|

പത്മശ്രീ കീഴ്പടം കുമാരന്‍ നായര്‍ ആശാന്‍ അനുസ്മരണം…ഒരു വിവരണം

സുദീപ് പിഷാരോടി

July 30, 2012 

മഹാനായ ഒരു ആശാന്റെ അനുസ്മരണത്തെ കുറിച്ച് ഒരു അവലോകനം നടത്താന്‍ ഞാന്‍ ഒട്ടും അര്‍ഹനല്ല എന്ന് അറിയാം… എന്നാലും അന്ന് നടന്ന കഥകളിയെ കുറിച്ച് ഒരു വിവരണം ഞാന്‍ താഴെ ചേര്‍ക്കുന്നു.
കല്ലായക്കുലങ്ങര കളിക്കല്ലാതെ ഞാന്‍ ഇന്നുവരെ സന്ധ്യ കേളി കണ്ടിട്ടില്യാ. ഒരു പക്ഷെ ആ സമയത്തേക്ക് അവിടെ എത്തിച്ചേരാന്‍ കഴിയാത്തതിനാല്‍ ആയിരിക്കാം. സദനത്തിലെ മിടുക്കന്മാരായ വിദ്യാര്‍ത്ഥികളുടെ വക സന്ധ്യ കേളി  അതിനു ശേഷം അനുസ്മരണയോഗം.ശ്രീ കലാമണ്ഡലം രാമന്‍ കുട്ടി നായര്‍ ആശാന്‍ , ശ്രീ കെ ജി വാസു ആശാന്‍, ശ്രീ നരിപ്പറ്റ നാരായണന്‍ നമ്പൂതിരി , ശ്രീ സദനം ഹരികുമാര്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു..

അരങ്ങു കേളിയോടു കൂടി കളിക്ക് തുടക്കം.കളി തുടങ്ങുമ്പോള്‍ തന്നെ കാണാന്‍ ആളുകള്‍ വളരെ കുറവായിരുന്നു.പുറപ്പാടിന് ശേഷം ശ്രീ സദനം ബാലകൃഷ്നാശന്റെ കമലദളം. മണ്ഡോദരി ആയി ശ്രീ സദനം വിജയന്‍. പാട്ട് മാടമ്പി ആശാനും ശ്രീ പാറ നാരായണന്‍ നമ്പൂതിരിയും. സദനം വാസു ആശാനും ശ്രീ സദനം രാജനും മേളം. മാടമ്പി ആശാനും പാറ തിരുമേനി ആശാനും വളരെ നല്ല കൂടുകെട്ടാണ് എന്ന് എനിക്ക് തോനി. സദനം ബാലകൃഷ്ണന്‍ ആശാന്റെ കമലദളം എന്ന് കേട്ടപ്പോള്‍ തന്നെ വളരെ വലിയ ഒരു പ്രതീക്ഷയോടു കൂടി ആണ് കളി കാണാന്‍ ഇരുന്നത്. എന്തോ ആ  പ്രതീക്ഷിച്ച  ഒരു അനുഭവം  ലഭിച്ചില്ല (എന്നും ഒരുപോലെ ആവണം എന്നില്ലല്ലോ).


പിന്നീട് കലാനിലയം ബാലകൃഷ്ണന്‍ ആശാന്റെ രണ്ടാം രാവണന്‍(ബാലി വിജയം), കെ ജി വാസു ആശാന്റെ നാരദന്‍. എനിക്ക് എടുത്തു പറയണം എന്ന് തോനിയ കാര്യം ബാലാശന്റെ രാവണന്റെ അലര്‍ച്ച ആണ് . “അലര്‍ച്ച പാട്ടുകാരന്റെ ശ്രുതിയില്‍ നില്‍ക്കുന്നതയിരിക്കണം” എന്ന് ആരോ പറഞ്ഞു കേട്ടത് എനിക്ക് പെട്ടെന്ന് ഓര്‍മവന്നു . രാവണ കുബേരദൂതസംവാദവും പുഷ്പകവിമാനം കൈക്കലാക്കിയതും  കൈലാസോധാരണവും എല്ലാം വളരെ സരസമായി അദ്ദേഹം പകര്‍ന്നാടി. എടുത്തു പറയേണ്ട മറ്റൊരു കാര്യം കൈലസോധാരണ സമയത്ത് പവര്‍ പോയിരുന്നു. അത് അദ്ദേഹം അറിഞ്ഞില്ലെന്നു തോനുന്നു. സാധാരണ  ഇപ്പോള്‍ ചെയ്തു വരുന്നത് പവര്‍ പോയാല്‍ ആട്ടം നിര്‍ത്തുകയാണല്ലോ? ഇവിടെ നിര്‍ത്താത്തത് കൊണ്ട്  തന്നെ ആ ഒരു തുടര്‍ച്ച നഷ്ട്ടപെടാതെ കഴിഞ്ഞു.എന്നുമാത്രമല്ല കളിവിളക്കിന്റെ മാത്രം വെളിച്ചത്തില്‍ കഥകളി കാണുന്നത് ഒരു വേറിട്ട അനുഭവം തന്നെ എന്ന് എനിക്കുറപ്പായി. ശ്രീ  കലാമണ്ഡലം മോഹനകൃഷ്ണന്‍,ശ്രീ അത്തിപറ്റ രവി കൂട്ടുകെട്ട്,പാട്ട് വളരെ നന്നായി കൈകാര്യം ചെയ്തു.


അടുത്തത്ശ്രീ  സദനം ഹരികുമാറിന്റെ ഉത്ഭവം ആയിരുന്നു. അദ്ദേഹം ഉപയോഗിച്ചിരുന്ന മേയ്ക്കൊപ്പു പലതും  അദ്ധേഹത്തിന്റെ സ്വന്തം സൃഷ്ടികള്‍ ആയിരുന്നു എന്നുമാത്രം അല്ല പലതും  അലുമിനിയത്തില്‍ തീര്‍ത്തതായിരുന്നു . തിരനോക്ക് വളരെ ഗംഭീരം എന്ന് വേണം പറയാന്‍. ശേഷം അമ്മയുടെ മടിയില്‍ കിടന്നു ഉറങ്ങിയത് മുതല്‍ പഞ്ചാഗ്നിയുടെ മധ്യത്തില്‍ ഓരോ തല മുറിച്ചു ഹോമിച്ചുള്ള തപസ്സാട്ടം വരെ വളരെ നന്നായി തന്നെ  അവതരിപ്പിച്ചു. മേളത്തിന്റെ കാലം വല്ലാതെ കയറി പോയത് കാരണം ഹരി എട്ടന് കൂടുതല്‍ strain എടുക്കേണ്ടി വന്നു എന്ന് തോനുന്നു. പാട്ടിനു  ശ്രീ സദനം ശിവദാസനും കാര്‍ത്തിക് മേനോനും (ശ്രീ സദനം ഹരികുമാറിന്റെ മകന്‍) ആയിരുന്നു. ചെണ്ട കൈകാര്യം ചെയ്തത് ശ്രീ കലാമണ്ഡലം ബലരാമനും,ശ്രീ സദനം രാമകൃഷ്ണനും കൂടി ആണ്. മദ്ധളം ശ്രീ സദനം ദേവദാസും സദനം ജയരാജും ആയിരുന്നു.
തുടര്‍ന്ന് ശ്രീ പാറ നാരായണന്‍ നമ്പൂതിരിയുടെയും ശ്രീ സദനം ശിവദാസിന്റെയും  പാട്ടില്‍ ശ്രീ നരിപ്പറ്റ നാരായണന്‍ നമ്പൂതിരിയുടെ ജടായു മോക്ഷം വരെ ബാലിവധം. ശ്രീ നരിപ്പറ്റ ആശാന്റെ മുദ്രകളില്‍ ഉള്ള പൂര്‍ണത, മുഖത്ത് മാറി മറയുന്ന ഭാവങ്ങള്‍ എല്ലാം ആ പുലര്‍കാലത്തെ ആസ്വാദ്യപൂര്‍ണമാക്കി. സദനം വിഷ്ണു പ്രസാദ്‌ അകമ്പന്‍ തുടര്‍ന്ന് മാരീചന്‍, ശ്രീ ആസ്തികാലയം സുനില്‍ മണ്ഡോദരി, ശ്രീ സദനം വിജയന്‍ സന്യാസി രാവണന്‍, ശ്രീ സദനം ഭാസി  ശ്രീരാമന്‍,ശ്രീ സദനം സുരേഷ് ലക്ഷ്മണന്‍,ശ്രീ സദനം സദാനന്ദന്‍ സീത,ശ്രീ സദനം കൃഷ്ണദാസ്‌ ജടായു എന്നിവര്‍ ആയിരുന്നു  മറ്റു വേഷ കലാകാരന്‍മാര്‍ . ശ്രീരാമനും സീതയും മികച്ച നിലവാരം പുലര്‍ത്തി.

ശ്രീ സദനം ഹരികുമാറിന്റെ ഭാവനയില്‍ ചിട്ടപ്പെടുത്തിയ  അവസാന ജടയുവിന്റെ ഭാഗം ശ്രീ സദനം കൃഷ്ണദാസ് ജടായുവിനെ പൂര്‍ണ വളര്‍ച്ചയില്‍ എത്തിച്ചു. ജടയുവിന്റെ സാധ്യതകളെ അരങ്ങില്‍ എത്തിക്കാന്‍  സദനം ഹരികുമാര്‍, നരിപ്പറ്റ, കൃഷ്ണദാസ്‌ കൂട്ടുകെട്ടിന് നന്നായി കഴിഞ്ഞു എന്ന് വേണം എന്ന് പറയാന്‍. ജടായു മാത്രമേ ഉള്ളൂ എന്ന  എന്റെ ചോദ്യത്തിന് സദനം കൃഷ്ണദാസിന്റെ മറുപടി കണ്ടതിനു ശേഷം അഭിപ്രായം പറഞ്ഞാല്‍ മതി എന്നായിരുന്നു. കഴിഞ്ഞപ്പോള്‍ “ഇപ്പോള്‍ എങ്ങിനെ?” എന്ന ചോദ്യത്തിന്  മറുപടി നല്കാന്‍ എനിക്ക് കഴിയാത്ത അവസ്ഥയിലായി.ശ്രീരാമലക്ഷ്മണന്‍മാരുടെ ധനാശിയോടു കൂടി കളിവിളക്ക് അണഞ്ഞു.
ചുട്ടിക്ക് ശ്രീ കയ്യണ്ടം നീലകണ്ഠന്‍ നമ്പൂതിരിയും ശ്രീ കലാമണ്ഡലം സതീശനും ആയിരുന്നു. ചുട്ടി എല്ലാം വളരെ നല്ലതായിരുന്നു. അണിയറ കൈകാര്യം ചെയ്തിരുന്നത് ശ്രീ ശങ്കരന്‍,ശ്രീ കുമാര്‍,ശ്രീ കുട്ടന്‍ എന്നിവരായിരുന്നു. ഇതിനു പുറമേ സദനത്തിലെ വിദ്യാര്‍ത്ഥികളുടെ ഉത്സാഹവും അവിടെ ആകെ നിറഞ്ഞു നിന്നിരുന്നു.
ഒരു മുഴുരാത്രി കളി കഴിഞ്ഞുപോയത് അറിഞ്ഞതെ ഇല്ല .ഏകദേശം പത്തില്‍ താഴെ ആളുകള്‍ മാത്രമേ മുഴുനീള കളി കാണാന്‍ സദനത്തിന്റെ പുറത്തു നിന്ന് ഉണ്ടായിരുന്നുള്ളൂ എന്നത് മനസ്സിനെ വളരെ അധികം വിഷമിപ്പിച്ചു എങ്കിലും ദൂരെ നിന്നും ഇതുനു വേണ്ടി മാത്രം വന്ന ഞങ്ങളെപോലെ ഉള്ളവര്‍ക്ക് നല്ല ഒരു കലാവിരുന്ന് സമ്മാനിക്കാന്‍ കലാകാരന്മാര്‍ക്ക് കഴിഞ്ഞു. ശ്രീ കീഴ്പടം കുമാരന്‍ നായര്‍ ആശാന്റെ സാന്നിധ്യവും അനുഗ്രഹവും അവിടെ നിറഞ്ഞു നിന്നിരുന്നു എന്നതില്‍ ഒരു സംശയവും ഇല്ല.

Similar Posts

  • |

    കഥകളിയിലെ കലാപം

    ടി.വി. വേണുഗോപാലൻ, നരിപ്പറ്റ രാജു, പി. രാജേഷ്ഐ, . ആര്‍. പ്രസാദ് July 23, 2011 കഥകളിയില്‍ ശിവരാമന്റെ സംഭാവന എന്താണ്? എന്താണ് അദ്ദേഹം അരങ്ങത്ത് ഉണ്ടാക്കിയ മാറ്റങ്ങള്‍? എന്താണ് കോട്ടക്കല്‍ ശിവരാമന്റെ ആട്ടപ്രകാരം? ചിട്ടയില്‍ നിന്ന് ഏത് അംശത്തിലാണ് അത് തെന്നി മാറുന്നത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് ശിവരാമന്റെ കലാ ജീവിതം. നമ്മുടെ ഇതിഹാസ പുരാണങ്ങളില്‍ പരാമൃഷ്ടങ്ങളാകുന്ന സ്ത്രീകഥാപാത്രങ്ങള്‍ക്കൊന്നിനും സ്വന്തമായ അസ്തിത്വമില്ല. ഈ സാമാന്യ നിയമത്തിന്‌ ചുരുക്കം ചില അപവാദങ്ങള്‍ കിണഞ്ഞു പിടിച്ചു തെരഞ്ഞാല്‍ തീര്‍ച്ചയായും…

  • ഏഷണി(ഏഷണ)ക്ക് നടപ്പവൻ

    ഹേമാമോദസമാ – ഭാഗം 4 ഡോ. ഏവൂർ മോഹൻദാസ് August 3, 2012 ‘നളചരിതത്തിലെ പ്രേമത്താമര’ (ഹേമാമോദസമാ ഭാഗം ഒന്ന്, ഭാഗം രണ്ട്) തേടി പോയ വഴിയിൽ, ഈ കഥാതല്ലജത്തിന്റെ വിവിധ വിഷയങ്ങളെക്കുറിച്ച്‌ പ്രശസ്തരായ പല സാഹിത്യ പണ്ഡിതന്മാരും എഴുതിയിട്ടുള്ള ലേഖനങ്ങൾ വായിക്കാൻ ഇടയായി. ഇങ്ങനെ ശ്രദ്ധയിൽ പെട്ട ചില ലേഖനങ്ങളിൽ നളചരിത സാഹിത്യത്തിൽ കവി ഉദ്ദേശിച്ചിട്ടുള്ളതിൽ നിന്നും വ്യത്യസ്തമെന്നു തോന്നാവുന്ന ചില പരാമർശങ്ങൾ ഉണ്ടെന്നു തോന്നി. നാരദന്റെ ഏഷണ- ഏഷണി സ്വഭാവത്തെക്കുറിച്ചുള്ള വിഷയത്തെ ഗൗരവപൂർവ്വം ഒന്നപഗ്രഥിക്കേണ്ടതുണ്ടെന്ന്‌ തോന്നുന്നു. ‘നളനെയാർ…

  • ദ്വിബാണീ സംഗമം

    ശ്രീവൽസൻ തീയ്യാടി August 19, 2017 കഥകളിയിലെ രണ്ടു പോയകാല വിപ്ലവ നാദശാഖകൾ ശാന്തമായി ഉൾച്ചേരുന്ന സംഗീതതടമാണ് പത്തിയൂർ ശങ്കരൻകുട്ടി. അരങ്ങിലെന്നപോലെ ഏറ്റമില്ലാത്തതാണ് ആ വ്യക്തിത്വും.ഇക്കൊല്ലം വർഷക്കാലം തുടങ്ങിയതിനു പിറ്റേ വാരത്തിൽ ഒരു കഥകളിപ്പദ സീഡി ഇറങ്ങുകയുണ്ടായി. പോയകാലത്തെ ഒരു സംഗീതജ്ഞൻറെ. രണ്ടുവർഷം മുമ്പ് അന്തരിച്ച കലാമണ്ഡലം ഗംഗാധരൻ അര ഡസൻ ആട്ടക്കഥകളിൽ പാടിയതിൻറെ ശ്രവ്യാൽബം. അതിൽ അവസാനം വരുന്നത് മംഗളരാഗമായ മദ്ധ്യമാവതിയാണ്. ആശാന് കൂടെപ്പാടിയിട്ടുള്ളത് കലാമണ്ഡലം ഹൈദരാലി. ‘മംഗളശതാനി’ എന്നവസാനിക്കുന്ന മേളപ്പദ ഭാഗം. പൊന്നാനി-ശങ്കിടിമാർ ഒരുപോലെ കൊഴുപ്പിക്കുന്നുണ്ട്…

  • |

    കഥകളി മോരിലെ വെണ്ണ : ശ്രീ.കലാമണ്ഡലം കൃഷ്ണൻ നായ‍‍ർ

    Mohandas April 11, 2014  ‘മോരിലെ  വെണ്ണ പോലെ നീ എന്നും കഥകളിയുടെ മുകളിൽ തന്നെ കിടക്കും’ എന്ന തന്റെ ആദ്യഗുരുനാഥന്റെ ആശീർവാദം നേടി അത് അക്ഷരാർഥത്തിൽ സാർഥകമാക്കി വിശ്വകലാരംഗം വിട്ടൊഴിഞ്ഞ അനുഗ്രഹീത കലാകാരനാണ്  ശ്രീ. കലാമണ്ഡലം കൃഷ്ണൻ  നായർ.  കഥകളിയെന്ന കലാസൌകുമാര്യത്തിന്റെ സർവാതിശായിയായ എല്ലാ സാങ്കേതിക-ലാവണ്യ ഭംഗികളിലേക്കും ഒരു  യാഗാശ്വത്തെപ്പോലെ കടന്നുചെല്ലുകയും തന്റെ അനിതരസാധാരണമായ സർഗ്ഗപ്രതിഭ കൊണ്ട് കണ്ടതെല്ലാം വെട്ടിപ്പിടിച്ചു തന്റേതാക്കി വിജശ്രീലാളിതനായി കഥകളി അരങ്ങു വാഴുകയും ചെയ്ത  അനശ്വര കലാചക്രവർത്തിയായിരുന്നു കലാമണ്ഡലം എന്ന ഓമനപ്പേരിൽ…

  • കിള്ളിക്കുറിശ്ശിമംഗലത്തെ രണ്ടാം ദിവസം

    രവീന്ദ്രനാഥ് പുരുഷോത്തമൻ November 3, 2015 ഇന്ന്  വിശ്വകലയായി തീർന്നിരിക്കുന്ന, കേരളത്തിന്റെ തനതുകലയായ കഥകളിയുടെ വളർച്ചയ്ക്ക് പ്രതിഭാധനരായ ഒട്ടനവധി ആചാര്യന്മാരുടെയും, വള്ളത്തോളിനെപ്പോലുള്ള ആസ്വാദക വരേണ്യരുടേയും സ്തുത്യർഹമായ പങ്കുപോലെതന്നെ അവിസ്മരണീയമാണ് നാട്ടിലുടനീളവും, ചില വിദേശ രാജ്യങ്ങളിലുമുള്ള ക്ലബ്ബുകളുടെ സംഭാവനകളും.  ആട്ടക്കഥ, കഥകളി, അഭിനയം, മുദ്രകൾ അങ്ങനെ ഈ കലാരൂപവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, സാധാരണക്കാർക്കു  കൂടി മനസ്സിലാവുന്ന തരത്തിൽ പരിചയപ്പെടുത്തുവാൻ കഥകളി ക്ലബ്ബുകൾ സ്വീകരിച്ചു വരുന്ന നടപടികൾ ശ്ലാഘനീയമാണ്. പ്രചുരപ്രചാരം നേടിയവ കൂടാതെ ഇന്ന്  അരങ്ങിൽ വളരെ വിരളമായി അവതരിപ്പിച്ചു…

  • |

    ഗുരു ചെങ്ങന്നൂർ രാമൻ പിള്ള – ഒരു ഓർമ്മക്കുറിപ്പ്

    രവീന്ദ്രൻ പുരുഷോത്തമൻ January 20, 2013 തിരിച്ചറിവ് കിട്ടിയതിനു ശേഷം ആശാനുമായി കൂടുതല്‍ ഇടപഴകാന്‍ കഴിഞ്ഞില്ല.ഞാന്‍ വിദേശത്തേക്ക് പോയി. ആശാനോട് ഒരുതരം ഭയം കലര്‍ന്ന ആരാധനായിരുന്നു. ഞങ്ങളുടെ വീടിന്റെ പരിസരങ്ങളിലുള്ള ക്ഷേത്രങ്ങളില്‍ കളിയുല്ലപ്പോള്‍ ആശാന്‍ രാവിലെ തന്നെ വീട്ടില്‍ വരുമായിരുന്നു.അമ്മൂമ്മ, അച്ഛന്‍, അച്ഛന്റെ അമ്മാവന്മാര്‍ എന്നിവരുമായി വെടിവട്ടം പറഞ്ഞിരിക്കും. ഞാന്‍ മിഡില്‍ സ്കൂളില്‍ പഠിക്കുന്ന കാലം. പെട്ടിയും ചുമന്നുകൊണ്ട് മടവൂരും കാണും.ഞാന്‍ ഹൈസ്കൂളില്‍ ആയതിനു ശേഷം അങ്ങനെ അധികം വരുമായിരുന്നില്ല.ആശാന്റെ കൊച്ചുമകളുടെ മകന്‍ എന്റെ സുഹൃത്തായിരുന്നു. അങ്ങനെ…

മറുപടി രേഖപ്പെടുത്തുക