എഴുപതുകളിലെ ഒരു കളിസ്മരണ

വി. പി. നാരായണൻ നമ്പൂതിരി

June 17, 2012

വർഷം 1975-76 ആണെന്നാണ്‌ ഓർമ്മ. പറവൂർ കഥകളി ക്ലബ്ബിന്റെ വാർഷികം പറവൂർ ടൌൺ ഹാളിൽ. വാർഷിക സമ്മേളനത്തിൽ മുഖ്യാതിഥി അന്നത്തെ കലാമണ്ഡലം ചെയർമാനും മുൻ ബ്രിട്ടീഷ്‌ ഹൈകംമീഷണറം ആയിരുന്ന ശ്രീ.കെ എം കണ്ണമ്പള്ളി ആയിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ഒരു പരാമർശം ഇപ്പോഴും ഓർമ്മയിൽ. അദ്ദേഹം ഇംഗ്ലണ്ടിൽ ആയിരുന്ന കാലത്തെ സ്മരണകൾ ആണ് പ്രതിപാദ്യം. ആധുനിക സംഗീതാതി കലകളിൽ അഭിരമിക്കുംപോഴും ആ നാട്ടുകാർ അവരുടെ ക്ലാസിക് കലാരൂപങ്ങളെ അതീവ പ്രാധാന്യത്തോടെ ആദരിക്കുകയും നിലനിർത്തുകയും ചെയ്തിരുന്നു എന്നതാണ് അദ്ദേഹം എടുത്തു പറഞ്ഞ വസ്തുത.

സമ്മേളനാനന്തരം സദസ്യരെ ഹാളിൽ നിന്ന് പുറത്തിറക്കി. കളി കാണുന്നതിനു ടിക്കറ്റ് ഏർപ്പെടുത്തിയിരുന്നു. ടിക്കറ്റ് എടുത്തു ഹാളിൽ പ്രവേശിക്കുവാൻ ചെന്ന ഞാൻ കണ്ട കാഴ്ച ആൾക്കാർ മുൻനിരയിൽ സ്ഥലം പിടിക്കുന്നതിനുള്ള വ്യഗ്രതയിൽ കസേരകൾ പലതും തട്ടിമറിച്ചു മുൻപോട്ടു ഓടുന്നതാണ്. ഒരുവിധം അധികം പിന്നിലല്ലാതെ ഒരു സീറ്റ് ഞാനും തരപ്പെടുത്തി.

നളചരിതം രണ്ടാം ദിവസം,നരകാസുര വധം എന്നീ കഥകളാണ് അന്നവതരിപ്പിച്ചത്. സർവ്വശ്രീ കലാമണ്ഡലം കൃഷ്ണൻ നായർ (നളൻ)കോട്ടക്കൽ ശിവരാമൻ (ദമയന്തി)കലാമണ്ഡലം ഗോപി (പുഷ്ക്കരൻ)പള്ളിപ്പുറം ഗോപാലൻ നായർ (കാട്ടാളൻ)കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ ,ശങ്കരൻ എമ്പ്രാന്തിരി ,ഹൈദരാലി (പാട്ട്)കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ അപ്പുകുട്ടി പൊതുവാൾ (മേളം). ഇങ്ങിനെ ആയിരുന്നു. ആദ്യകഥ.മറ്റു വാദ്യകലാകാരന്മാർ ആരെല്ലാമെന്ന് ഓർമ്മയില്ല. അന്നത്തെ “ദയിതേ കേൾ”ഇന്നും ഹൃദ്യമായ ഒരു ഓർമ്മ.

തുടർന്ന് നരകാസുര വധം. ലളിത ,നക്രതുണ്ടി വേഷങ്ങൾ അവതരിപ്പിച്ച കലാകാരന്മാരെ വ്യക്തമായി ഓർക്കുന്നില്ല. ശ്രീ കോട്ടക്കൽ ശംഭു എമ്പ്രാന്തിരി നെല്ലിയോട് വാസുദേവൻ നമ്പൂതിരി എന്നിവരായിരുന്നു എന്നാണു തോന്നൽ.

രാമൻകുട്ടി നായരാശാന്റെ ചെറിയ നരകാസുരൻ. പാടി പദം മുതൽ വിസ്തരിച്ചു കണ്ട ഓർമ്മകൾ. നരകാസുരന്റെ പടപ്പുറപ്പാട് ആയപ്പോഴേക്കും വൈദ്യുതി നിലച്ചു. ഏതാനും മിനിട്ടുകൾക്കുള്ളിൽ എവിടെനിന്നോ എട്ടോ പത്തോ പെട്രോ മാക്സ് എത്തി.നിറഞ്ഞ സദസ്സ്. ഇന്ദ്രന്റെ അഹല്യാ സംഗമ കഥകൾ വിസ്തരിക്കുന്നതൊക്കെ തെല്ലു അദ്ഭുതത്തോടെ കണ്ടാസ്വദിച്ചു. പിന്നിൽ അരങ്ങു നിറഞ്ഞ മേളം പള്ളി പ്പുറം ഗോപാലൻ നായർ ആശാനും കോട്ടക്കൽ ശിവരാമനും കാഴ്ചകാരായി സദസ്സിൽ. ശ്രീ ശിവരാമൻ എന്റെ അടുത്ത സീറ്റിൽ ആണ് ഇരുന്നിരുന്നത്. ഐരാവതത്തിന്റെ വീഴ്ചയും രോദനവും എല്ലാം ദൃശ്യ വിസ്മയങ്ങളായി തോന്നി. ഇടയിൽ ശ്രീ കോട്ടക്കൽ ശിവരാമൻ എന്നോട് പറഞ്ഞ വാക്കുകൾ “ഈ ഒരു മനുഷ്യനെ കൊണ്ടല്ലാതെ ഇങ്ങിനെയൊന്നും സാധിക്കില്ല” ഇപ്പോഴും ഓർക്കുന്നു.

ബാലിവിജയത്തിൽ രാവണൻ കൈലാസം എടുത്തു നെഞ്ചിലേറ്റി ആയാസത്തോടെ ഞെളിഞ്ഞു നിൽക്കുന്ന രാമൻകുട്ടി നായരാശാന്റെ ആ ഭാവം പലപ്പോഴും ഓർമ്മയിൽ തെളിയാറുണ്ട്. കാഴ്ച്ചകാരന്റെ നെഞ്ചിലും എന്തോ ഭാരം വന്നു വീണതുപോലെ . കഥാപാത്രത്തിന്റെ രംഗാനുഭാവങ്ങളെ പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിക്കുന്നതിൽ രാമൻകുട്ടി നായരാശാനുള്ള പാടവം എന്നെ അദ്ഭുതപ്പെടുത്താറുണ്ട് .

കളി കഴിഞ്ഞപ്പോൾ നേരം പുലർന്നു. തിരിച്ചുള്ള ബസ് യാത്രയിലെ പാതിമയക്കത്തിലും “ദയിതേ കേളും നരകാസുരനും ഇരമ്പുന്ന മേളവുമെല്ലാം മാറി മാറി തെളിഞ്ഞിരുന്നു.

Similar Posts

  • ഓർമ്മയുടെ ഉത്ഭവം

    എം.വി നാരായണൻ June 19, 2013 മലയാളത്തിൽ ഇത്തരമൊരു സാസ്മ്കാരിക പഠനം ആദ്യമാണെന്നു തോന്നുന്നു. കലയും കാലവും കൂട്ടിക്കുഴയ്ക്കുകയും അത് കേരളത്തിന്റെ ഭാഗധേയനിർണ്ണയ ശ്രേണികളില്‍  കണ്ണികളാകുകയും ചെയ്യുന്നത് അസാധാരണ പാടവത്തോടെ ലേഖകൻ പരിശോധിക്കുന്നു –സമകാലീന മലയാളം സെപ്റ്റംബർ 2005 (പത്രാധിപർ) ഭൂതകാലത്തിന്റെ ചരിത്രപരമായ ആവിഷ്കാരം ‘അതു യഥാർത്ഥത്തിൽ എങ്ങനെ ആയിരുന്നു’ എന്ന് കണ്ടെത്തലല്ല, മറിച്ച് ഘോരമായ ഒരാപത്തിന്റെ നിമിഷത്തിൽ മിന്നിമറയുന്ന ഓരോർമ്മയെ കൈയ്യെത്തിപ്പിടിക്കലാണ്. -വാൾട്ടർ ബൻമിയൻ,തീസിസ് ഓൺ ദ് ഫിലോസഫി ഓ ഹിസ്റ്ററി ദ്രാവിഡമനസ്സിന്റെ ഇരുണ്ട അകത്തളങ്ങളിൽ…

  • |

    കലാമണ്ഡലം വാസുപ്പിഷാരൊടിക്കൊപ്പം

    ശ്രീചിത്രൻ എം. ജെ. April 24, 2011  കളിയരങ്ങിന്റെ ധൈഷണികതാവഴിയെന്നു നിസ്സംശയം വിശേഷിപ്പിക്കാവുന്ന വാഴേങ്കടകുഞ്ചുനായർ ശിഷ്യപരമ്പരയിലെ ബലിഷ്ഠസാനിദ്ധ്യമാണ് കലാമണ്ഡലം വാസുപ്പിഷാരടി. ഒരു സാധാരണ കഥകളിനടനെന്നതിലപ്പുറം, തന്റെ ഗുരുനാഥനേപ്പോലെ, കലാമർമ്മജ്ഞനും നിരീക്ഷകനും പണ്ഡിതനുമായ വാസുവാശാന്റെ സ്വത്വം ഈ അഭിമുഖത്തിൽ ദർശിക്കാം. ഇനിയും എണ്ണിയാലൊടുങ്ങാത്ത അരങ്ങുകളിൽ ജ്വലിച്ചുയരുന്ന രംഗശോഭയായി വാസുവാശാനെ കാണാനാകുമെന്ന ശുഭാപ്തിവിശ്വാസത്തോടെ, അഭിമുഖത്തിലേക്ക്: :}ബാല്യകാലം,കഥകളിയിലെത്തിയതിനെപ്പറ്റി…..വാസുപ്പിഷാരടി:എന്റെ കുട്ടിക്കാലമൊക്കെ ധാരാളം കഥകളികൾ നാട്ടിലുള്ള കാലമാണ്.അമ്മയും അച്ഛനും ഏട്ടനുമൊക്കെ തൃപ്പലമുണ്ടയിലും,പച്ചായിലും,കല്ലേക്കുളങ്ങരയിലുമൊക്കെ നടക്കുന്ന കളികൾക്കു പോകും.കൂടെ ഞാനും.അന്നേ മനസ്സിലുദിച്ച മോഹമാണ്,കഥകളി പഠിക്കണം എന്ന്.ആരോടാണ് അതുപറയേണ്ടത്…

  • |

    വൈയ്ക്കം തങ്കപ്പന്‍പിള്ള

    മണി, വാതുക്കോടം August 8, 2014 ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും മുതിര്‍ന്ന കഥകളിഗായകനാണ് ശ്രീ വൈയ്ക്കം തങ്കപ്പന്‍പിള്ള. ശാരീരഗുണം കുറവാണെങ്കിലും ധാരാളം കഥകള്‍ തോന്നുകയും ഉറച്ചചിട്ട ഉള്ളതുമായ ഒരു ഗായകനാണിദ്ദേഹം. വടക്കന്‍ ചിട്ടയും തെക്കന്‍ ചിട്ടയും പഠിക്കുകയും പാടുകയും ചെയ്തിട്ടുണ്ട് തങ്കപ്പന്‍പിള്ള. കോട്ടക്കല്‍ വാസുനെടുങ്ങാടി, കോട്ടക്കല്‍ ഗോപാലക്കുറുപ്പ്, കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് തുടങ്ങിയ ഉത്തരകേരളത്തിലെ ഗായകരോടോപ്പവും, ചെമ്പില്‍ വേലപ്പന്‍പിള്ള, ചേര്‍ത്തല കുട്ടപ്പക്കുറുപ്പ്, തകഴി കുട്ടന്‍പിള്ള തുടങ്ങിയ ദക്ഷിണകേരളത്തിലെ ഗായകര്‍ക്കൊപ്പവും, വൈക്കം തങ്കപ്പന്‍പിള്ള ധാരാളമായി പാടിയിട്ടുണ്ട്. വൈയ്ക്കത്ത് വെലിയകോവിലകത്ത് ഗോദവര്‍മ്മ തമ്പുരാന്റേയും…

  • നാട്ടമ്പലവും നാട്യഗൃഹവും

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 14 ശ്രീവത്സൻ തീയ്യാടി October 12, 2013 കാൽ നൂറ്റാണ്ടെങ്കിലും മുമ്പാവണം. പെരുമഴക്കാലം. ബസ്സിലെ പിൻസീറ്റിൽ ‘കിളി’യുടെ സ്വന്തമിടത്തിന് ചേർന്നുള്ള ചില്ലുചീളിലൂടെ കിട്ടി ഒരീറൻ ദർശനം. തുള്ളിയിളകി പോവുന്ന തൂതപ്പുഴ. പാലത്തിനു മീതെ കടാകുടു ഓടിക്കൊണ്ടിരുന്ന ശകടം ലേശനേരം പുറത്തേക്ക് എറിഞ്ഞിട്ടുതന്ന കാഴ്ച. ആകെ നനഞ്ഞിരുന്ന ഇരിപ്പിൽ അക്കരപറ്റിയപ്പോൾ പെട്ടെന്ന് തോന്നി: ഒരുനാൾ വാഴേങ്കട പോവണം. പെരിന്തൽമണ്ണ-ചെർപ്ലശ്ശേരി യാത്രാമദ്ധ്യേ മലപ്പുറം, പാലക്കാട് ജില്ലകളെ വകഞ്ഞുപുളയുന്ന നദി മനസ്സിലയച്ച കളിത്തോണി. രണ്ടു കൊല്ലം…

  • ഒരു കഥകളി യാത്രയുടെ ഓർമ്മ

    ഓർമ്മയിലെ കളി അരങ്ങുകൾ – ഭാഗം 2 വി. പി. നാരായണൻ നമ്പൂതിരി June 28, 2012  വർഷം 1975-76. കളി കണ്ട ഓർമ്മയല്ല. കളി കാണാൻ ഉള്ള യാത്രയാണ്‌ ഓർമ്മയിൽ. വൈക്കത്ത്‌ അടുത്ത്‌ വെള്ളൂർ (കേരള ന്യൂസ്‌ പ്രിന്റ്‌ ഫാക്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം) എന്ന സ്ഥലത്തോട്‌ ചേർന്ന്‌ തോന്നല്ലുർ എന്നൊരു ഗ്രാമം. അവിടെ ആക്യക്കാവ്‌ എന്ന ക്ഷേത്രത്തിൽ കളിയുണ്ട്‌ എന്ന്‌ കേട്ട്‌ ഒരു സുഹൃത്തിനോടൊപ്പം യാത്ര തുടങ്ങി. എന്റെ സ്ഥലത്ത്‌ നിന്നും ഏതാണ്ട്‌ 15-16…

  • ഏഷണി(ഏഷണ)ക്ക് നടപ്പവൻ

    ഹേമാമോദസമാ – ഭാഗം 4 ഡോ. ഏവൂർ മോഹൻദാസ് August 3, 2012 ‘നളചരിതത്തിലെ പ്രേമത്താമര’ (ഹേമാമോദസമാ ഭാഗം ഒന്ന്, ഭാഗം രണ്ട്) തേടി പോയ വഴിയിൽ, ഈ കഥാതല്ലജത്തിന്റെ വിവിധ വിഷയങ്ങളെക്കുറിച്ച്‌ പ്രശസ്തരായ പല സാഹിത്യ പണ്ഡിതന്മാരും എഴുതിയിട്ടുള്ള ലേഖനങ്ങൾ വായിക്കാൻ ഇടയായി. ഇങ്ങനെ ശ്രദ്ധയിൽ പെട്ട ചില ലേഖനങ്ങളിൽ നളചരിത സാഹിത്യത്തിൽ കവി ഉദ്ദേശിച്ചിട്ടുള്ളതിൽ നിന്നും വ്യത്യസ്തമെന്നു തോന്നാവുന്ന ചില പരാമർശങ്ങൾ ഉണ്ടെന്നു തോന്നി. നാരദന്റെ ഏഷണ- ഏഷണി സ്വഭാവത്തെക്കുറിച്ചുള്ള വിഷയത്തെ ഗൗരവപൂർവ്വം ഒന്നപഗ്രഥിക്കേണ്ടതുണ്ടെന്ന്‌ തോന്നുന്നു. ‘നളനെയാർ…

മറുപടി രേഖപ്പെടുത്തുക