ്രകാശധാരയിൽ നിന്ന് ഔചിത്യസമീക്ഷയുടെ പാഠങ്ങളുൾക്കൊണ്ട് അരങ്ങിനെ നവീകരിക്കുന്ന പക്വമതിയായ രംഗപരിഷ്കർത്താവിന്റെ മുഖം-അതു കുഞ്ചുനായർക്ക്. സങ്കേതചാരുത ഉടൽ പൂണ്ട, മറുവാക്കില്ലാത്ത അഭ്യാസബലവും ശൈലീകരണത്തിന്റെ സൌന്ദര്യവും സമന്വയിക്കുന്ന നാട്യധർമ്മീമുഖം-അതു മറ്റാർക്ക്? രാമൻ കുട്ടിക്ക്. പക്ഷേ, ഇതൊന്നുമല്ലാത്ത ഒരു മുഖം കൂടി രാവുണ്ണിമേനോനുണ്ടായിരുന്നു. അരങ്ങിനെ…

  • ആചാര്യന്മാരുടെ അരങ്ങ്‌

    കളിയരങ്ങുകളുടെ മുന്നിൽ – ഭാഗം 2 (ശ്രീ രാമദാസ് എൻ. എഴുതുന്ന പരമ്പര) രാമദാസ്‌ എൻ July 15, 2012  മുൻപ്‌ പറഞ്ഞ കഥകളി കണ്ടതിനു ശേഷം, എങ്ങനെയും കുറെ കഥകളികൾ കാണുക എന്നത്‌ ഒരു ജ്വരമായി മാറി. അടുത്തത്തായി അറിഞ്ഞത്‌ ഒരേ ദിവസം നടക്കുന്ന രണ്ടു കളികളെ കുറിച്ചാണ്‌. ടി ഡി എം ഹാളിൽ വൈകീട്ട്‌ പ്രഹ്ലാദചരിതവും അന്ന്‌ തന്നെ രാത്രി ചിറ്റൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ വച്ച്‌ ഒരു ഗംഭീര മുഴുരാത്രി കളിയും. എവിടെ പോകണം എന്ന്‌ ആലോചിക്കലും…

മറുപടി രേഖപ്പെടുത്തുക