ചേർത്തല കുട്ടപ്പക്കുറുപ്പാശാനെ അനുസ്മരിക്കുമ്പോൾ

പള്ളം ചന്ദ്രൻ

June 28, 2019

1941-42 കാലം. പിൽക്കാലത്ത് പ്രശസ്ത നടൻമാരായ നാടകം വേലുപ്പിള്ള യാശാൻ, കുറിച്ചി കുഞ്ഞൻ പണിക്കരാശാൻ, കൃഷ്ണപിള്ളയാശാൻ മുതലയാവരുടെ ഗുരുവായിരുന്ന എന്റെ മുത്തച്ഛൻ പള്ളം മാതുപിള്ളയാശാന്റെ പ്രശസ്ത കത്തിവേഷമായിരുന്ന ചെറിയ നരകാസുരനെയാണ് ഞാനാദ്യം ദർശിച്ച കഥകളി വേഷം. അമ്മയുടെ മടിയിലിരുന്ന് കളി കാണുകയായിരുന്നു. അരങ്ങിലൂടെ മുത്തശ്ശനുകിട്ടിയ പാരിതോഷികം മുന്നിലിരുന്ന എന്റെ മടിയിലേക്ക് തന്നതും ഞാൻ ഞെട്ടിപ്പോയതുമാണാദ്യ കഥകളി ദൃശ്യ സ്മരണ.അക്കാലം മുതൽ കഥകളിഭ്രാന്തു പിടിച്ച ഓട്ടം ഇന്നും തുടരുന്നു.


അറിയാറായ കാലം മുതൽ നാടുനീളെ അത്യന്തം ക്ലേശകരങ്ങളായ യാത്രകളിലൂടെ ദർശിച്ചിട്ടുള്ള കഥകളി കളുടെ എണ്ണം രണ്ടായിരങ്ങളിലേറെയാണ്. ഇതാരും വിശ്വസിക്കില്ലെന്നറിയാം 1951-കാലമാണെന്നാണോർമ്മ .കഥകളി വേദി വേദി പെരുന്നയിൽ യശ: ശരീരരായ മന്നം മൻമഥ പ്രഭൃതികൾ നിറഞ്ഞ സദസ്.കലാമണ്ഡലം കൃഷ്ണൻ നായരാശാന്റെ ഗുരുവായ തകഴി ഗുരുകുഞ്ചുക്കുറുപ്പാശാന്റെ സർവാംഗ സുന്ദരിയായ മോഹിനി. പത്മഭൂഷൺ ജേതാവായി പിൽക്കാലത്തറിയപ്പെട്ട മടവൂർ വാസുദേവൻ നായരുടെ കുട്ടിവേഷമായിരുന്ന ധർമ്മാംഗദൻ. ഇതിനെല്ലാം മകുടം ചാർത്തിക്കൊണ്ട് സംഗീതാചാര്യനായ ചേർത്തല കുട്ടപ്പക്കുറുപ്പാശാന്റെ ഹൃദ്യവും അനുഭവൈക വേദ്യവും ഹൃദയസ്പർശിയുമായിരുന്ന സംഗീതാലാപനം. ഇതെല്ലാം കേട്ടും കണ്ടുമുണ്ടായ അനുഭവം അസ്മാദൃശന്മാർക്ക് അന്ന് സ്വർഗ്ഗ ലബ്ധിയുടെ സുഖമാണുണ്ടായത്. സംഗീത സാഹിത്യ സൗന്ദര്യാംശങ്ങൾ അശേഷവും പോറലേൽക്കാതെയുള്ള അദ്ദേഹത്തിന്റെ ഗാനാലാപനശൈലി- സിദ്ധി – അനനുകരണീയവും ആനന്ദദായകവുമായിരുന്നു.

അക്കാലം മുതൽ ഒട്ടനവവി കഥകളികൾ കണ്ടിട്ടുള്ളതിന് കണക്കില്ല. 1600 ലേറെ കഥകളികൾ നേരിട്ട് നടത്തിക്കൊണ്ട് നടത്തിപ്പുകാരനെന്ന സ്ഥാനം. കൃഷ്ണൻ നായരാശാന്റെ പൂതനാമോക്ഷം ലളിത, ചെങ്ങന്നൂരാശാന്റെ ദുര്യോധനൻ ചമ്പക്കുളത്തിന്റെ ദുശ്ശാസനൻ, കൃഷ്ണൻ നായരാശാന്റെ ആദ്യ കഥയായ ലളിതയ്ക്കു ശേഷമുള്ള രൗദ്ര ഭീമൻ, കുട്ടപ്പക്കുറുപ്പാശാന്റെ അനനുകരണീയമായ സംഗീതാലാപനം – മറക്കാനാവില്ല  അതൊക്കെ. അതീവ ഹൃദ്യമായിരുന്നു. അക്കാലം മുതൽ ദശാബ്ധങ്ങളോളം കുറുപ്പാശാന്റെ പാട്ട് നേരിൽ കേട്ടും കളികൾ നടത്തിയുമുള്ള അനുഭസ്മരണകൾക്ക് എണ്ണമില്ല അതിരില്ല.

സംഗീത പ്രധാനങ്ങളും ഭാവാഭിനയ യോഗ്യതകളും നിറഞ്ഞു നിന്ന ഒട്ടനവധി കഥകളികളുടെ അവതരണത്തിൽ കുറുപ്പാശാന്റെ സംഗീത സൗഖ്യാനുഭവങ്ങൾ എണ്ണമറ്റവയാണ്. 1951-ൽ പള്ളത്താരംഭിച്ച കഥകളി നടത്തിപ്പിലൂടെയും 1973 മുതൽ 45 വർഷങ്ങൾ പിന്നിട്ടു വരുന്ന കോട്ടയം കഥകളി ക്ലബ്ബായ കോട്ടയം കളികളിലൂടെയുള്ള പ്രതിമാസ പരിപാടികളിലൂടെയും ആയിരത്തി നാനൂറിലേറെ കഥകളവതരിപ്പിക്കാൻ അനന്തജന്മാർജ്ജിത സൗഖ്യം ലഭിച്ചിട്ടുള്ളത് സാഭിമാനം സ്മരിക്കുന്നു. ഇക്കാലയളവിൽ രചിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള കഥയറിഞ്ഞാട്ടം കാണാം 40-ലേറെ കഥകൾ, കുചേലവൃത്തം എന്നീ പുസ്തകങ്ങളുടെ നാലു പതിപ്പുകളും വിറ്റുതീർന്ന് അഞ്ചാം പതിപ്പിലായിട്ടുണ്ട്. 70-ലേറെ വർഷങ്ങളായി ദർശിച്ചിട്ടുള്ള കഥകളി – കലാകാരൻമാർ സ്മരണയും ഒട്ടനവധി കളർച്ചിത്ര സഹിതം പ്രസിദ്ധീകരിച്ചിട്ടുള്ളതിന്റെ 145 & 159 പേജുകൾ കുട്ടപ്പക്കുറുപ്പാശാനെക്കുറിച്ച് സമ്പന്നമാണ്. എന്റെ നാട്ടിലെ കളികൾക്കെത്തുമ്പോൾ രാത്രി ഭക്ഷണം എന്റെ തറവാട്ടു വരാന്തയിലെ ഇരിപ്പിടങ്ങളിൽ വിളമ്പിക്കൊടുത്തിട്ടുള്ള അവസരങ്ങൾ പലതാണ്. ഈ സുകൃത ലബ്ധിയോർത്ത് ഇന്നെന്റെ മനസ് അഷ്ടകലാശമാടുകയാണ്.

ഭയ ഭക്തിയാദരവുകളോടെയല്ലാതെയാരും തന്നെ – വിശിഷ്യാ ശിഷ്യത്വമുള്ളവർ അദ്ദേഹത്തോടു സംസാരിക്കാനോ സമീപിക്കാനോ തയ്യാറാകുമായിരുന്നില്ലായെന്നത് അദ്ദേഹത്തിന്റെ നല്ല നാളുകളിലെ അനുഭവമായിരുന്നു ആരംഭകാലത്ത് അരങ്ങുകളിലെ സഹഗായകൻ തകഴി കുട്ടൻപിള്ളയാശാനായിരുന്നു. പിന്നീട് നീലംപേരൂർ കുട്ടപ്പപ്പണിക്കർ, പള്ളം മാധവൻ, തണ്ണീർമുക്കം വിശ്വംഭരൻ ഹൈദരാലി, ഗംഗാധരൻ മുതലായവരും സഹഗായകരായി ഉണ്ട്. വിഷമിക്കുന്നതും കണ്ടിട്ടുണ്ട്. തിരുനക്കര മുതലായ ഒട്ടനവധി മഹാക്ഷേത്രങ്ങളിലെ കഥകളി സംഗീത സമ്പന്നമാക്കിയിരുന്ന ആ നല്ല കാലം മധുരസ്മരണകളാണുതിരിക്കുന്നത്. ഒരൊറ്റയാനയുടെ പ്രൗഢിയോടും തലയെടുപ്പോടും ആർക്കും ചോദ്യം ചെയ്യാനാകാത്ത പാണ്ഡിത്വത്തോടും അണിയറകളിലും അരങ്ങുകളിലും കമ്മറ്റിക്കാരോടും പെരുമാറിയാണദ്ദേഹം നിലയുറപ്പിച്ചിരുന്നത്. സംഗീതാലാപന മാധുരി, അതോടൊപ്പം അഭിനയയോഗ്യമാംവിധം നടൻമാരോടു ചേർന്നു കൊണ്ടുള്ള ആവിഷ്ക്കരണം എന്നിങ്ങനെ എടുത്തു പറയാവുന്ന ഒട്ടനവധി സവിശേഷ ഗുണങ്ങളുട നിലവറയായിരുന്നു അദ്ദേഹം. 

“സ്നേഹാമൃതാനന്ദാത്മികേ ” – എന്ന മധുരമനോഹര സംബോധനയും അവസാനം അതേ നാവുകൊണ്ടുള്ള “ദുഷ്ടാത്മികേ”യെന്നു സംബോധന ചെയ്യുന്ന രുഗ്മാംഗദന്റേയും, നല്ലാർകുല മൗലി മാണിക്കക്കല്ലേയെന്ന കചന്റെ സംബോധന, ദാന വാരി, അജിത ഹരേ, പുഷക്കര വിലോചന, അപ്രമേയ തുടങ്ങിയ കുചേലവൃത്തം ഇപ്രകാരം സംഗീത അഭിനയയോഗ്യങ്ങളായ ഒട്ടനവധി പദങ്ങൾ ആലപിക്കുമ്പോൾ നടൻമാരിലും ശ്രോതാക്കളിലുമുണ്ടായിട്ടുള്ള ആനന്ദാനുഭൂതികൾ എത്രയേറെയെന്ന് വിവരിക്കാനാകുന്നില്ല. സംഗീത പ്രധാന കഥകളിലെല്ലാം ഉടനീളം വ്യക്തിമുദപതിപ്പിച്ചു കൊണ്ടുള്ള ഗാനാലാപനശേഷി – നടൻമാരോടുള്ളതിനേക്കാൾ അദ്ദേഹത്തിന്റെ ഗാനാലാപനശേഷിയിലായിരുന്ന കാണികൾക്കും ശ്രോതാക്കൾക്കും ഏറെ പ്രിയംകരവും. ഇനിയേറെക്കാലം കൂടി അദ്ദേഹം ജീവിച്ചിരിക്കേണ്ടതായിരുന്നു, ദൈവമേ – എന്നു തോന്നിപ്പോകുന്നു.

എന്റെ പുസ്തകത്തിൽ സപ്തതി പിന്നിട്ട കഥകളി സ്മരണകൾ എന്ന പുസ്തകത്തിന്റെ 145 -159 പേജും കഥയറിഞ്ഞാട്ടം കാണാം എന്ന പുസ്തകത്തിന്റെ 262-ാം പേജിൽ കളിയരങ്ങ് അവാർഡ് കൊടുക്കുന്ന കളർ ചിത്രവും കൂടി ഇതോടൊപ്പം കൂട്ടി വായിക്കണം.

സംഗീത സാഹിത്യ സമ്പന്ന കഥകളിപ്പദങ്ങൾ അർത്ഥസമ്പുഷ്ടമാം വിധം ഭാവം ചോരാതെ അഭിനയയോഗ്യമാം വിധം ആവർത്തിച്ചാവർത്തിച്ച് പാടി കേൾക്കുമ്പോൾ ഞാനുൾപ്പടെയുള്ളവർ കയ്യടിച്ചാനന്ദം പങ്കിട്ടിരുന്ന ആ നല്ല നാളുകളാണോർമ്മയിൽ വരിക. കലാമണ്ഡലം നീലകണ്ഠൻ നമ്പീശന്റെയും ശിഷ്യഗണങ്ങളായ ഒട്ടനവധി ആൾക്കാർ കുറുപ്പാശാന്റെ പാട്ടുകേട്ട് ആർത്തിയോടെ പാർത്തിരുന്നു. അദ്ദേഹത്തിന്റെ സമശീർഷർ എന്ന തരത്തിലുള്ളവർപോലും- ഹൈദരലി എമ്പ്രാന്തിരി ഗംഗാധരന്മാർ ഓർമ്മയിൽ ഓടി വരുന്നു. വിസ്താരഭയത്താലല്ലാതെ അദ്ദേഹത്തിന്റെ സവിശേഷതകളെല്ലാം വർണ്ണിച്ചാൽ തീരാത്തതു കൊണ്ട് മാത്രം.

 

Similar Posts

  • |

    ആ പുഴയുടെ വക്കത്തിരുന്ന്…

    വെണ്മണി ഹരിദാസ് സ്മരണ – 1(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) കോട്ടക്കൽ ശശിധരൻ May 30, 2017  ഹരിദാസേട്ടനെ ആദ്യം കാണുകയല്ല, കേൾക്കുകയാണുണ്ടായത്. അന്ന് ടേപ് റിക്കോർഡർ വന്നുതുടങ്ങുന്ന സമയമാണ്. നളചരിതം ഒന്നാം ദിവസത്തിൽ നളൻ ദൂതിനു പോകുന്ന ഭാഗത്തെ ‘ഹേ മഹാനുഭാവ’ എന്ന പദം. ആ ശബ്ദം കേട്ടപ്പോൾ തന്നെ എന്നെ എവിടെയോ പിടിച്ചെടുക്കുന്ന ഒരനുഭവം. അന്ന് ഞാൻ  ഡൽഹിയിലാണ്. മൃണാളിനി സാരാഭായി എന്നെ ‘ദർപ്പണ’യിലേക്ക് ക്ഷണിച്ചപ്പോൾ എന്റെ ഏറ്റവും വലിയ സന്തോഷം ഹരിദാസേട്ടനും ബലരാമനുമൊക്കെയുള്ള ഒരു…

  • ആട്ടക്കാരൻ വല്ല്യച്ഛൻ എന്ന വാരണപ്പിള്ളി പത്മനാഭപണിക്കർ

    പി. രവീന്ദ്രനാഥ് November 24, 2013 കേരളത്തിന്റെ മദ്ധ്യകാലഘട്ടം തൊട്ടുള്ള ചരിത്രം പരിശോധിച്ചാൽ വളരെ പ്രമുഖമായ സ്ഥാനവും പദവിയുമുണ്ടായിരുന്ന ഒരു കുടുംബമാണ്, കാർത്തികപ്പള്ളി താലൂക്കിലെ, കായംകുളത്തിനടുത്തുള്ള പുതുപ്പള്ളിയിലെ വാരണപ്പിള്ളി. ഇവർ സമ്പന്നത കൊണ്ടു മാത്രമല്ല, കലാകാരന്മാർ, പണ്ഡിതന്മാർ, സാത്വികന്മാർ, പ്രബലരായ സേനാ നായകന്മാർ, ഉദ്യോഗസ്ഥ പ്രമുഖർ എന്ന നിലയിലും സമൂഹത്തിൽ ബഹുമാന സ്ഥാനീയർ ആയിരുന്നു. ഏതൊരു മലയാളിയും സന്ദർശിച്ചിരിക്കേണ്ട ഒരു പുണ്യ സ്ഥലം എന്നാണ് ഈ കുടുംബത്തെ ഒരു ലേഖനത്തിൽ പ്രൊഫ. സുകുമാർ അഴീക്കോട്‌ വിശേഷിപ്പിച്ചിട്ടുള്ളത്. മാർത്താണ്ഡവർമ്മയുടെ…

  • മിമിക്രിയും കലാധരനും പിന്നെ ഷെയ്ക്ക്സ്പിയറും

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 11 ശ്രീവത്സൻ തീയ്യാടി July 10, 2013  (വര – സ്നേഹ) ക്ലബ്ബിന്റെ മാസക്കഥകളിക്ക് പതിവുപോലെ ഹാജറായ ഞങ്ങൾ കുട്ടികൾക്ക് ആ വൈകുന്നേരത്തെ കാഴ്ച കൌതുകം വിളമ്പി. ഒട്ടൊരു അന്ധാളിപ്പും. നിറപ്പകിട്ടുള്ള വേഷങ്ങളല്ല അരങ്ങത്ത്. ചകലാസുകുപ്പായവും മനയോലത്തേപ്പും ഒന്നുമല്ല കാണുന്നത്. പകരം കോട്ടൻ ഷർട്ടിൽ പൊതിഞ്ഞ മെലിഞ്ഞ ശരീരവും വീതിയുള്ള ചുണ്ടിനു മീതെ ‘റ’ എന്നെഴുതിയൊരു മീശയുമായി ഒരു ചെറുപ്പകാരൻ മാത്രം നിന്ന് പാടുകയാണ്, തൂക്കിയിട്ട മൈക്കിനു മുമ്പിൽ. കൈയിൽ ചേങ്ങിലയോ…

  • |

    കളിയരങ്ങിലെ സ്ത്രീപക്ഷം

    ഇന്ദിരാ ബാലൻ Thursday, July 19, 2018 പുരുഷന്റെ പൂർണ്ണത സ്ത്രീചേരുമ്പോഴാണെന്ന അറിവ് ശിവരാമനിലുണ്ടായിരുന്നു. അതറിഞ്ഞ അദ്ദേഹം  അരങ്ങിലെ ഈ അനീതിയോട്  തന്റെ ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ കലഹിച്ചു.  കഥകളിയെന്ന സങ്കേതബദ്ധമായ കല അഭ്യസിക്കുന്നത് കൂടുതലും പുരുഷന്മാരാണ്‌. എന്നാൽ മറ്റേതൊരു മേഖലയിലും പോലെ കഥകളി രംഗത്തേക്കും സ്ത്രീകളുടെ ചുവടുവെയ്പ്പു ഇന്നു ധാരാളമാണ്‌. ഈ ലേഖനത്തിലൂടെ പരാമർശിക്കുന്നത് ഒരു സ്ത്രീ കലാകാരിയെയല്ല. പുരുഷനായിനിന്നുകൊണ്ട് തന്നെ സ്ത്രീയുടെ താളം ഏറ്റുവാങ്ങി, കഥകളിയരങ്ങുകളിൽ സ്ത്രീപക്ഷസമരം നയിച്ച അന്തരിച്ച അതുല്യനടൻ ശ്രീ കോട്ടക്കൽ ശിവരാമനെയാണ്‌….

  • ഹാഹന്ത ഹവേലീചരിതം

    ശ്രീവല്‍സന്‍ തീയ്യാടി May 30, 2012 (ഓര്‍മ്മകള്‍ക്കൊരു കാറ്റോട്ടം – ഭാഗം 2) പതിവിലും വൈകി എഴുന്നേറ്റ അവധി ദിവസം. ഫ്ലാറ്റില്‍ മടിച്ച് കൂടുകയായിരുന്നു. ഉച്ച തിരിഞ്ഞു. സായംകാലത്തും ഒടുങ്ങാത്ത ചൂട്. ദല്‍ഹിയിലെ തീക്ഷ്ണവേനല്‍ അങ്ങനെയാണ്. അസ്തമന സമയത്തും സൂര്യന്‍ പ്രതാപി തന്നെ. ഒന്ന് പുറത്തെ ബാല്‍ക്കണിയില്‍ പോയിരിക്കാമെന്നു വിചാരിച്ചാല്‍‍, തിണ്ണയും കസേരയുമൊക്കെ പൊള്ളുന്നപോലെയാണ് കിടപ്പ്. പൊടുന്നനെയാണ് ശബ്ദം കേട്ടത്. ആകാശത്ത് ഇടി വെട്ടിയതാണ്. ക്ഷണനേരം കൊണ്ട് പുറത്തെ അന്തരീക്ഷം മാറി. ആര്‍ത്തടിക്കുന്ന പൊടിക്കാറ്റ്. ആന്ധി എന്ന്…

  • |

    ശ്രുതിയിൽനിന്ന് അണുവിട മാറാതെ

    വെണ്മണി ഹരിദാസ് സ്മരണ – 2(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) മാവേലിക്കര പി. സുബ്രഹ്മണ്യം June 12, 2017  തിരുവനന്തപുരം സ്വാതിതിരുനാൾ കോളേജിലായിരുന്നു എന്റെ സംഗീത പഠനം. കോളേജിൽ പഠിച്ചിരുന്ന കാലത്താണ് കഥകളിയിലുള്ള സംഗീതപരമായ കാര്യങ്ങളും താ‍ളസംബന്ധിയായ കാര്യങ്ങളും അഭിനയ പ്രധാനമായ കാര്യങ്ങളുമൊക്കെ കുറച്ചു ശ്രദ്ധിച്ചു തുടങ്ങിയത്. അന്നവിടെ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ഒരു കഥകളി. മൂന്നു കഥകളാണ്. കോട്ടയ്ക്കൽ ശിവരാമന്റെ പൂതനാമോക്ഷം, കൃഷ്ണൻ നായരാശാനും സദനം കൃഷ്ണൻകുട്ടിയും ചേർന്നുള്ള സുഭദ്രാഹരണം, പിന്നെ ദുര്യോധനവധം. അന്നു പാട്ട് ഗംഗാധരാശാനായിരുന്നു. കളികണ്ടുകൊണ്ടിരിക്കുമ്പോൾ…

മറുപടി രേഖപ്പെടുത്തുക