എഴുപതുകളിലെ ഒരു കളിസ്മരണ

വി. പി. നാരായണൻ നമ്പൂതിരി

June 17, 2012

വർഷം 1975-76 ആണെന്നാണ്‌ ഓർമ്മ. പറവൂർ കഥകളി ക്ലബ്ബിന്റെ വാർഷികം പറവൂർ ടൌൺ ഹാളിൽ. വാർഷിക സമ്മേളനത്തിൽ മുഖ്യാതിഥി അന്നത്തെ കലാമണ്ഡലം ചെയർമാനും മുൻ ബ്രിട്ടീഷ്‌ ഹൈകംമീഷണറം ആയിരുന്ന ശ്രീ.കെ എം കണ്ണമ്പള്ളി ആയിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ഒരു പരാമർശം ഇപ്പോഴും ഓർമ്മയിൽ. അദ്ദേഹം ഇംഗ്ലണ്ടിൽ ആയിരുന്ന കാലത്തെ സ്മരണകൾ ആണ് പ്രതിപാദ്യം. ആധുനിക സംഗീതാതി കലകളിൽ അഭിരമിക്കുംപോഴും ആ നാട്ടുകാർ അവരുടെ ക്ലാസിക് കലാരൂപങ്ങളെ അതീവ പ്രാധാന്യത്തോടെ ആദരിക്കുകയും നിലനിർത്തുകയും ചെയ്തിരുന്നു എന്നതാണ് അദ്ദേഹം എടുത്തു പറഞ്ഞ വസ്തുത.

സമ്മേളനാനന്തരം സദസ്യരെ ഹാളിൽ നിന്ന് പുറത്തിറക്കി. കളി കാണുന്നതിനു ടിക്കറ്റ് ഏർപ്പെടുത്തിയിരുന്നു. ടിക്കറ്റ് എടുത്തു ഹാളിൽ പ്രവേശിക്കുവാൻ ചെന്ന ഞാൻ കണ്ട കാഴ്ച ആൾക്കാർ മുൻനിരയിൽ സ്ഥലം പിടിക്കുന്നതിനുള്ള വ്യഗ്രതയിൽ കസേരകൾ പലതും തട്ടിമറിച്ചു മുൻപോട്ടു ഓടുന്നതാണ്. ഒരുവിധം അധികം പിന്നിലല്ലാതെ ഒരു സീറ്റ് ഞാനും തരപ്പെടുത്തി.

നളചരിതം രണ്ടാം ദിവസം,നരകാസുര വധം എന്നീ കഥകളാണ് അന്നവതരിപ്പിച്ചത്. സർവ്വശ്രീ കലാമണ്ഡലം കൃഷ്ണൻ നായർ (നളൻ)കോട്ടക്കൽ ശിവരാമൻ (ദമയന്തി)കലാമണ്ഡലം ഗോപി (പുഷ്ക്കരൻ)പള്ളിപ്പുറം ഗോപാലൻ നായർ (കാട്ടാളൻ)കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ ,ശങ്കരൻ എമ്പ്രാന്തിരി ,ഹൈദരാലി (പാട്ട്)കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ അപ്പുകുട്ടി പൊതുവാൾ (മേളം). ഇങ്ങിനെ ആയിരുന്നു. ആദ്യകഥ.മറ്റു വാദ്യകലാകാരന്മാർ ആരെല്ലാമെന്ന് ഓർമ്മയില്ല. അന്നത്തെ “ദയിതേ കേൾ”ഇന്നും ഹൃദ്യമായ ഒരു ഓർമ്മ.

തുടർന്ന് നരകാസുര വധം. ലളിത ,നക്രതുണ്ടി വേഷങ്ങൾ അവതരിപ്പിച്ച കലാകാരന്മാരെ വ്യക്തമായി ഓർക്കുന്നില്ല. ശ്രീ കോട്ടക്കൽ ശംഭു എമ്പ്രാന്തിരി നെല്ലിയോട് വാസുദേവൻ നമ്പൂതിരി എന്നിവരായിരുന്നു എന്നാണു തോന്നൽ.

രാമൻകുട്ടി നായരാശാന്റെ ചെറിയ നരകാസുരൻ. പാടി പദം മുതൽ വിസ്തരിച്ചു കണ്ട ഓർമ്മകൾ. നരകാസുരന്റെ പടപ്പുറപ്പാട് ആയപ്പോഴേക്കും വൈദ്യുതി നിലച്ചു. ഏതാനും മിനിട്ടുകൾക്കുള്ളിൽ എവിടെനിന്നോ എട്ടോ പത്തോ പെട്രോ മാക്സ് എത്തി.നിറഞ്ഞ സദസ്സ്. ഇന്ദ്രന്റെ അഹല്യാ സംഗമ കഥകൾ വിസ്തരിക്കുന്നതൊക്കെ തെല്ലു അദ്ഭുതത്തോടെ കണ്ടാസ്വദിച്ചു. പിന്നിൽ അരങ്ങു നിറഞ്ഞ മേളം പള്ളി പ്പുറം ഗോപാലൻ നായർ ആശാനും കോട്ടക്കൽ ശിവരാമനും കാഴ്ചകാരായി സദസ്സിൽ. ശ്രീ ശിവരാമൻ എന്റെ അടുത്ത സീറ്റിൽ ആണ് ഇരുന്നിരുന്നത്. ഐരാവതത്തിന്റെ വീഴ്ചയും രോദനവും എല്ലാം ദൃശ്യ വിസ്മയങ്ങളായി തോന്നി. ഇടയിൽ ശ്രീ കോട്ടക്കൽ ശിവരാമൻ എന്നോട് പറഞ്ഞ വാക്കുകൾ “ഈ ഒരു മനുഷ്യനെ കൊണ്ടല്ലാതെ ഇങ്ങിനെയൊന്നും സാധിക്കില്ല” ഇപ്പോഴും ഓർക്കുന്നു.

ബാലിവിജയത്തിൽ രാവണൻ കൈലാസം എടുത്തു നെഞ്ചിലേറ്റി ആയാസത്തോടെ ഞെളിഞ്ഞു നിൽക്കുന്ന രാമൻകുട്ടി നായരാശാന്റെ ആ ഭാവം പലപ്പോഴും ഓർമ്മയിൽ തെളിയാറുണ്ട്. കാഴ്ച്ചകാരന്റെ നെഞ്ചിലും എന്തോ ഭാരം വന്നു വീണതുപോലെ . കഥാപാത്രത്തിന്റെ രംഗാനുഭാവങ്ങളെ പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിക്കുന്നതിൽ രാമൻകുട്ടി നായരാശാനുള്ള പാടവം എന്നെ അദ്ഭുതപ്പെടുത്താറുണ്ട് .

കളി കഴിഞ്ഞപ്പോൾ നേരം പുലർന്നു. തിരിച്ചുള്ള ബസ് യാത്രയിലെ പാതിമയക്കത്തിലും “ദയിതേ കേളും നരകാസുരനും ഇരമ്പുന്ന മേളവുമെല്ലാം മാറി മാറി തെളിഞ്ഞിരുന്നു.

Similar Posts

  • ദ്വിബാണീ സംഗമം

    ശ്രീവൽസൻ തീയ്യാടി August 19, 2017 കഥകളിയിലെ രണ്ടു പോയകാല വിപ്ലവ നാദശാഖകൾ ശാന്തമായി ഉൾച്ചേരുന്ന സംഗീതതടമാണ് പത്തിയൂർ ശങ്കരൻകുട്ടി. അരങ്ങിലെന്നപോലെ ഏറ്റമില്ലാത്തതാണ് ആ വ്യക്തിത്വും.ഇക്കൊല്ലം വർഷക്കാലം തുടങ്ങിയതിനു പിറ്റേ വാരത്തിൽ ഒരു കഥകളിപ്പദ സീഡി ഇറങ്ങുകയുണ്ടായി. പോയകാലത്തെ ഒരു സംഗീതജ്ഞൻറെ. രണ്ടുവർഷം മുമ്പ് അന്തരിച്ച കലാമണ്ഡലം ഗംഗാധരൻ അര ഡസൻ ആട്ടക്കഥകളിൽ പാടിയതിൻറെ ശ്രവ്യാൽബം. അതിൽ അവസാനം വരുന്നത് മംഗളരാഗമായ മദ്ധ്യമാവതിയാണ്. ആശാന് കൂടെപ്പാടിയിട്ടുള്ളത് കലാമണ്ഡലം ഹൈദരാലി. ‘മംഗളശതാനി’ എന്നവസാനിക്കുന്ന മേളപ്പദ ഭാഗം. പൊന്നാനി-ശങ്കിടിമാർ ഒരുപോലെ കൊഴുപ്പിക്കുന്നുണ്ട്…

  • നാട്ടമ്പലവും നാട്യഗൃഹവും

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 14 ശ്രീവത്സൻ തീയ്യാടി October 12, 2013 കാൽ നൂറ്റാണ്ടെങ്കിലും മുമ്പാവണം. പെരുമഴക്കാലം. ബസ്സിലെ പിൻസീറ്റിൽ ‘കിളി’യുടെ സ്വന്തമിടത്തിന് ചേർന്നുള്ള ചില്ലുചീളിലൂടെ കിട്ടി ഒരീറൻ ദർശനം. തുള്ളിയിളകി പോവുന്ന തൂതപ്പുഴ. പാലത്തിനു മീതെ കടാകുടു ഓടിക്കൊണ്ടിരുന്ന ശകടം ലേശനേരം പുറത്തേക്ക് എറിഞ്ഞിട്ടുതന്ന കാഴ്ച. ആകെ നനഞ്ഞിരുന്ന ഇരിപ്പിൽ അക്കരപറ്റിയപ്പോൾ പെട്ടെന്ന് തോന്നി: ഒരുനാൾ വാഴേങ്കട പോവണം. പെരിന്തൽമണ്ണ-ചെർപ്ലശ്ശേരി യാത്രാമദ്ധ്യേ മലപ്പുറം, പാലക്കാട് ജില്ലകളെ വകഞ്ഞുപുളയുന്ന നദി മനസ്സിലയച്ച കളിത്തോണി. രണ്ടു കൊല്ലം…

  • |

    കലാമണ്ഡലം സോമന്‍ – അരങ്ങും ജീവിതവും

    കലാമണ്ഡലം സോമന്‍ / ശ്രീചിത്രൻ എം ജെ January 28, 2012 ശ്രീചിത്രന്‍: സമകാലീന കഥകളിയരങ്ങിലെ നായക നടന്മാരുടെ മുന്‍നിരയില്‍ എന്തുകൊണ്ടും ശ്രദ്ധേയനാണ്‌ ശ്രീ കലാമണ്ഡലം സോമന്‍. കല്ലുവഴി സമ്പ്രദായത്തിലെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ അഭിമാനവും വരദാനവുമായ കലാമണ്ഡലം രാമന്‍കുട്ടി നായരുടെ വത്സല ശിഷ്യന്‍. കലാമണ്ഡലത്തില്‍ നിന്ന് കഥകളി കോഴ്സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ കലാമണ്ഡലം സോമന്‍ ഇന്ന് കേരളത്തിലെ എണ്ണപ്പെട്ട എല്ലാ കഥകളിയിലെ പച്ച കത്തി വേഷങ്ങളിലെല്ലാം തിളങ്ങിക്കൊണ്ടിരിക്കുകയാണ്‌. തീര്‍ച്ചയായും കഥകളിയിലെ ഭാവിയിലെ ഏറ്റവും നല്ല…

  • |

    വടക്കേപ്പാട്ട് വാസുദേവന്‍ ഭട്ടതിരിയുമായി ചില കഥകളി വര്‍ത്തമാനങ്ങള്‍

    വി.എം.ഗിരിജ July 30, 2012 വി.എം ഗിരിജ: പട്ടിക്കാംതൊടി രാമുണ്ണി മേനോനെ ആചാര്യ തുല്യം ബഹുമാനിക്കുന്നുണ്ടല്ലോ .അതെന്താ അതിനു മുന്‍പ് കോട്ടയത്തു കഥകളുടെ പരമോന്നത സ്ഥാനത്തെ പറ്റി പറയു.വി.എം.വാസുദേവന്‍ ഭട്ടതിരിപ്പാട്: അദ്ദെഹത്തിന്റെ (കോട്ടയത്ത് തമ്പുരാന്റെ)ആ ദൃശ്യകലാവതരണം അത്രക്ക് കറ കളഞ്ഞതാണ്.കല ച്ചാ നാടക അവതരണം അത് വെണ്ടതൊക്കെ  എല്ലാ ശാസ്ത്രവും അദ്ദെഹത്തിനറിയാം.അനാവശ്യായിട്ട് ഒന്നുമില്ല.മറ്റേതിലൊക്കെ കൊറേശ്ശേ ഉണ്ടായിരുന്നു.കാലകേയവധായപ്പോഴേക്കും വളരെ ദായി.അദ്ദേഹത്തിന്റെ നായികമാരില്‍  ഏറ്റവും ശ്രേഷ്ഠായിട്ടുള്ളത് ഉര്‍വശിയാണ്.ആ പാണ്ഡവന്റെ രൂപം കണ്ടാല്‍  എന്ന പദം ആടി ഫലിപ്പിക്കാന്‍ ഇതു വരെ…

  • |

    ആ പുഴയുടെ വക്കത്തിരുന്ന്…

    വെണ്മണി ഹരിദാസ് സ്മരണ – 1(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) കോട്ടക്കൽ ശശിധരൻ May 30, 2017  ഹരിദാസേട്ടനെ ആദ്യം കാണുകയല്ല, കേൾക്കുകയാണുണ്ടായത്. അന്ന് ടേപ് റിക്കോർഡർ വന്നുതുടങ്ങുന്ന സമയമാണ്. നളചരിതം ഒന്നാം ദിവസത്തിൽ നളൻ ദൂതിനു പോകുന്ന ഭാഗത്തെ ‘ഹേ മഹാനുഭാവ’ എന്ന പദം. ആ ശബ്ദം കേട്ടപ്പോൾ തന്നെ എന്നെ എവിടെയോ പിടിച്ചെടുക്കുന്ന ഒരനുഭവം. അന്ന് ഞാൻ  ഡൽഹിയിലാണ്. മൃണാളിനി സാരാഭായി എന്നെ ‘ദർപ്പണ’യിലേക്ക് ക്ഷണിച്ചപ്പോൾ എന്റെ ഏറ്റവും വലിയ സന്തോഷം ഹരിദാസേട്ടനും ബലരാമനുമൊക്കെയുള്ള ഒരു…

  • |

    ശിഷ്യന്‍റെ പ്രണാമം

    പാലനാട് ദിവാകരന്‍ March 3, 2013 കുറുപ്പാശാന്‍റെ സംഗീതമാര്‍ഗ്ഗങ്ങളെക്കുറിച്ച് പറയുമ്പോള്‍ അതിന്‍റെ അതുല്യതയും അനന്യതയും പ്രകീര്‍ത്തിക്കേണ്ടിവരുന്നു.  ശിഷ്യന്‍, ആരാധകന്‍, ആസ്വാദകന്‍ എന്നീ നിലകളില്‍ ബഹുമാനിതനാണ്‌, ആദരണീയനാണ്‌ എനിക്ക് കുറുപ്പാശാന്‍. ഈ നിലയ്ക്ക് അദ്ദേഹത്തിന്‍റെ പാട്ടിനെ വിലയിരുത്തി എഴുതുക അപരാധമാണ്‌. ശിഷ്യന്‍ ആശാനെ വിലയിരുത്താന്‍ പാടില്ല. ഇതൊരു നിരീക്ഷണം മാത്രമാണ്‌. ഒപ്പം പാടിയതിന്‍റെ, കേട്ടതിന്‍റെ അനുഭവവിചാരങ്ങള്‍ മാത്രം. ആരാധന കലര്‍ന്ന ആദരവോടേയാണ്‌ ആശാന്‍റെ പാട്ടുകളെ പറ്റി പറയുന്നത്. കുറുപ്പാശാന്‍ പാടുമ്പോള്‍ ഒട്ടും ബുദ്ധിമുട്ടുന്നില്ല. സംഗീതത്തിന്‍റെ ധര്‍മ്മം അനുസരിയ്ക്കുകയാണ്‌ ചെയ്യുന്നത്….

മറുപടി രേഖപ്പെടുത്തുക