ശിവരാമ സ്മരണകൾ

രമേശ് വർമ്മ

July 24, 2011

1971ലൊ 72ലൊ മറ്റോ ആകും, തെക്കൻചിറ്റൂരിൽ വാഴേങ്കട കുഞ്ചു നായർ ആശാന്റെ ഹനൂമാൻ നിശ്ചയിച്ചിരുന്നു. ആശാൻ അണിയറയിൽ വന്നതിനു ശേഷം പനിയായി കിടപ്പായി. ആ കിടപ്പു മാത്രമാണ്‌ ഇതെഴുതുന്നയാൾക്ക്‌ കുഞ്ചു ആശാനെ പറ്റി ഓർമ്മയിലുള്ളൂ. ആശാനു ഹനൂമാൻ കെട്ടാൻ വയ്യ എന്നായപ്പോൾ ശിവരാമനാശാനു മോഹം ഹനൂമാൻ ഒന്ന്‌ പരീക്ഷിക്കണം. സംഘാടകർക്കു വലിയ സന്തോഷമായി. സീത കെട്ടേണ്ട ആൾ അങ്ങനെ ഹനൂമാൻ ആയി. ചങ്ങാരപ്പള്ളി അനുജൻ ആശാന്റെ അടുത്തിരുന്നു ചിട്ടകളെല്ലാം ഓർത്തു നോക്കി. ആ വേഷത്തിനെ പറ്റി അഭിപ്രായം രൂപീകരിക്കനുള്ള പാകത ഈ ഉള്ളവൻ ആർജ്ജിച്ചിരുന്നില്ല. ചെമ്പയിലുള്ള യുദ്ധവട്ടത്തിൽ ചില പിഴവുകൽ പറ്റി എന്നു തീർച്ച. 8ഉം 10ഉം വയസ്സുള്ള രണ്ടു കുട്ടികളായിരുന്നു ലവകുശന്മാർ. പഠിച്ചതു കാണിക്കാനല്ലാതെ അവർക്കെന്തു ചെയ്യാൻ കഴിയും? “എനിക്കിവരുടെ കൂടെ തന്നെ ഒന്നു കൂടി ഹനൂമാൻ കെട്ടണം” ആശാൻ പറഞ്ഞു. അങ്ങനെ ഗുരുവായുർ ക്ലബ്ബിൽ ഒരരങ്ങു കൂടി നിശ്ചയിക്കപ്പെട്ടു.

മുൻപു പറഞ്ഞതു പൊലെ കളിയെപ്പറ്റി അഭിപ്രായം ഒന്നും രൂപീകരിക്കനുള്ള പ്രായമെത്താത്തവൻ എങ്കിലും ഗുരുവായുർ കളിയെ പറ്റി രണ്ട്‌ കാര്യങ്ങൾ എനിക്കോർക്കാൻ കഴിയുന്നു. ഒന്ന്, ഹനൂമാനു കുട്ടികളോടുള്ള വാൽസല്യം നല്ല പോലെ അനുഭവവേദ്യമയി. മറ്റൊന്ന്‌, യുദ്ധവട്ടം വീണ്ടും തെറ്റി. കുട്ടികളുടെ കുഴപ്പമാണൊ ആശാന്റെ പിശകാണോ എന്നു നിശ്ചയമില്ല. കുട്ടികളല്ലായിരുന്നെങ്കിൽ പുറത്ത്‌ അറിയിക്കാതെ കഴിച്ചു കൂട്ടാമയിരുന്നു എന്നു തീർച്ച. കളിക്ക്‌ ശേഷം ലവകുശന്മാർ കുട്ടികളെങ്കിലും കുറച്ചു പരിചയമുള്ള നടന്മാർ തന്നെ വേണം അത്‌ ചെയ്യാനെന്നു ശിവരാമൻ ആശാൻ അഭിപ്രായം പറയാൻ തുടങ്ങുകയയിരുന്നു. അപ്പോളാണ്‌ കുട്ടികളുടെ അച്ഛൻ അവിടെ എത്തിയത്‌. അപ്പൊൾ കുട്ടികളുടെ കൂടെയാവുമ്പോൾ അതിന്‌ വേറൊരു രസം തന്നെയന്‌ എന്നു ആക്കി പറച്ചിൽ. ആശാന്റെ അരങ്ങിനു വെളിയിലുള്ള കുസൃതി നിറഞ്ഞ ഇത്തരം പ്രയോഗങ്ങളും വളരെ പ്രസിദ്ധമാണല്ലൊ. ഒരു നടനെന്ന രീതിയിൽ ആശാനെ മനസ്സിലാക്കുന്നതിലും / ഓർക്കുന്നതിലും അരങ്ങിന്‌ വെളിയിലുള്ള ഈ കുസൃതികൾക്കും വളരെ പ്രാധാന്യമുണ്ടെന്ന്‌ തോന്നുന്നു.

അദ്ദേഹത്തിന്റെ കുസൃതി നിറഞ്ഞ വാക്കുകളും, വിചിത്രമായ ലോജിക്കുകളും അൽപന്മാരെ, ഗ്രേസ്‌ഫുൾ ആയി കബളിപ്പിക്കുന്നതും മറ്റും ഓർക്കുമ്പോൾ അദ്ദേഹതിന്റെ അരങ്ങിന്‌ വെളിയിലുള്ള പെരുമാറ്റം തന്നെ രസം പിടിപ്പിക്കുന്ന ഒന്നായിരുന്നു. കേവലം നേരമ്പോക്കിനപ്പുരം അദ്ദേഹതിന്റെ ഫലിതത്തിനു നാട്യസംബന്ധമായ പ്രാധന്യമുണ്ട്‌ എന്നാണെന്റെ പക്ഷം. കഥകളി മുതലായ കലകളുടെ ആസ്വാദകരിൽ ഒരു വിഭഗം കലകളുടെ ആസ്വസ്ദനതിലൂടെ സാധിക്കുന്നത്‌ അവരുടെ ‘പ്രമാണിത്ത’ത്തിന്റെ ആസ്വാദനമന്‌. അതു സാമ്പതികമോ ജ്ഞാനസംബന്ധമോ ഒക്കെ ആകാം. ഇവർക്ക്‌ നടന്മാർ അവരുടെ കീഴിലുള്ള വിഷയങ്ങളാണ്‌. ഒന്നോ രണ്ടോ കലാകാരന്മാരെ ആരധിക്കുകയും മറ്റു ചില കലാകാരന്മരുടെ രക്ഷാകർത്താക്കളാവുകയും, ബഹുഭൂരിപക്ഷം കലാകാരന്മരുടെ കലയേയും ജീവിതത്തിനേയും നിസ്സാരവൽകരിച്ചും കലാവേദികളിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നു, അല്ലെങ്കിൽ അങ്ങനെ ഭാവിച്ചു അവരുടെ പ്രമാണിത്തം ആസ്വദിക്കുന്നു. അവർക്ക്‌ ഓരോ കലകളും വെട്ടിപിടിക്കാനുള്ളതാണ്‌. ഇക്കൂട്ടർക്ക്‌ നടന്റെ സർഗാത്മകത തീരെ അരോചകമായ കാര്യമാണ്‌ വഴക്കങ്ങൽ ശീലിക്കലും പ്രയോഗിക്കലും ചെയ്യുന്നതിനപ്പുറം സർഗാത്മകമായി കലാകാരൻ ഒന്നും ചെയ്യെണ്ടതില്ല എന്ന്‌ സിദ്ധാന്തിക്കുന്നു. (അല്ലെങ്കിൽ അതല്ല സർഗാത്മകത എന്ന്‌ ശഠിക്കുന്നു). ആതുകൊണ്ട്‌ പല മഹാനടന്മാരേയും വിമർശിക്കുന്നതിലൂടേയും പരിഹസിക്കുന്നതിലൂടേയും അവനവന്റെ പ്രമാണിത്തം ഉത്ഘോഷിക്കുന്നു. സ്വന്തമായി ചിന്തിക്കുകയും വ്യഖ്യാനിക്കുകയും മറ്റും ചെയ്യുന്ന നടന്മാരെ ഈ പരിഹാസം ബാധിച്ചിട്ടില്ല എന്നു കാണാം, എങ്കിലും വളർന്നു വരുന്ന നടന്മാർക്ക്‌ ഇവർ ഒരു ബാധ്യത തന്നേയണ്‌. ചെറുപ്പക്കാരായ ബുദ്ധിമാന്മാരയ കലാകാരന്മർ ഇവരൊടു സംശയങ്ങൾ ആരാഞ്ഞും അഭിപ്രയങ്ങൾ ചോദിച്ചും ഇവരെ സന്തോഷിപ്പിക്കുന്നത്‌ അനുകമ്പയോടെ നോക്കി നിന്നിട്ടുണ്ട്‌.

സാധരണഗതിയിൽ ഈ അസ്വഭാവിക രസിക പണ്ഡിതന്മാർക്കു രുചിക്കുന്നതല്ല ശിവരമൻ ആശാന്റെ അഭിനയ ശൈലി, പക്ഷെ മറ്റു പല കലാകാരന്മരൊടും ഇവർ പ്രകടിപ്പിച്ച അസഹിഷ്ണുത ശിവരമനാശനോട്‌ കണിക്കാതെ പോകാനുള്ള ഒരു കാരണം, ഗ്രേസ്‌ഫുൾ ആയ ഈ പെരുമാറ്റ രീതിയയിരുന്നു. ഒട്ടും ദസ്യമനോഭാവമില്ലാതെ തന്നെ (ചിലപ്പൊൾ ആ ഭാവവും സമർത്ഥമായി ഉപയോഗിചിട്ടുണ്ടാകാം- മനോഭാവതിൽ തട്ടാതെ). പുതിയ കാലതെ ശരിക്കു പഠിചു ജീവിഫ്ച, പ്രമാണിതത്തെ മാനിക്കാതെ സ്വന്തമയി ചിന്തിച്ചും വ്യാഖ്യാനിച്ചും കലയിൽ പ്രവർതിച മഹനടനായിരുന്നു ശിവരാമൻ ആശാൻ.

ലവകുശന്മർ ആരായിരുന്നു എന്നുള്ളത്‌ അത്ര സിഗ്നിഫിക്കന്റ്‌ ആയി തോന്നുന്നില്ല എങ്കിലും 8 വയസ്സുണ്ടായിരുന്ന കുട്ടി നടൻ ഞാൻ തന്നെയായിരുന്നു എന്നു പറയുമ്പോൾ ഞാൻ അനുഭവിക്കുന്ന രസം ഏവർക്കും ഊഹിക്കവുന്നതാണല്ലൊ. 10 വയസൂണ്ടായിർന്ന കുട്ടി എന്റെ ചേട്ടൻ രാജീവും.

Similar Posts

  • |

    ശിവരാമഭൂമികൾ ഉണ്ടാകുന്നത്

    ശ്രീചിത്രൻ എം ജെ July 24, 2011 ഒരു പൂവിന്റെ നിറം പറയാം. ശാസ്ത്രനാമം പറയാം. ഏതു സസ്യവര്‍ഗ്ഗത്തില്‍ നിന്നുല്‍ഭവിച്ചു എന്നു പറയാം. അങ്ങനെ പലതും പറയാം. ആ പൂവിന്റെ സൗന്ദര്യമെന്ത് എന്നു ചോദിച്ചാലോ?മുന്‍ ചൊന്നവയെപ്പോലെ ഒരുത്തരമുണ്ടാവില്ല. എല്ലാ അറിവുകളും വന്ധ്യമാകുന്ന ഇത്തരം ചില മുഹൂര്‍ത്തങ്ങളുണ്ട്. അത്തരമൊരു ചരിത്രമുഹൂര്‍ത്തമായിരുന്നു ശിവരാമന്‍. വാഗ്‌ദേവതയ്ക്കു കീഴ്പ്പെടാത്ത, വ്യവച്ഛേദനങ്ങള്‍ക്കു നിന്നുതരാത്ത ലാവണ്യാനുഭൂതികളുടെ വസന്തോല്‍സവമായിരുന്നു ശിവരാമന്‍. ഖേദാഹ്ലാദങ്ങളുടെ പിരിമുറുകിയ ജീവിതത്തെ മുഴുവന്‍ പ്രസ്തരിക്കാന്‍ തന്റെ സൗന്ദര്യബോധമൊന്നാകെ അരങ്ങില്‍ ധൂര്‍ത്തടിച്ചവന്‍. ഇതളുകള്‍ അടര്‍ത്തിനോക്കിയാല്‍ പലയിടത്തും…

  • കോട്ടയ്ക്കലെ ‘ശിവരാമ’ക്ഷേത്രം

    ടുട്ടു തൃക്കഴിപ്പുറം(റനീജ് രവീന്ദ്രൻ) July 8, 2011 ഒറ്റക്കിരുണ്ട വിപിനത്തിലിരുത്തിയെന്നെവിട്ടങ്ങു പോയ നളനെത്തിരയുന്ന ഭാവംചിത്തത്തിലിപ്പൊഴുമഹോ തുളയുന്നു രംഗം !കൂപ്പുന്നു കൈകള്‍ ‘ശിവരാമ’ പദാരവിന്ദേ… കണ്ണില്‍ തുടങ്ങി, ഒരു വാക്കിനെ വേണ്ടവണ്ണംതന്മൂക്കു, ചുണ്ടു, കവിള്‍ തന്‍ പ്രഭയോടു ചേര്‍ക്കില്‍അര്‍ത്ഥത്തെ ലോകരസികര്‍ക്കു മനസ്സിലാക്കാന്‍കൈമുദ്രയെന്തിനിവനെന്നു നിനച്ചു പോകും ! ലളിത മോഹിനിയുര്‍വശി സീതയുംപലതരം മുഖമിട്ടു തകര്‍ക്കിലുംസുമുഖ! നീ ദമയന്തിയതാകവേനളനുമല്ലിവനും പ്രിയമേറിടൂം മരണമെന്നത് മാനുഷനില്ല നന്‍-മധുരമാമഴകൊന്നു നിനക്കുകില്‍മിഴിവെഴുന്നഴകിന്റെ മഹാരഥന്ന-മരനാണിവിനി’ശ്ശിവരാമ’നും…

  • ഇറവങ്കര നീലകണ്ഠൻ ഉണ്ണിത്താൻ – കൃതഹസ്തനായ കഥകളി ഗായകൻ

    പി. രവീന്ദ്രനാഥ് December 7, 2013 കേരളത്തിലെ കലകളുടേയും, സാഹിത്യത്തിന്റേയും പഴയകാല ചരിത്രം പഠിച്ചാൽ അതാതു കാലങ്ങളിൽ, ഓരോ രീതിയിലുള്ള ഗാന സമ്പ്രദായം ഇവിടെ നില നിന്നിരുന്നതായി കാണാൻ കഴിയും. ഇവയിൽ പലതും ദൃശ്യ കലകൾ അവതരിപ്പിക്കുവാൻ വേണ്ടി നിർമ്മിച്ചിട്ടുള്ളതായിരുന്നു. ഇതിൽ കേരളത്തിന്റെ തനതു കലയായ കഥകളിക്കു വേണ്ടിയുള്ള ഗാന ശാഖയാണ്‌ കഥകളി പാട്ട്. കൈകൊട്ടിക്കളി പാട്ട്, വഞ്ചിപ്പാട്ട്, തുള്ളൽപ്പാട്ട് എന്നിങ്ങനെ മറ്റു ഗാന ശാഖകളും ഉണ്ട്. ഇപ്പോഴത്തെ സമ്പ്രദായത്തിലുള്ള കർണ്ണാടക സംഗീതത്തിന് പ്രചാരം കിട്ടുന്നതിന് മുമ്പാണ്…

  • ‘ലാസ്യം’ കോട്ടയ്ക്കൽ ശിവരാമനാശാനിൽ

    രഘുശങ്കർ മേനോൻ Tuesday, July 26, 2011  കോട്ടയ്ക്കൽ ശിവരാമനാശാന്റെ മികവും കഴിവും കഥകളി സംസ്ക്യതിക്കു തന്നെ വിലമതിക്കാനാവാത്ത ഈടുവെപ്പാണെന്ന കാര്യം കാലം തെളിയിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ ഔപചാരികമായ വാക്കുകൾക്ക് ഇവിടെ സാംഗത്യമില്ലതന്നെ. എന്നാലും ആസ്വാദനത്തിന് പുതിയ മാനങ്ങൾ നിരന്തരം തുറക്കപ്പെടുന്ന കഥകളിയിൽ പ്രോത്സാഹനവും സ്തുതിവചനങ്ങളും ആസ്വാദകർക്ക് പങ്കവെക്കാതെ വയ്യ. ഒമ്പത് വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് തോടയം കഥകളി യോഗവും, ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരതിശിവജിയുടെ സെന്റർ ഫോർ മോഹിനിയാട്ടവും, സംയുക്തമായി “ലാസ്യ 2002“ എന്ന…

  • |

    അന്തരീക്ഷം, അത് താനെയുണ്ടാവും

    വെണ്മണി ഹരിദാസ് സ്മരണ – 4(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) കോട്ടക്കൽ പി.ഡി. നമ്പൂതിരി July 3, 2017 ഹരിദാസേട്ടന്റെ കൂടെ പാടുമ്പം വേറൊന്നും ശ്രദ്ധിക്കാൻ തോന്നില്ല. സ്റ്റേജില് വേഷക്കാരൻ ചെയ്യുന്നതെന്താണെന്ന് നോക്കുകല്ലാണ്ട് വേറൊന്നും ശ്രദ്ധിക്കാൻ പറ്റില്ല. ഈ പാട്ടിങ്ങനെ ഞാനാസ്വദിക്കും. പിന്നെയത് പാടാൻ ശ്രമിക്കും. ഇതു മാത്രമാണ് പാട്ടുകഴിയുന്നതു വരെ. വേറൊരു ചിന്തയില്ലാന്നുള്ളതാ. വേറാരു പാടുകാണെങ്കിലും ഒന്നങ്ങോട്ടോ ഇങ്ങോട്ടോ ഒക്കെ നോക്കാം. ഇതതു പറ്റില്ല. പുള്ളീടെ പാട്ടിന്റെ കേമത്തരമതാ. നമുക്കതു മാത്രേ ശ്രദ്ധിക്കാൻ തോന്നൂ. അത്ര… ഒരു…

  • ഓർത്താൽ വിസ്മയം തന്നെ

    എം. ടി. വാസുദേവൻ നായർ January 4, 2013 ഓര്‍ത്താല്‍ വിസ്മയം തന്നെ. കേരളത്തില്‍ വരേണ്യവര്‍ഗ്ഗക്കാര്‍ മേധാവിത്തം പുലര്‍ത്തിയിരുന്ന കഥകളിയുടെ പ്രഖ്യാത വിദ്യാലയത്തിലേക്ക് ഒരു മുസ്ലീം ബാലന്‍ കടന്നു ചെല്ലുന്നു. ആശങ്കകളോടെ, അധൈര്യത്തോടെ, എങ്കിലും പ്രതീക്ഷകളോടെ. 1957ല്‍ വെങ്കിടകൃഷ്ണ ഭാഗവതരുടെ ഛായാചിത്രത്തിന്‌ ചുവട്ടില്‍, നീലകണ്ഠന്‍ നമ്പീശന്‍റെ കാല്‍ക്കല്‍ ദക്ഷിണവെച്ച് കഥകളി സംഗീതം പഠിക്കാന്‍ ആരംഭിക്കുന്നു. വാത്സല്യം വാരിക്കോരിക്കൊടുക്കുമെങ്കിലും പഠിപ്പില്‍ വിട്ടുവീഴ്ച്ചയോ അശ്രദ്ധയോ കാട്ടിയാല്‍ നിര്‍ദ്ദയം ശിക്ഷിക്കുന്ന ഗുരു. ആ ഗുരുവിന്‍റെ പ്രതീക്ഷക്കൊത്ത് ശിഷ്യന്‍ വളരുന്നു. അരങ്ങേറ്റത്തില്‍ ഹൈദരാലി…

മറുപടി രേഖപ്പെടുത്തുക