ശിവരാമ സ്മരണകൾ

രമേശ് വർമ്മ

July 24, 2011

1971ലൊ 72ലൊ മറ്റോ ആകും, തെക്കൻചിറ്റൂരിൽ വാഴേങ്കട കുഞ്ചു നായർ ആശാന്റെ ഹനൂമാൻ നിശ്ചയിച്ചിരുന്നു. ആശാൻ അണിയറയിൽ വന്നതിനു ശേഷം പനിയായി കിടപ്പായി. ആ കിടപ്പു മാത്രമാണ്‌ ഇതെഴുതുന്നയാൾക്ക്‌ കുഞ്ചു ആശാനെ പറ്റി ഓർമ്മയിലുള്ളൂ. ആശാനു ഹനൂമാൻ കെട്ടാൻ വയ്യ എന്നായപ്പോൾ ശിവരാമനാശാനു മോഹം ഹനൂമാൻ ഒന്ന്‌ പരീക്ഷിക്കണം. സംഘാടകർക്കു വലിയ സന്തോഷമായി. സീത കെട്ടേണ്ട ആൾ അങ്ങനെ ഹനൂമാൻ ആയി. ചങ്ങാരപ്പള്ളി അനുജൻ ആശാന്റെ അടുത്തിരുന്നു ചിട്ടകളെല്ലാം ഓർത്തു നോക്കി. ആ വേഷത്തിനെ പറ്റി അഭിപ്രായം രൂപീകരിക്കനുള്ള പാകത ഈ ഉള്ളവൻ ആർജ്ജിച്ചിരുന്നില്ല. ചെമ്പയിലുള്ള യുദ്ധവട്ടത്തിൽ ചില പിഴവുകൽ പറ്റി എന്നു തീർച്ച. 8ഉം 10ഉം വയസ്സുള്ള രണ്ടു കുട്ടികളായിരുന്നു ലവകുശന്മാർ. പഠിച്ചതു കാണിക്കാനല്ലാതെ അവർക്കെന്തു ചെയ്യാൻ കഴിയും? “എനിക്കിവരുടെ കൂടെ തന്നെ ഒന്നു കൂടി ഹനൂമാൻ കെട്ടണം” ആശാൻ പറഞ്ഞു. അങ്ങനെ ഗുരുവായുർ ക്ലബ്ബിൽ ഒരരങ്ങു കൂടി നിശ്ചയിക്കപ്പെട്ടു.

മുൻപു പറഞ്ഞതു പൊലെ കളിയെപ്പറ്റി അഭിപ്രായം ഒന്നും രൂപീകരിക്കനുള്ള പ്രായമെത്താത്തവൻ എങ്കിലും ഗുരുവായുർ കളിയെ പറ്റി രണ്ട്‌ കാര്യങ്ങൾ എനിക്കോർക്കാൻ കഴിയുന്നു. ഒന്ന്, ഹനൂമാനു കുട്ടികളോടുള്ള വാൽസല്യം നല്ല പോലെ അനുഭവവേദ്യമയി. മറ്റൊന്ന്‌, യുദ്ധവട്ടം വീണ്ടും തെറ്റി. കുട്ടികളുടെ കുഴപ്പമാണൊ ആശാന്റെ പിശകാണോ എന്നു നിശ്ചയമില്ല. കുട്ടികളല്ലായിരുന്നെങ്കിൽ പുറത്ത്‌ അറിയിക്കാതെ കഴിച്ചു കൂട്ടാമയിരുന്നു എന്നു തീർച്ച. കളിക്ക്‌ ശേഷം ലവകുശന്മാർ കുട്ടികളെങ്കിലും കുറച്ചു പരിചയമുള്ള നടന്മാർ തന്നെ വേണം അത്‌ ചെയ്യാനെന്നു ശിവരാമൻ ആശാൻ അഭിപ്രായം പറയാൻ തുടങ്ങുകയയിരുന്നു. അപ്പോളാണ്‌ കുട്ടികളുടെ അച്ഛൻ അവിടെ എത്തിയത്‌. അപ്പൊൾ കുട്ടികളുടെ കൂടെയാവുമ്പോൾ അതിന്‌ വേറൊരു രസം തന്നെയന്‌ എന്നു ആക്കി പറച്ചിൽ. ആശാന്റെ അരങ്ങിനു വെളിയിലുള്ള കുസൃതി നിറഞ്ഞ ഇത്തരം പ്രയോഗങ്ങളും വളരെ പ്രസിദ്ധമാണല്ലൊ. ഒരു നടനെന്ന രീതിയിൽ ആശാനെ മനസ്സിലാക്കുന്നതിലും / ഓർക്കുന്നതിലും അരങ്ങിന്‌ വെളിയിലുള്ള ഈ കുസൃതികൾക്കും വളരെ പ്രാധാന്യമുണ്ടെന്ന്‌ തോന്നുന്നു.

അദ്ദേഹത്തിന്റെ കുസൃതി നിറഞ്ഞ വാക്കുകളും, വിചിത്രമായ ലോജിക്കുകളും അൽപന്മാരെ, ഗ്രേസ്‌ഫുൾ ആയി കബളിപ്പിക്കുന്നതും മറ്റും ഓർക്കുമ്പോൾ അദ്ദേഹതിന്റെ അരങ്ങിന്‌ വെളിയിലുള്ള പെരുമാറ്റം തന്നെ രസം പിടിപ്പിക്കുന്ന ഒന്നായിരുന്നു. കേവലം നേരമ്പോക്കിനപ്പുരം അദ്ദേഹതിന്റെ ഫലിതത്തിനു നാട്യസംബന്ധമായ പ്രാധന്യമുണ്ട്‌ എന്നാണെന്റെ പക്ഷം. കഥകളി മുതലായ കലകളുടെ ആസ്വാദകരിൽ ഒരു വിഭഗം കലകളുടെ ആസ്വസ്ദനതിലൂടെ സാധിക്കുന്നത്‌ അവരുടെ ‘പ്രമാണിത്ത’ത്തിന്റെ ആസ്വാദനമന്‌. അതു സാമ്പതികമോ ജ്ഞാനസംബന്ധമോ ഒക്കെ ആകാം. ഇവർക്ക്‌ നടന്മാർ അവരുടെ കീഴിലുള്ള വിഷയങ്ങളാണ്‌. ഒന്നോ രണ്ടോ കലാകാരന്മാരെ ആരധിക്കുകയും മറ്റു ചില കലാകാരന്മരുടെ രക്ഷാകർത്താക്കളാവുകയും, ബഹുഭൂരിപക്ഷം കലാകാരന്മരുടെ കലയേയും ജീവിതത്തിനേയും നിസ്സാരവൽകരിച്ചും കലാവേദികളിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നു, അല്ലെങ്കിൽ അങ്ങനെ ഭാവിച്ചു അവരുടെ പ്രമാണിത്തം ആസ്വദിക്കുന്നു. അവർക്ക്‌ ഓരോ കലകളും വെട്ടിപിടിക്കാനുള്ളതാണ്‌. ഇക്കൂട്ടർക്ക്‌ നടന്റെ സർഗാത്മകത തീരെ അരോചകമായ കാര്യമാണ്‌ വഴക്കങ്ങൽ ശീലിക്കലും പ്രയോഗിക്കലും ചെയ്യുന്നതിനപ്പുറം സർഗാത്മകമായി കലാകാരൻ ഒന്നും ചെയ്യെണ്ടതില്ല എന്ന്‌ സിദ്ധാന്തിക്കുന്നു. (അല്ലെങ്കിൽ അതല്ല സർഗാത്മകത എന്ന്‌ ശഠിക്കുന്നു). ആതുകൊണ്ട്‌ പല മഹാനടന്മാരേയും വിമർശിക്കുന്നതിലൂടേയും പരിഹസിക്കുന്നതിലൂടേയും അവനവന്റെ പ്രമാണിത്തം ഉത്ഘോഷിക്കുന്നു. സ്വന്തമായി ചിന്തിക്കുകയും വ്യഖ്യാനിക്കുകയും മറ്റും ചെയ്യുന്ന നടന്മാരെ ഈ പരിഹാസം ബാധിച്ചിട്ടില്ല എന്നു കാണാം, എങ്കിലും വളർന്നു വരുന്ന നടന്മാർക്ക്‌ ഇവർ ഒരു ബാധ്യത തന്നേയണ്‌. ചെറുപ്പക്കാരായ ബുദ്ധിമാന്മാരയ കലാകാരന്മർ ഇവരൊടു സംശയങ്ങൾ ആരാഞ്ഞും അഭിപ്രയങ്ങൾ ചോദിച്ചും ഇവരെ സന്തോഷിപ്പിക്കുന്നത്‌ അനുകമ്പയോടെ നോക്കി നിന്നിട്ടുണ്ട്‌.

സാധരണഗതിയിൽ ഈ അസ്വഭാവിക രസിക പണ്ഡിതന്മാർക്കു രുചിക്കുന്നതല്ല ശിവരമൻ ആശാന്റെ അഭിനയ ശൈലി, പക്ഷെ മറ്റു പല കലാകാരന്മരൊടും ഇവർ പ്രകടിപ്പിച്ച അസഹിഷ്ണുത ശിവരമനാശനോട്‌ കണിക്കാതെ പോകാനുള്ള ഒരു കാരണം, ഗ്രേസ്‌ഫുൾ ആയ ഈ പെരുമാറ്റ രീതിയയിരുന്നു. ഒട്ടും ദസ്യമനോഭാവമില്ലാതെ തന്നെ (ചിലപ്പൊൾ ആ ഭാവവും സമർത്ഥമായി ഉപയോഗിചിട്ടുണ്ടാകാം- മനോഭാവതിൽ തട്ടാതെ). പുതിയ കാലതെ ശരിക്കു പഠിചു ജീവിഫ്ച, പ്രമാണിതത്തെ മാനിക്കാതെ സ്വന്തമയി ചിന്തിച്ചും വ്യാഖ്യാനിച്ചും കലയിൽ പ്രവർതിച മഹനടനായിരുന്നു ശിവരാമൻ ആശാൻ.

ലവകുശന്മർ ആരായിരുന്നു എന്നുള്ളത്‌ അത്ര സിഗ്നിഫിക്കന്റ്‌ ആയി തോന്നുന്നില്ല എങ്കിലും 8 വയസ്സുണ്ടായിരുന്ന കുട്ടി നടൻ ഞാൻ തന്നെയായിരുന്നു എന്നു പറയുമ്പോൾ ഞാൻ അനുഭവിക്കുന്ന രസം ഏവർക്കും ഊഹിക്കവുന്നതാണല്ലൊ. 10 വയസൂണ്ടായിർന്ന കുട്ടി എന്റെ ചേട്ടൻ രാജീവും.

Similar Posts

  • |

    ശ്രുതിയിൽനിന്ന് അണുവിട മാറാതെ

    വെണ്മണി ഹരിദാസ് സ്മരണ – 2(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) മാവേലിക്കര പി. സുബ്രഹ്മണ്യം June 12, 2017  തിരുവനന്തപുരം സ്വാതിതിരുനാൾ കോളേജിലായിരുന്നു എന്റെ സംഗീത പഠനം. കോളേജിൽ പഠിച്ചിരുന്ന കാലത്താണ് കഥകളിയിലുള്ള സംഗീതപരമായ കാര്യങ്ങളും താ‍ളസംബന്ധിയായ കാര്യങ്ങളും അഭിനയ പ്രധാനമായ കാര്യങ്ങളുമൊക്കെ കുറച്ചു ശ്രദ്ധിച്ചു തുടങ്ങിയത്. അന്നവിടെ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ഒരു കഥകളി. മൂന്നു കഥകളാണ്. കോട്ടയ്ക്കൽ ശിവരാമന്റെ പൂതനാമോക്ഷം, കൃഷ്ണൻ നായരാശാനും സദനം കൃഷ്ണൻകുട്ടിയും ചേർന്നുള്ള സുഭദ്രാഹരണം, പിന്നെ ദുര്യോധനവധം. അന്നു പാട്ട് ഗംഗാധരാശാനായിരുന്നു. കളികണ്ടുകൊണ്ടിരിക്കുമ്പോൾ…

  • |

    ശിവരാമഭൂമികൾ ഉണ്ടാകുന്നത്

    ശ്രീചിത്രൻ എം ജെ July 24, 2011 ഒരു പൂവിന്റെ നിറം പറയാം. ശാസ്ത്രനാമം പറയാം. ഏതു സസ്യവര്‍ഗ്ഗത്തില്‍ നിന്നുല്‍ഭവിച്ചു എന്നു പറയാം. അങ്ങനെ പലതും പറയാം. ആ പൂവിന്റെ സൗന്ദര്യമെന്ത് എന്നു ചോദിച്ചാലോ?മുന്‍ ചൊന്നവയെപ്പോലെ ഒരുത്തരമുണ്ടാവില്ല. എല്ലാ അറിവുകളും വന്ധ്യമാകുന്ന ഇത്തരം ചില മുഹൂര്‍ത്തങ്ങളുണ്ട്. അത്തരമൊരു ചരിത്രമുഹൂര്‍ത്തമായിരുന്നു ശിവരാമന്‍. വാഗ്‌ദേവതയ്ക്കു കീഴ്പ്പെടാത്ത, വ്യവച്ഛേദനങ്ങള്‍ക്കു നിന്നുതരാത്ത ലാവണ്യാനുഭൂതികളുടെ വസന്തോല്‍സവമായിരുന്നു ശിവരാമന്‍. ഖേദാഹ്ലാദങ്ങളുടെ പിരിമുറുകിയ ജീവിതത്തെ മുഴുവന്‍ പ്രസ്തരിക്കാന്‍ തന്റെ സൗന്ദര്യബോധമൊന്നാകെ അരങ്ങില്‍ ധൂര്‍ത്തടിച്ചവന്‍. ഇതളുകള്‍ അടര്‍ത്തിനോക്കിയാല്‍ പലയിടത്തും…

  • അരങ്ങൊഴിഞ്ഞത്‌ സവിശേഷമായ ഒരു പാട്ടുകാലം

    കുറൂർ ചെറിയ വാസുദേവൻ നമ്പൂതിരി September 13, 2012  കഥകളിസംഗീതത്തിലെ ഒരു കാലഘട്ടമാണ്‌ പള്ളം മാധവനാശാന്റെ മരണത്തോടെ കടന്നുപോയത്‌. ആധുനികമായ കഥകളിസംഗീതത്തിന്റെ ഈ കാലത്തും പരമ്പരാഗത ശൈലിയിൽത്തന്നെ പാടിവന്നവരിലെ അവസാനകണ്ണിയായിരുന്നു അദ്ദേഹം. എനിക്ക്‌ അദ്ദേഹം ഗുരുതുല്യനാണ്‌. 1962 മുതൽ ആശാനുമായി അടുത്തു പരിചയമുണ്ട്‌. ആയാംകുടി കുട്ടപ്പമാരാരാശാന്റെ കീഴിൽ ഞാൻ ചെണ്ട പഠിച്ചുകൊണ്ടിരിക്കുമ്പോൾ ചൊല്ലിയാട്ടത്തിനും അരങ്ങേറ്റത്തിനും ആശാനും തണ്ണീർമുക്കം വിശ്വംഭരനും ചേർന്നാണു പാടിയത്‌. അങ്ങനെ എന്റെ കലാജീവിതത്തിൽ വലിയൊരു സ്ഥാനം അദ്ദേഹത്തിനുണ്ട്‌. അന്നു തിരുവിതാംകൂറിലെ കഥകളിയരങ്ങുകളിൽ പ്രധാനമായും ഇവരാണു…

  • ഊഷരതയിൽ പെയ്തിറങ്ങിയ നനവിന്റെ സ്മൃതി പ്രണാമങ്ങൾ 

    ഇന്ദിരാ ബാലൻ June 30, 2012  (നാട്യാചാര്യൻ “പദ്മശ്രീ ” വാഴേങ്കട കുഞ്ചുനായരെക്കുറിച്ച്‌ മകൾ അനുസ്മരിക്കുന്നു.) നടന വൈഭവം കൊണ്ടും, രസസ്ഫൂർത്തികൊണ്ടും അഭിനയത്തികവിനാലും ആഹാര്യശോഭയിൽ പ്രോജ്വലിക്കുന്ന തൗര്യത്രികത നിറഞ്ഞ്‌ അച്ഛനാടിയ അവിസ്മരണീയ മുഹൂർത്തങ്ങളുടെ സ്മരണകളൊന്നും ഈ മകളുടെ മനസ്സിലില്ല.അതിനാൽ തന്നെ ഈ ഓർമ്മകൾക്ക്‌ വിഷാദച്ഛവിയേറിയിരിക്കും. പക്ഷേ മനസ്സിന്റെ കളിയരങ്ങിൽ അച്ഛന്റെ നിരവധി കഥാപാത്രങ്ങൾ നിരന്തരം നിറഞ്ഞാടി. കവി ഗതമനുസരിച്ച്‌ സൂക്ഷ്മസ്ഥൂലോപാധികളിലൂടെ കഥാപാത്രത്തെ അനുസന്ധാനം ചെയ്ത്‌ ഇതിവൃത്തത്തിന്‌ അർത്ഥവും കഥാപാത്രത്തിന്‌ മിഴിവും നൽകിയ അച്ഛന്റെ അഭിനയ പാടവം കേട്ടുപരിചയത്തിലും…

  • ദുരന്തജനനം – വെണ്മണിച്ചേങ്ങിലയിൽ കേട്ടത്‌ 

    ശ്രീചിത്രൻ എം. ജെ. September 18, 2012 ഏഴുവർഷം! വിശ്വസിയ്ക്കാനാവുന്നില്ല. എത്ര വേഗമാണ്‌ കാലം കടന്നു പോകുന്നത്‌! വെണ്മണി ഹരിദാസ്‌ ഇല്ലാതെ ഏഴു വർഷം പൂർത്തിയാകുന്നു. അപ്രതീക്ഷിതങ്ങളുടെ തുടർക്കണികൾ സമ്മാനിച്ചുകൊണ്ട്‌, ഇത്രമേൽ വിസ്മയിപ്പിയ്ക്കുകയും മനസ്സുപിടിച്ചുവാങ്ങുകയും ചെയ്ത മറ്റൊരു കഥകളി സംഗീതജ്ഞൻ എന്റെ അനുഭവത്തിൽ ഇല്ല. പ്രവചനാതീതമായിരുന്നു എന്നും വെണ്മണിസംഗീതം. നന്നാവുക എന്നാൽ ആർക്കുമൊപ്പമെത്താനാവാത്ത വിധം ഉയരത്തിൽ പറക്കുക എന്നാണ്‌. ചീത്തയാവുക എന്നാൽ ഓരോ നിമിഷവും ഈ കളിയ്ക്കു വന്നതിൽ നമ്മേക്കൊണ്ട്‌ സ്വയം ശപിയ്ക്കാൻ പ്രേരിപ്പിയ്ക്കുക എന്നും. അനിശ്ചിതങ്ങളുടെ…

  • നീണ്ടനാളത്തെ ദേശാടനത്താവളങ്ങൾ

    ശ്രീവല്‍സന്‍ തീയ്യാടി July 2, 2016 ഓർമകൾക്കൊരു കാറ്റോട്ടം – 19 അര നാഴികയോളം ദൂരമുണ്ട് ആശാൻറെ വീട്ടിലേക്ക്. പുതുതായി കിട്ടിയ സൈക്കിളിലാണ് കലാമണ്ഡലം കേശവപ്പൊതുവാളുടെ ചെണ്ടക്കളരിയിലേക്ക് പോവുക. വെളുപ്പിന് അഞ്ചര മണിക്ക്. മൂന്നുനാലാള് വേറെയുമുണ്ട് കൊട്ടു പഠിക്കാൻ. തൃപ്പൂണിത്തുറതന്നെ കോട്ടയ്ക്കകത്തെ പല വീടുകളിൽനിന്ന്. ഒരാൾ അമ്മാവൻ. കൊച്ചിൻ റിഫൈനറിയിൽ അക്കാലത്തുമാത്രം ജോലിയായി കൊച്ചിനാട്ടിൽ വന്നെത്തിയത്. ആളുടെ സ്വദേശം തൃശ്ശൂരിനു ലേശം വടക്ക്. മുളംകുന്നത്തുകാവ് തീയ്യാടി രാമൻ. പിന്നെ രണ്ടുമൂന്നു പേര് എന്നെക്കാൾ ലേശം പ്രായം കുറഞ്ഞവർ….

മറുപടി രേഖപ്പെടുത്തുക