നിലാവ് സാധകം

ഹരികുമാരൻ സദനം, ദിവാകര വാര്യർ, ശ്രീവൽസൻ തിയ്യടി

Friday, August 5, 2011

ചെണ്ടവാദനം ചെയ്യുന്ന കലാകാരന്മാരും പഠിക്കുന്ന വിദ്യാർത്ഥികൾക്കുമുള്ള ഒരു സാധക രീതിയാണ് നിലാവ് സാധകം അഥവാ നിലാസാധകം. മിഥുനം കർക്കിടകം മാസങ്ങളിൽ മഴ പെയ്ത് അന്തരീക്ഷം നല്ലപോലെ തണുത്ത കാലാവസ്ഥയിലാണ് സാധാരണ നിലാസാധകം ചെയ്ത് വരുന്നത്. വെളുത്ത പക്ഷത്തെ കറുത്ത വാവ് കഴിഞ്ഞതിന്റെ പിറ്റേദിവസം ചന്ദ്രൻ ഉദിക്കുന്ന സമയം മുതൽ ആണ് സാധകം ആരംഭിക്കുന്നത്. തുടർന്നുള്ള ഓരോ ദിവസവും ചന്ദ്രന്റെ വൃദ്ധിക്കനുസരിച്ച് സാധകത്തിന്റെ സമയവും ദീർഘിക്കുന്നു. അങ്ങനെ വെളുത്ത വാവ് ദിവസം ഒരു മുഴുവൻ രാത്രിയും സാധകം ചെയ്യും. കറുത്ത പക്ഷത്തെ കറുത്തവാവിന് സാധകം തീരും. കൂട്ടത്തിൽ പകൽ വേണ്ടത്ര ഔഷധങ്ങൾ സേവിക്കുകയും ഉഴിച്ചിൽ മുതലായവയും ഉണ്ടാവണം. പകൽ ഉറക്കം നിഷിദ്ധമാണ്. പഥ്യമായ ആഹാരക്രമങ്ങളും ഇതിന്റെ ഭാഗമാണ്. സാധകം ചെയ്യുന്നത് അഭ്യാസം തുടങ്ങിയ വിദ്യാർത്ഥികൾ മുതൽ മുതിർന്ന കലാകാരന്മാർ വരെ ഉൾപ്പെട്ടതാണ്.  ഇതൊരു ചിട്ടയല്ല മറിച്ച് വൈദഗ്ദ്ധ്യത്തിനു വേണ്ടി ചെയ്യുന്നതാണ്. വലന്തലയിലാണ് സാധകം ചെയ്യുക. പഠിക്കുന്നവർ കല്ലിൽ മുട്ടി ഉപയോഗിച്ച് സാധകം ചെയ്യും.

നിലാ സാധകം തുടങ്ങുന്നത് വൈകിട്ട് ആറു മുപ്പതിനായിരിക്കും.പൌര്‍ണമിയോടെവൈകിട്ട് ആറര മുതല്‍ കാലത്ത് ആറര നിണ്ടു നില്‍ക്കും എന്നാല്‍ .വെളുത്ത വാവ് കഴിഞ്ഞാല്‍ കാലത്തെ ആറര മണിയാണ് നിയാമക നിര്‍ണ്ണായകസമയം.അപ്പോള്‍ വെളുത്ത വാവിന് ശേഷം വൈകിട്ട് ഏഴിന് തുടങ്ങി കാലത്ത് ആറര വരെ.. പിറ്റേ ദിവസം എട്ടിന് തുടങ്ങി ആറര വരെ. അങ്ങിനെ അവസാനദിവസം കാലത്ത് അഞ്ചു മണി മുതല്‍ ആറര വേറെയായിരിക്കും സാധകം എന്നര്‍ത്ഥം.

ചന്ദ്രന്‍ വളര്‍ന്നു പൌര്‍ണ്ണമി ആകുന്നതു വരെയുള്ള നാളുകളില്‍.(ascenting–അനു​ലോമം) സാധകം തുടങ്ങുന്ന സമയമാണ് നിശ്ചിതം. constant-അതായത് വൈകിട്ട്ആറര മണിക്ക് എന്നും സാധകം തുടങ്ങും. എന്നാല്‍ പൗർണമിക്ക് പന്ത്രണ്ടു മണിക്കൂര്‍ സാധക രാത്രിക്ക് ശേഷം(maximum duration of night with moon) ചന്ദ്രന്‍ ശോഷിച്ചു തുടങ്ങുന്നതോടെ(descentin​g–പ്രതിലോമം) സാധകം അവസാനിക്കുന്ന സമയമാണ് നിശ്ചിതം. അതായത് പൌർണമിക്ക് ശേഷം സാധകം തുടങ്ങുന്ന സമയം അസ്ഥിരവും അവസാനിക്കുന്ന സമയം സ്ഥിരവുമാണ്. എല്ലാദിവസവും ആറരക്കു അവസാനിക്കുന്നു. ഒന്നുകുടി വ്യക്തമായി പറയുകയാണെങ്കിൽ, പൌര്‍ണ്ണമി വരെ സാധകങ്ങള്‍ ആറരക്കു തുടങ്ങുന്നു. പൌർണമിക്ക് ശേഷം സാധകങ്ങള്‍ ആറരക്കു അവസാനിക്കുന്നു.

ഇതന്നൊപ്പം കൊടുത്തിരിക്കുന്ന് അ ചിത്രങ്ങൾ പാലക്കാട് ജില്ലയിലെ പേരൂർ സദനം കഥകളി അക്കാദമിയിൽ ജൂലൈ 2011 ന് നടന്ന നിലാസാധകത്തിന്റെ ആണ്. ചിത്രങ്ങൾ എടുത്തത് ശ്രീവൽസൻ തീയ്യടി.  പ്രസിദ്ധ തായമ്പക വിദ്വാൻ പോരൂർ ഉണ്ണികൃഷ്ണനും സംഘവും എല്ലാവർഷവും നിലാസാധകം നടത്താറുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.

(ഈ കുറിപ്പ് ഫേസ്ബുക്ക് കഥകളി ഗ്രൂപ്പിലെ സദനം ഹരികുമാരൻ, ദിവാകര വാര്യർ, ശ്രീവൽസൻ തീയ്യടി തുടങ്ങിയ മെംബർമാർ അടങ്ങിയ ചർച്ചയിലെ വിവരങ്ങൾ ചേർത്ത് എഴുതിയതാണ്.)

Similar Posts

  • “ആരാ, യീ സോമനാ? “

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം മൂന്ന് ശ്രീവല്‍സന്‍ തീയ്യാടി July 1, 2012  തോളോട്‌ തോള്‍ ചേര്‍ന്നാണവര്‍ നില്‍ക്കുന്നത്‌. കെട്ടിപ്പിടിച്ചും ചിരിച്ചും ആണ്‌ ക്യാമറയിലേക്ക്‌ നോക്കുന്നത്‌. കലാമണ്ഡലം ഗോപിയും മോഹന്‍ലാലും. അന്നത്തെ ‘മാതൃഭൂമി’ വാരാന്തപ്പതിപ്പിലെ ഒന്നാം പേജ്‌ ഫീച്ചര്‍ ആണ്‌. 2008 ജൂണ്‍ 15. വേറെയുമുണ്ട്‌ കളര്‍ ഫോട്ടോകള്‍. വള്ളുവനാട്ടിലെ ഒറ്റപ്പാലത്തിനടുത്തുള്ള വരിക്കാശ്ശേരി മനയില്‍ നടക്കുന്ന മറ്റൊരു പടത്തിന്റെ ചിത്രീകരണത്തിന്റെ ദൃശ്യങ്ങളാണ്‌. അവിടെ സംഗമിച്ചതാണ്‌ ഈ രണ്ടു താരങ്ങള്‍. കഥകളിയാചാര്യനും സിനിമാനടനും പരസ്പരമുള്ള ബഹുമാനവും ആരാധനയും ലേഖനത്തില്‍…

  • |

    അന്തരീക്ഷം, അത് താനെയുണ്ടാവും

    വെണ്മണി ഹരിദാസ് സ്മരണ – 4(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) കോട്ടക്കൽ പി.ഡി. നമ്പൂതിരി July 3, 2017 ഹരിദാസേട്ടന്റെ കൂടെ പാടുമ്പം വേറൊന്നും ശ്രദ്ധിക്കാൻ തോന്നില്ല. സ്റ്റേജില് വേഷക്കാരൻ ചെയ്യുന്നതെന്താണെന്ന് നോക്കുകല്ലാണ്ട് വേറൊന്നും ശ്രദ്ധിക്കാൻ പറ്റില്ല. ഈ പാട്ടിങ്ങനെ ഞാനാസ്വദിക്കും. പിന്നെയത് പാടാൻ ശ്രമിക്കും. ഇതു മാത്രമാണ് പാട്ടുകഴിയുന്നതു വരെ. വേറൊരു ചിന്തയില്ലാന്നുള്ളതാ. വേറാരു പാടുകാണെങ്കിലും ഒന്നങ്ങോട്ടോ ഇങ്ങോട്ടോ ഒക്കെ നോക്കാം. ഇതതു പറ്റില്ല. പുള്ളീടെ പാട്ടിന്റെ കേമത്തരമതാ. നമുക്കതു മാത്രേ ശ്രദ്ധിക്കാൻ തോന്നൂ. അത്ര… ഒരു…

  • | |

    ഗോപീചന്ദനം: ശ്രീ തിരുവല്ല ഗോപിക്കുട്ടന്‍ നായരുമൊത്ത്..

    പി.രവീന്ദ്രനാഥ് March 1, 2013  കഥകളി അഭ്യസിച്ച് അരങ്ങേറ്റവും കഴിച്ചിട്ട് ഒരു കഥകളി ഗായകനായിത്തീര്‍ന്ന ചരിത്രമാണ് ശ്രീ തിരുവല്ല ഗോപിക്കുട്ടന്‍ നായര്‍ക്കുള്ളത്. തന്റെ സ്വത സിദ്ധമായ ആലാപനശൈലികൊണ്ട് ആസ്വാദകരുടെ ഹൃദയത്തില്‍ ഇടം നേടിയിട്ടുള്ള അദ്ദേഹം, 1943 ഡിസംബര്‍ മാസം തിരുവല്ലാ താലൂക്കിലെ തുകലശ്ശേരി ഗ്രാമത്തില്‍ മാടപ്പത്ര വീട്ടില്‍ പരേതരായ നീലകണ്‍ഠപിള്ളയുടേയും പാറുക്കുട്ടിയമ്മയുടേയും മാകനായി ജനിച്ചു. തിരുവല്ല ശ്രീവല്ലഭസ്വാമി ക്ഷേത്രത്തിനു സമീപത്തുള്ള പ്രദേശമാണ് തുകലശ്ശേരി. തിരുവല്ല അമ്പലത്തില്‍ നിത്യവും കഥകളിയുണ്ട്. അതുവെളുപ്പിനു നാലുമണിയ്ക്കാണ്. അതല്ലാതെ ശ്രീ വല്ലഭന്റെ ഇഷ്ട…

  • |

    നക്ഷത്രങ്ങൾ കാണുന്ന തിരനോക്കുകൾ

    ശ്രീചിത്രൻ എം. ജെ. March 12, 2013 കളിയരങ്ങിന്റെ ഒരു മഹാചരിത്രഘട്ടം പര്യവസാനിച്ചു. കഥകളികാലകാളിന്ദിയിലെ  ഒരു തലമുറയുടെ അവസാനത്തെ കാഞ്ചനശലാക, കലാമണ്ഡലം രാമൻകുട്ടിനായരായിരുന്നു. ഇരുപതാംനൂറ്റാണ്ടിനെ ത്രസിപ്പിച്ച ആചാര്യപരമ്പരയിലെ ഏറ്റവും ബലിഷ്‌ഠവും, അവസാനത്തേതുമായ കണ്ണി. ഈ വിയോഗത്തോടെ ധനാശിയേൽക്കുന്നത് ഒരു ആചാര്യനല്ല, അനന്യസാധാരണമായിരുന്ന ഒരു ബൃഹദ്‌പാരമ്പര്യത്തിനാണ്. കഥകളിയുടെ പുതിയ ഭാവുകത്വം തന്നെ പുനർനിർമ്മിച്ച ആ മഹാരഥികളുടെ തിരുശേഷിപ്പായി ഇപ്പോഴും നമുക്കൊപ്പമുണ്ടെന്ന് ആശ്വസിയ്ക്കാൻ ഇനി രാമൻകുട്ടിനായരുടെ ജീവൽസാനിദ്ധ്യമില്ല. കാലത്തിന്റെ പെരുംകോപ്പറയിലേക്കു മറഞ്ഞ ആ യുഗപ്പെരുമാളിനു മുന്നിൽ സ്മരണാഞ്ജലികൾ ! എന്നാൽ,…

  • ഹേമാമോദസമാ – ഭാഗം ഒന്ന്

    ഡോ. ഏവൂർ മോഹൻദാസ്‌ June 19, 2012 (കഥകളി.ഇന്‍ഫോയില്‍ നളചരിതം ആട്ടക്കഥയും, അതിലെ കഥാപാത്രങ്ങളെക്കുറിച്ചും ഒരു പരമ്പര ആരംഭിക്കുന്നു.) ലേഖകനെക്കുറിച്ച് ഔദ്യോഗിക നാമം ഡോ. കെ. എസ്‌ . മോഹന്‍ദാസ്‌ . ഔദ്യോഗികേതര രംഗങ്ങളില്‍ ഡോ. ഏവൂര്‍ മോഹന്‍ദാസ്‌ എന്നറിയപ്പെടാന്‍ ആഗ്രഹം. മദ്ധ്യതിരുവിതാംകൂറിലെ ഓണാട്ടുകര പ്രദേശത്തെ ഏവൂര്‍ ഗ്രാമത്തില്‍ 1959ല്‍ ജനനം. ബിരുദതലം വരെ നാട്ടില്‍ പഠിച്ചു. ഇരുപതാം വയസ്സു മുതല്‍ പഠനവും ജോലിയുമായി കേരളത്തിന്‌ വെളിയില്‍ താമസം. ബനാറസ്‌ ഹിന്ദു സര്‍വ്വകലാശാല, മദ്രാസ്‌ സര്‍വകലാശാല, കേംബ്രിഡ്ജ്‌…

  • നളചരിതം – വേരുകള്‍ തേടി (ഭാഗം 1)

    ഹേമാമോദസമാ – 9 ഡോ. ഏവൂർ മോഹൻദാസ് January 17, 2013 യശശ്ശരീരനായ ശ്രീ. സുരേഷ് കൊളത്തൂര്‍ കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഈ വെബ്സൈറ്റില്‍ പത്മശ്രീ വാഴേങ്കട കുഞ്ചുനായരെക്കുറിച്ചെഴുതിയിരുന്ന ലേഖനത്തിലെ നളചരിതവിഷയത്തെ പരാമര്‍ശിച്ചുകൊണ്ട് ഞാന്‍ ഒരു കുറിപ്പെഴുതിയിരുന്നു. നളചരിതത്തിന്റെ തെക്കന്‍ കഥകളി ബന്ധത്തെയും ഉത്തരകേരളത്തിലെ അതിന്റെ പ്രചാരത്തെയും കുറിച്ച് ആ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. എനിക്ക് ലഭിച്ച ചില സന്ദേശങ്ങളില്‍ നിന്നും നളചരിതം കഥകളിയുടെ ആവിര്‍ഭാവ വികാസമറിയുവാന്‍ പലര്‍ക്കും താത്പര്യം ഉണ്ടെന്നു മനസ്സിലായി. അതിനാല്‍ ഈ വിഷയത്തെ കുറച്ചുകൂടി…

മറുപടി രേഖപ്പെടുത്തുക