എഴുപതുകളിലെ ഒരു കളിസ്മരണ

വി. പി. നാരായണൻ നമ്പൂതിരി

June 17, 2012

വർഷം 1975-76 ആണെന്നാണ്‌ ഓർമ്മ. പറവൂർ കഥകളി ക്ലബ്ബിന്റെ വാർഷികം പറവൂർ ടൌൺ ഹാളിൽ. വാർഷിക സമ്മേളനത്തിൽ മുഖ്യാതിഥി അന്നത്തെ കലാമണ്ഡലം ചെയർമാനും മുൻ ബ്രിട്ടീഷ്‌ ഹൈകംമീഷണറം ആയിരുന്ന ശ്രീ.കെ എം കണ്ണമ്പള്ളി ആയിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ഒരു പരാമർശം ഇപ്പോഴും ഓർമ്മയിൽ. അദ്ദേഹം ഇംഗ്ലണ്ടിൽ ആയിരുന്ന കാലത്തെ സ്മരണകൾ ആണ് പ്രതിപാദ്യം. ആധുനിക സംഗീതാതി കലകളിൽ അഭിരമിക്കുംപോഴും ആ നാട്ടുകാർ അവരുടെ ക്ലാസിക് കലാരൂപങ്ങളെ അതീവ പ്രാധാന്യത്തോടെ ആദരിക്കുകയും നിലനിർത്തുകയും ചെയ്തിരുന്നു എന്നതാണ് അദ്ദേഹം എടുത്തു പറഞ്ഞ വസ്തുത.

സമ്മേളനാനന്തരം സദസ്യരെ ഹാളിൽ നിന്ന് പുറത്തിറക്കി. കളി കാണുന്നതിനു ടിക്കറ്റ് ഏർപ്പെടുത്തിയിരുന്നു. ടിക്കറ്റ് എടുത്തു ഹാളിൽ പ്രവേശിക്കുവാൻ ചെന്ന ഞാൻ കണ്ട കാഴ്ച ആൾക്കാർ മുൻനിരയിൽ സ്ഥലം പിടിക്കുന്നതിനുള്ള വ്യഗ്രതയിൽ കസേരകൾ പലതും തട്ടിമറിച്ചു മുൻപോട്ടു ഓടുന്നതാണ്. ഒരുവിധം അധികം പിന്നിലല്ലാതെ ഒരു സീറ്റ് ഞാനും തരപ്പെടുത്തി.

നളചരിതം രണ്ടാം ദിവസം,നരകാസുര വധം എന്നീ കഥകളാണ് അന്നവതരിപ്പിച്ചത്. സർവ്വശ്രീ കലാമണ്ഡലം കൃഷ്ണൻ നായർ (നളൻ)കോട്ടക്കൽ ശിവരാമൻ (ദമയന്തി)കലാമണ്ഡലം ഗോപി (പുഷ്ക്കരൻ)പള്ളിപ്പുറം ഗോപാലൻ നായർ (കാട്ടാളൻ)കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ ,ശങ്കരൻ എമ്പ്രാന്തിരി ,ഹൈദരാലി (പാട്ട്)കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ അപ്പുകുട്ടി പൊതുവാൾ (മേളം). ഇങ്ങിനെ ആയിരുന്നു. ആദ്യകഥ.മറ്റു വാദ്യകലാകാരന്മാർ ആരെല്ലാമെന്ന് ഓർമ്മയില്ല. അന്നത്തെ “ദയിതേ കേൾ”ഇന്നും ഹൃദ്യമായ ഒരു ഓർമ്മ.

തുടർന്ന് നരകാസുര വധം. ലളിത ,നക്രതുണ്ടി വേഷങ്ങൾ അവതരിപ്പിച്ച കലാകാരന്മാരെ വ്യക്തമായി ഓർക്കുന്നില്ല. ശ്രീ കോട്ടക്കൽ ശംഭു എമ്പ്രാന്തിരി നെല്ലിയോട് വാസുദേവൻ നമ്പൂതിരി എന്നിവരായിരുന്നു എന്നാണു തോന്നൽ.

രാമൻകുട്ടി നായരാശാന്റെ ചെറിയ നരകാസുരൻ. പാടി പദം മുതൽ വിസ്തരിച്ചു കണ്ട ഓർമ്മകൾ. നരകാസുരന്റെ പടപ്പുറപ്പാട് ആയപ്പോഴേക്കും വൈദ്യുതി നിലച്ചു. ഏതാനും മിനിട്ടുകൾക്കുള്ളിൽ എവിടെനിന്നോ എട്ടോ പത്തോ പെട്രോ മാക്സ് എത്തി.നിറഞ്ഞ സദസ്സ്. ഇന്ദ്രന്റെ അഹല്യാ സംഗമ കഥകൾ വിസ്തരിക്കുന്നതൊക്കെ തെല്ലു അദ്ഭുതത്തോടെ കണ്ടാസ്വദിച്ചു. പിന്നിൽ അരങ്ങു നിറഞ്ഞ മേളം പള്ളി പ്പുറം ഗോപാലൻ നായർ ആശാനും കോട്ടക്കൽ ശിവരാമനും കാഴ്ചകാരായി സദസ്സിൽ. ശ്രീ ശിവരാമൻ എന്റെ അടുത്ത സീറ്റിൽ ആണ് ഇരുന്നിരുന്നത്. ഐരാവതത്തിന്റെ വീഴ്ചയും രോദനവും എല്ലാം ദൃശ്യ വിസ്മയങ്ങളായി തോന്നി. ഇടയിൽ ശ്രീ കോട്ടക്കൽ ശിവരാമൻ എന്നോട് പറഞ്ഞ വാക്കുകൾ “ഈ ഒരു മനുഷ്യനെ കൊണ്ടല്ലാതെ ഇങ്ങിനെയൊന്നും സാധിക്കില്ല” ഇപ്പോഴും ഓർക്കുന്നു.

ബാലിവിജയത്തിൽ രാവണൻ കൈലാസം എടുത്തു നെഞ്ചിലേറ്റി ആയാസത്തോടെ ഞെളിഞ്ഞു നിൽക്കുന്ന രാമൻകുട്ടി നായരാശാന്റെ ആ ഭാവം പലപ്പോഴും ഓർമ്മയിൽ തെളിയാറുണ്ട്. കാഴ്ച്ചകാരന്റെ നെഞ്ചിലും എന്തോ ഭാരം വന്നു വീണതുപോലെ . കഥാപാത്രത്തിന്റെ രംഗാനുഭാവങ്ങളെ പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിക്കുന്നതിൽ രാമൻകുട്ടി നായരാശാനുള്ള പാടവം എന്നെ അദ്ഭുതപ്പെടുത്താറുണ്ട് .

കളി കഴിഞ്ഞപ്പോൾ നേരം പുലർന്നു. തിരിച്ചുള്ള ബസ് യാത്രയിലെ പാതിമയക്കത്തിലും “ദയിതേ കേളും നരകാസുരനും ഇരമ്പുന്ന മേളവുമെല്ലാം മാറി മാറി തെളിഞ്ഞിരുന്നു.

Similar Posts

  • |

    ശിൽപശാലയും ആധാരശിലയും

    ഓർമകൾക്കൊരു കാറ്റോട്ടം – 22 December 24, 2017 ശ്രീവത്സൻ തീയ്യാടി നീണ്ട യാത്രയ്ക്കിടെ പീശപ്പിള്ളി ഇല്ലത്തെ ഇത്തിരിയിടവേളയിൽ ചായ കുടിക്കുമ്പോൾ നേരം വെളുക്കുന്നതേയുണ്ടായിരുന്നുള്ളൂ. ഇരുവശം ഓട് ചെരിച്ചുമേഞ്ഞ പൂമുഖത്തെ വെളിച്ചം അരണ്ടതാണ്; കറണ്ട് പോയിരിക്കുന്നു. അതിനാലെന്തുള്ളൂ, പുറത്തെ കമുകിൻതോപ്പിലൂടെ അരിച്ചെത്തുന്ന ചാരനിറത്തിന്  ചെറിയൊരു തിളക്കം. ഇരിക്കുന്ന തവിട്ടുതിണ്ണയ്ക്ക് നല്ല മിനുമിനുപ്പ്. പ്ര്യത്യേകം പറഞ്ഞുകിട്ടിയതിനാൽ തേയിലക്ക് മതിയായ കയ്പ്പുണ്ട്. മേലെയാകാശത്തിനു പ്രതീക്ഷയുടെ മുഖമാണ്. വൃശ്ചികത്തണുപ്പുണ്ടെങ്കിങ്കിലും കാറ്റില്ലതെല്ലും. കാക്കകൾക്ക് കരയാനുമില്ല താൽപര്യം.  ഏറ്റവുമടുത്ത ചെറുപട്ടണം പെരുമ്പിലാവാണ്‌. അച്ഛൻറെ നാട്….

  • നളചരിതത്തിലെ പുഷ്ക്കരൻ

    ഹേമാമോദസമാ – 14 ഡോ. ഏവൂർ മോഹൻദാസ് November 14, 2013  നളനും ദമയന്തിയും ഹംസവും കഴിഞ്ഞാൽ പിന്നെ പ്രാധാന്യമുള്ള നളചരിതകഥാപാത്രമാണ് പുഷ്ക്കരൻ. പുഷ്ക്കരന്റെ പാത്രസ്വഭാവത്തെയും അരങ്ങവതരണരീതികളെയും പഠനവിധേയമാക്കയാണീ ലേഖനത്തിൽ. ആദ്യമായി മഹാഭാരതം ‘നളോപഖ്യാന’ത്തിൽ പുഷ്ക്കരനെ എങ്ങിനെ അവതരിപ്പിച്ചിരിക്കുന്നു എന്നു നോക്കാം. നളോപാഖ്യാനം 58 -)o അദ്ധ്യായം (കലിദേവസംവാദം): ‘വാനോർമദ്ധ്യേ മാനവനെ ഭർത്താവായവൾ വേട്ടതിൽ അവൾക്കു (ദമയന്തിക്ക്) വലുതാം ശിക്ഷ കൊടുക്കേണ്ടതു ഞായമാം’  എന്ന് ചിന്തിച്ച കലി ‘ഭൈമിയൊത്തു നളൻ സുഖിക്കൊല’ എന്നു  മനസ്സിൽ  ഉറപ്പിച്ചു  ‘നീയും…

  • നളചരിത സംഗീതം

    ഡോ. ഓമനക്കുട്ടി January 1, 2014 ഒരു രാഷ്ട്രത്തിന്റെ മുതല്‍ക്കൂട്ട് എന്നുപറയുന്നത് അവിടുത്തെ സംസ്‌കാരം തന്നെയാണ്. ഏതു രാഷ്ട്രത്തിലും സംസ്‌കാരം ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത് പല ഘട്ടങ്ങള്‍ തരണം ചെയ്താണ്. കല സംസ്‌കാരത്തിന്റെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഭാഗം തന്നെയാണ്. ആദിമകാലം മുതലുള്ള കലകളുടെ വളര്‍ച്ചയുടെ ചരിത്രം പരിശോധിച്ചാല്‍ പരസ്പരം പലരീതിയിലുള്ള സ്വാധീനങ്ങളും ഉണ്ടായിട്ടുള്ളതായി കാണാം. അങ്ങനെ വരുമ്പോള്‍ സംസ്‌കാരം സങ്കരത്വം വഹിക്കുന്നതായി കാണാം. ഭൂമിശാസ്ത്രപരമായി നോക്കുമ്പോള്‍ കേരളത്തില്‍ വളരെയധികം ബാഹ്യമായ സ്വാധീനം ഉണ്ടായിട്ടില്ലെങ്കിലും ചില കലകളുടെ കാര്യത്തില്‍, കൊടുക്കല്‍-വാങ്ങല്‍…

  • |

    ശ്രുതിയിൽനിന്ന് അണുവിട മാറാതെ

    വെണ്മണി ഹരിദാസ് സ്മരണ – 2(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) മാവേലിക്കര പി. സുബ്രഹ്മണ്യം June 12, 2017  തിരുവനന്തപുരം സ്വാതിതിരുനാൾ കോളേജിലായിരുന്നു എന്റെ സംഗീത പഠനം. കോളേജിൽ പഠിച്ചിരുന്ന കാലത്താണ് കഥകളിയിലുള്ള സംഗീതപരമായ കാര്യങ്ങളും താ‍ളസംബന്ധിയായ കാര്യങ്ങളും അഭിനയ പ്രധാനമായ കാര്യങ്ങളുമൊക്കെ കുറച്ചു ശ്രദ്ധിച്ചു തുടങ്ങിയത്. അന്നവിടെ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ഒരു കഥകളി. മൂന്നു കഥകളാണ്. കോട്ടയ്ക്കൽ ശിവരാമന്റെ പൂതനാമോക്ഷം, കൃഷ്ണൻ നായരാശാനും സദനം കൃഷ്ണൻകുട്ടിയും ചേർന്നുള്ള സുഭദ്രാഹരണം, പിന്നെ ദുര്യോധനവധം. അന്നു പാട്ട് ഗംഗാധരാശാനായിരുന്നു. കളികണ്ടുകൊണ്ടിരിക്കുമ്പോൾ…

  • |

    തിരുവല്ല ഗോപിക്കുട്ടൻ നായരുമായി അഭിമുഖം

    തിരുവല്ല ഗോപിക്കുട്ടൻ നായർ / ഏവൂർ മോഹൻദാസ് ചോദ്യം: നമസ്ക്കാരം. താങ്കൾ ഒരു കഥകളിഗായകനായ വഴി ഒന്ന് ചുരുക്കി പറയാമോ? ഉത്തരം: ഞാന്‍ ആദ്യം കഥകളി നടനായിരുന്നു. കണ്ണഞ്ചിറ രാമന്‍പിള്ള ആശാനില്‍ നിന്നും കഥകളി അഭ്യസിച്ചു. രാമന്‍പിള്ള ആശാന്റെ ഹനുമാന് കിങ്കരനായും ചെന്നിത്തലയുടെ ശ്രീരാമന്റെ കൂടെ ലക്ഷ്മണനായും മടവൂരിന്റെ കൂടെ സ്ത്രീവേഷമായുമൊക്കെ വേഷമിട്ടു. മൂന്നു നാലു വര്‍ഷങ്ങള്‍ അങ്ങിനെ കഴിഞ്ഞു. ഞാന്‍ നല്ലതുപോലെ പാടുമായിരുന്നു. തിരുവല്ലയില്‍ സ്കൂള്‍യുവജനോത്സവമേളയില്‍ ഞാന്‍ പാടുന്നത്  പ്രസിദ്ധ കഥകളി സംഗീതജ്ഞൻ തിരുവല്ല ചെല്ലപ്പന്‍ പിള്ളയാശാന്‍ (ഇറവങ്കര…

  • ഭൈമീകാമുകൻ‌മാർ – 1

    ഹേമാമോദസമാ – 7 ഡോ. ഏവൂർ മോഹൻദാസ് September 27, 2012 കഴിഞ്ഞ ഭാഗത്തിൽ പരാമർശിച്ച കണ്ടുമുട്ടലിനു ശേഷം ഇന്ദ്രാദികളും നളനുമായുള്ള അടുത്ത കൂടിക്കാഴ്ച നടക്കുന്നത്‌ ഒന്നാം ദിവസം ഒമ്പതാം രംഗത്തിലാണ്‌. ഇതിനുള്ളിൽ നളൻ ദമയന്തിയെ ചെന്ന്‌ കണ്ടു ഇന്ദ്രാഭിലാഷം അറിയിക്കുകയും അതിനു സമ്മതിക്കാനായി ആവുന്നത്ര ദമയന്തിയെ നിർബന്ധിക്കുകയും ചെയ്തു. ‘ലോകം ചമയ്ക്കുമീശന്മാർ, അവരുടെ കാൽപ്പൊടിക്ക്‌ പോലും സമമല്ലാത്ത’ തന്നെ വിട്ടു അവരെ സ്വീകരിച്ചു സ്വർഗ്ഗസുഖങ്ങൾ നേടാൻ പലവുരു പറഞ്ഞു നോക്കി. എന്നാൽ താൻ നളനെ മനസ്സാൽ…

മറുപടി രേഖപ്പെടുത്തുക