ശിവരാമ സ്മരണകൾ

രമേശ് വർമ്മ

July 24, 2011

1971ലൊ 72ലൊ മറ്റോ ആകും, തെക്കൻചിറ്റൂരിൽ വാഴേങ്കട കുഞ്ചു നായർ ആശാന്റെ ഹനൂമാൻ നിശ്ചയിച്ചിരുന്നു. ആശാൻ അണിയറയിൽ വന്നതിനു ശേഷം പനിയായി കിടപ്പായി. ആ കിടപ്പു മാത്രമാണ്‌ ഇതെഴുതുന്നയാൾക്ക്‌ കുഞ്ചു ആശാനെ പറ്റി ഓർമ്മയിലുള്ളൂ. ആശാനു ഹനൂമാൻ കെട്ടാൻ വയ്യ എന്നായപ്പോൾ ശിവരാമനാശാനു മോഹം ഹനൂമാൻ ഒന്ന്‌ പരീക്ഷിക്കണം. സംഘാടകർക്കു വലിയ സന്തോഷമായി. സീത കെട്ടേണ്ട ആൾ അങ്ങനെ ഹനൂമാൻ ആയി. ചങ്ങാരപ്പള്ളി അനുജൻ ആശാന്റെ അടുത്തിരുന്നു ചിട്ടകളെല്ലാം ഓർത്തു നോക്കി. ആ വേഷത്തിനെ പറ്റി അഭിപ്രായം രൂപീകരിക്കനുള്ള പാകത ഈ ഉള്ളവൻ ആർജ്ജിച്ചിരുന്നില്ല. ചെമ്പയിലുള്ള യുദ്ധവട്ടത്തിൽ ചില പിഴവുകൽ പറ്റി എന്നു തീർച്ച. 8ഉം 10ഉം വയസ്സുള്ള രണ്ടു കുട്ടികളായിരുന്നു ലവകുശന്മാർ. പഠിച്ചതു കാണിക്കാനല്ലാതെ അവർക്കെന്തു ചെയ്യാൻ കഴിയും? “എനിക്കിവരുടെ കൂടെ തന്നെ ഒന്നു കൂടി ഹനൂമാൻ കെട്ടണം” ആശാൻ പറഞ്ഞു. അങ്ങനെ ഗുരുവായുർ ക്ലബ്ബിൽ ഒരരങ്ങു കൂടി നിശ്ചയിക്കപ്പെട്ടു.

മുൻപു പറഞ്ഞതു പൊലെ കളിയെപ്പറ്റി അഭിപ്രായം ഒന്നും രൂപീകരിക്കനുള്ള പ്രായമെത്താത്തവൻ എങ്കിലും ഗുരുവായുർ കളിയെ പറ്റി രണ്ട്‌ കാര്യങ്ങൾ എനിക്കോർക്കാൻ കഴിയുന്നു. ഒന്ന്, ഹനൂമാനു കുട്ടികളോടുള്ള വാൽസല്യം നല്ല പോലെ അനുഭവവേദ്യമയി. മറ്റൊന്ന്‌, യുദ്ധവട്ടം വീണ്ടും തെറ്റി. കുട്ടികളുടെ കുഴപ്പമാണൊ ആശാന്റെ പിശകാണോ എന്നു നിശ്ചയമില്ല. കുട്ടികളല്ലായിരുന്നെങ്കിൽ പുറത്ത്‌ അറിയിക്കാതെ കഴിച്ചു കൂട്ടാമയിരുന്നു എന്നു തീർച്ച. കളിക്ക്‌ ശേഷം ലവകുശന്മാർ കുട്ടികളെങ്കിലും കുറച്ചു പരിചയമുള്ള നടന്മാർ തന്നെ വേണം അത്‌ ചെയ്യാനെന്നു ശിവരാമൻ ആശാൻ അഭിപ്രായം പറയാൻ തുടങ്ങുകയയിരുന്നു. അപ്പോളാണ്‌ കുട്ടികളുടെ അച്ഛൻ അവിടെ എത്തിയത്‌. അപ്പൊൾ കുട്ടികളുടെ കൂടെയാവുമ്പോൾ അതിന്‌ വേറൊരു രസം തന്നെയന്‌ എന്നു ആക്കി പറച്ചിൽ. ആശാന്റെ അരങ്ങിനു വെളിയിലുള്ള കുസൃതി നിറഞ്ഞ ഇത്തരം പ്രയോഗങ്ങളും വളരെ പ്രസിദ്ധമാണല്ലൊ. ഒരു നടനെന്ന രീതിയിൽ ആശാനെ മനസ്സിലാക്കുന്നതിലും / ഓർക്കുന്നതിലും അരങ്ങിന്‌ വെളിയിലുള്ള ഈ കുസൃതികൾക്കും വളരെ പ്രാധാന്യമുണ്ടെന്ന്‌ തോന്നുന്നു.

അദ്ദേഹത്തിന്റെ കുസൃതി നിറഞ്ഞ വാക്കുകളും, വിചിത്രമായ ലോജിക്കുകളും അൽപന്മാരെ, ഗ്രേസ്‌ഫുൾ ആയി കബളിപ്പിക്കുന്നതും മറ്റും ഓർക്കുമ്പോൾ അദ്ദേഹതിന്റെ അരങ്ങിന്‌ വെളിയിലുള്ള പെരുമാറ്റം തന്നെ രസം പിടിപ്പിക്കുന്ന ഒന്നായിരുന്നു. കേവലം നേരമ്പോക്കിനപ്പുരം അദ്ദേഹതിന്റെ ഫലിതത്തിനു നാട്യസംബന്ധമായ പ്രാധന്യമുണ്ട്‌ എന്നാണെന്റെ പക്ഷം. കഥകളി മുതലായ കലകളുടെ ആസ്വാദകരിൽ ഒരു വിഭഗം കലകളുടെ ആസ്വസ്ദനതിലൂടെ സാധിക്കുന്നത്‌ അവരുടെ ‘പ്രമാണിത്ത’ത്തിന്റെ ആസ്വാദനമന്‌. അതു സാമ്പതികമോ ജ്ഞാനസംബന്ധമോ ഒക്കെ ആകാം. ഇവർക്ക്‌ നടന്മാർ അവരുടെ കീഴിലുള്ള വിഷയങ്ങളാണ്‌. ഒന്നോ രണ്ടോ കലാകാരന്മാരെ ആരധിക്കുകയും മറ്റു ചില കലാകാരന്മരുടെ രക്ഷാകർത്താക്കളാവുകയും, ബഹുഭൂരിപക്ഷം കലാകാരന്മരുടെ കലയേയും ജീവിതത്തിനേയും നിസ്സാരവൽകരിച്ചും കലാവേദികളിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നു, അല്ലെങ്കിൽ അങ്ങനെ ഭാവിച്ചു അവരുടെ പ്രമാണിത്തം ആസ്വദിക്കുന്നു. അവർക്ക്‌ ഓരോ കലകളും വെട്ടിപിടിക്കാനുള്ളതാണ്‌. ഇക്കൂട്ടർക്ക്‌ നടന്റെ സർഗാത്മകത തീരെ അരോചകമായ കാര്യമാണ്‌ വഴക്കങ്ങൽ ശീലിക്കലും പ്രയോഗിക്കലും ചെയ്യുന്നതിനപ്പുറം സർഗാത്മകമായി കലാകാരൻ ഒന്നും ചെയ്യെണ്ടതില്ല എന്ന്‌ സിദ്ധാന്തിക്കുന്നു. (അല്ലെങ്കിൽ അതല്ല സർഗാത്മകത എന്ന്‌ ശഠിക്കുന്നു). ആതുകൊണ്ട്‌ പല മഹാനടന്മാരേയും വിമർശിക്കുന്നതിലൂടേയും പരിഹസിക്കുന്നതിലൂടേയും അവനവന്റെ പ്രമാണിത്തം ഉത്ഘോഷിക്കുന്നു. സ്വന്തമായി ചിന്തിക്കുകയും വ്യഖ്യാനിക്കുകയും മറ്റും ചെയ്യുന്ന നടന്മാരെ ഈ പരിഹാസം ബാധിച്ചിട്ടില്ല എന്നു കാണാം, എങ്കിലും വളർന്നു വരുന്ന നടന്മാർക്ക്‌ ഇവർ ഒരു ബാധ്യത തന്നേയണ്‌. ചെറുപ്പക്കാരായ ബുദ്ധിമാന്മാരയ കലാകാരന്മർ ഇവരൊടു സംശയങ്ങൾ ആരാഞ്ഞും അഭിപ്രയങ്ങൾ ചോദിച്ചും ഇവരെ സന്തോഷിപ്പിക്കുന്നത്‌ അനുകമ്പയോടെ നോക്കി നിന്നിട്ടുണ്ട്‌.

സാധരണഗതിയിൽ ഈ അസ്വഭാവിക രസിക പണ്ഡിതന്മാർക്കു രുചിക്കുന്നതല്ല ശിവരമൻ ആശാന്റെ അഭിനയ ശൈലി, പക്ഷെ മറ്റു പല കലാകാരന്മരൊടും ഇവർ പ്രകടിപ്പിച്ച അസഹിഷ്ണുത ശിവരമനാശനോട്‌ കണിക്കാതെ പോകാനുള്ള ഒരു കാരണം, ഗ്രേസ്‌ഫുൾ ആയ ഈ പെരുമാറ്റ രീതിയയിരുന്നു. ഒട്ടും ദസ്യമനോഭാവമില്ലാതെ തന്നെ (ചിലപ്പൊൾ ആ ഭാവവും സമർത്ഥമായി ഉപയോഗിചിട്ടുണ്ടാകാം- മനോഭാവതിൽ തട്ടാതെ). പുതിയ കാലതെ ശരിക്കു പഠിചു ജീവിഫ്ച, പ്രമാണിതത്തെ മാനിക്കാതെ സ്വന്തമയി ചിന്തിച്ചും വ്യാഖ്യാനിച്ചും കലയിൽ പ്രവർതിച മഹനടനായിരുന്നു ശിവരാമൻ ആശാൻ.

ലവകുശന്മർ ആരായിരുന്നു എന്നുള്ളത്‌ അത്ര സിഗ്നിഫിക്കന്റ്‌ ആയി തോന്നുന്നില്ല എങ്കിലും 8 വയസ്സുണ്ടായിരുന്ന കുട്ടി നടൻ ഞാൻ തന്നെയായിരുന്നു എന്നു പറയുമ്പോൾ ഞാൻ അനുഭവിക്കുന്ന രസം ഏവർക്കും ഊഹിക്കവുന്നതാണല്ലൊ. 10 വയസൂണ്ടായിർന്ന കുട്ടി എന്റെ ചേട്ടൻ രാജീവും.

Similar Posts

  • | |

    കഥകളിപ്പാട്ടിലെ കാലാതീതഗായകൻ

    പി.എം. നാരായണൻ & കെ.ശശി, മുദ്രാഖ്യ March 4, 2015 “ഈയിടെ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ വായനശാലയിൽവെച്ച്‌ ഒരു കളിയുണ്ടായി. കഥകളിയിലെ പ്രഥമസ്ഥാനീയരായവരെ മാത്രമേ ആ കളിയിൽ പങ്കെടുപ്പിച്ചുള്ളൂ. എന്നാൽ നമ്പീശൻ മാത്രം തൃക്കുലശേഖരപുരത്തെ കളിക്കു പോയി. അദ്ദേഹമൊഴിച്ച്‌ പിന്നെ എല്ലാവരും ഉണ്ടായിരുന്നു. നമ്പീശൻ ഭാഗവതർ ഇല്ലാത്ത കുറവ്‌ അറിയരുതെന്ന്‌ ഞാൻ ഉണ്ണിക്കൃഷ്ണനെ വിളിച്ച്‌ സ്വകാര്യത്തിൽ പറഞ്ഞു. അന്ന്‌ അയാൾ പാടിയതുപോലൊരു പാട്ട്‌ അടുത്ത കാലത്തൊന്നും കേൾക്കുകതന്നെ ഉണ്ടായിട്ടില്ല. എനിക്കേറ്റവും ഇഷ്ടപ്പെട്ട കറുത്ത നളനായിരുന്നു അന്നത്തെ വേഷം….

  • ശ്രീ കലാമണ്ഡലം രാജന്‍ മാസ്റ്റര്‍ – ഒരു അനുസ്മരണം

    സി. അംബുജാക്ഷൻ നായർ June 15, 2012 പ്രശസ്ത കഥകളി നടന്‍ കലാമണ്ഡലം രാജന്‍ ആശാന്‍ ഇക്കഴിഞ്ഞ ജൂണ്‍ 13ന് യശഃശരീരനായി. ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയാശാന്റെ മകനും കഥകളി ആസ്വാദകനുമായ സി. അംബുജാക്ഷന്‍ നായര്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നു. ഈ ലേഖനം അദ്ദേഹത്തിന്റെ ‘ഇളകിയാട്ടം’ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്.http://ilakiyattam.blogspot.in/2012/06/blog-post.html അരൂര്‍ മുല്ലയില്‍ നെല്ലിപ്പുഴ വീട്ടില്‍ പരേതരായ ശ്രീധരപ്പണിക്കരുടേയും പറവൂര്‍ ഏഴിക്കര കടക്കര എരപ്പത്ത് വീട്ടില്‍ കൊച്ചുകുട്ടിയമ്മയുടെയും മകനായി 1931 -ല്‍ ശ്രീ. രാജന്‍ ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞു നൃത്തം…

  • കഥാപാത്രത്തിന്റെ അവസ്ഥാനുസരണം

    കലാമണ്ഡലം വാസു പിഷാരോടി June 27, 2017 വെണ്മണി ഹരിദാസ് സ്മരണ – 3(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) വളരെയധികം കഥകളിയുടെ ഉള്ളിലേക്കിറങ്ങിച്ചെന്നിട്ടുള്ള ഒരു ഗായകനാ‍ണ് ഹരിദാസൻ. അതിന്റെ എല്ലാ അംശങ്ങളിലും. പിന്നെ അഭിനയത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധയും താല്പര്യവുമുള്ളയാളാണ്. ഓരോ കഥാപാത്രത്തിനേയും നല്ലോണം ഉൾക്കൊണ്ടിട്ടുണ്ട് ഹരിദാസൻ. നല്ല സാഹിത്യവാസനയുണ്ട്, പുറമേ സംഗീതവും. ഭാവത്തിന്റെ പരമാവധി, അത് വേണ്ടതരത്തിൽ ഉപയോഗിക്കാൻ ഹരിദാസന് മറ്റു പലരേക്കാളും മിടുക്കുണ്ട് എന്നെനിക്ക് തോന്നിയിട്ടുണ്ട്. പലരും ഭാവംന്ന് പറഞ്ഞ് വളരെയങ്ങ് പോവും. ശോക ഭാവം…

  • എന്റെ കൃഷ്ണൻനായർ ചേട്ടൻ

    ചെന്നിത്തല ചെല്ലപ്പൻ പിള്ള August 15, 2012 എന്റെ കൃഷ്ണൻ നായർ ചേട്ടൻ പോയി; കഥകളിയും തീർന്നു. ഇനിയുള്ളത് കുട്ടിക്കളി മാത്രം. ആ മഹാനുഭാവന്റെ കലാവിരുതിനെ കുറിച്ചോ എന്റെ മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്ന അനുഭവങ്ങളെ കുറിച്ചോ ഒന്നും എഴുതി ഫലിപ്പിക്കുവാനുള്ള കഴിവ് എനിക്കില്ല. എഴുതി അങ്ങിനെ ശീലവും ഇല്ല. ഒന്നും പറയാനില്ലെന്ന തോന്നല്‍ വരാതിരിക്കുവാൻ ചിലത് കുത്തി കുറിക്കുന്നെന്നുമാത്രം. ഇങ്ങിനെ അനുഭവിപ്പിക്കാൻ കഴിയുന്ന ഒരു നടൻ എന്റെ അറിവില്‍ വേറെയില്ല. പണ്ടും ഉണ്ടായിരുന്നില്ലെന്നുവേണം കരുതുവാൻ.  ഇനി ഉണ്ടാകുമെന്ന…

  • ശിവമയം

    ഇന്ദിരാ ബാലന്‍ July 7, 2011 അന്തരിച്ച കോട്ടക്കൽ ശിവരാമൻ(ശിവരാമേട്ടൻ) എന്റെ അച്ഛന്റെ (“പത്മശ്രീ”വാഴേങ്കട കുഞ്ചു നായർ ) പ്രിയ ശിഷ്യനും മരുമകനുമാണ്‌. കുട്ടിക്കാലം മുതലേ ആ അഭിനയ പാടവം കണ്ടു വളർന്നവളാണ്‌ ഞാനും. ഞങ്ങളുടെ കുടുംബത്തിൽ നിന്നും അദ്ദേഹം എന്നേക്കുമായി വിട പറഞ്ഞു. ഈ നിമിഷങ്ങളിൽ നിങ്ങളോടൊപ്പം എന്റെ കണ്ണീരിന്റെ അക്ഷരങ്ങളും ഇവിടെ കുറിക്കട്ടെ.) ഭാവങ്ങൾ തൻ മഴവില്ലു തീർത്തുനടനവൈഭവ കാന്തി പരത്തിഅഭിനയ ലാവണ്യത്തിൻ തങ്ക-ത്തിടമ്പഴിച്ചു വെച്ചു യാത്രയായി……………. അടർന്നു വീഴുന്നു ശിവമയമാംസൗഗന്ധിക നിമിഷങ്ങൾ, ഹന്തതേങ്ങുന്നു…

  • ഓർത്താൽ വിസ്മയം തന്നെ

    എം. ടി. വാസുദേവൻ നായർ January 4, 2013 ഓര്‍ത്താല്‍ വിസ്മയം തന്നെ. കേരളത്തില്‍ വരേണ്യവര്‍ഗ്ഗക്കാര്‍ മേധാവിത്തം പുലര്‍ത്തിയിരുന്ന കഥകളിയുടെ പ്രഖ്യാത വിദ്യാലയത്തിലേക്ക് ഒരു മുസ്ലീം ബാലന്‍ കടന്നു ചെല്ലുന്നു. ആശങ്കകളോടെ, അധൈര്യത്തോടെ, എങ്കിലും പ്രതീക്ഷകളോടെ. 1957ല്‍ വെങ്കിടകൃഷ്ണ ഭാഗവതരുടെ ഛായാചിത്രത്തിന്‌ ചുവട്ടില്‍, നീലകണ്ഠന്‍ നമ്പീശന്‍റെ കാല്‍ക്കല്‍ ദക്ഷിണവെച്ച് കഥകളി സംഗീതം പഠിക്കാന്‍ ആരംഭിക്കുന്നു. വാത്സല്യം വാരിക്കോരിക്കൊടുക്കുമെങ്കിലും പഠിപ്പില്‍ വിട്ടുവീഴ്ച്ചയോ അശ്രദ്ധയോ കാട്ടിയാല്‍ നിര്‍ദ്ദയം ശിക്ഷിക്കുന്ന ഗുരു. ആ ഗുരുവിന്‍റെ പ്രതീക്ഷക്കൊത്ത് ശിഷ്യന്‍ വളരുന്നു. അരങ്ങേറ്റത്തില്‍ ഹൈദരാലി…

മറുപടി രേഖപ്പെടുത്തുക