ജടായുമോക്ഷം ശ്രീ സദനം ഹരികുമാറിന്റെ ഭാവനയില്‍

സുദീപ് പിഷാരോടി 

July 29, 2012

(26/07/2012  നു സദനത്തില്‍ വച്ച് നടന്ന കീഴ്പടം ആശാന്റെ അനുസ്മരണത്തില്‍ കണ്ട രംഗം വിവരിച്ചു എന്ന് മാത്രമേ ഉള്ളൂ.. തെറ്റുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ക്ഷമിക്കുക.)

സാധാരണ ജടായു പറന്നു വരുന്നതും രാവണന്‍ ചിറകു മുറിചിടുന്നതും മാത്രമേ കാണാറുള്ളൂ  ഇവിടെ ജടയുവിനു പ്രാധാന്യം നല്‍കിക്കൊണ്ട് ഒരു ഗഗന യുദ്ധം ശ്രീ സദനം ഹരികുമാര്‍ ആവിഷ്കരിച്ചിരിക്കുന്നു .
ജടായു ഒരു സ്ത്രീ വിലാപം കേള്‍ക്കാന്‍  ഇടയാവുന്നു.. അത് എന്താണെന്നു ശ്രദ്ധിച്ചു നോക്കിയപ്പോള്‍ അത് പറന്നു വരുന്ന വിമാനത്തില്‍ നിന്നാണെന്ന് മാസ്സിലാക്കിയ ജടായു ആരാണെന്ന് അറിയാനായി പറന്നുയര്‍ന്നു ശ്രദ്ധിക്കുന്നു.. അത് ശ്രീരാമ പത്നി സീതയനെന്നും രാവണന്‍  തട്ടിക്കൊണ്ടുപോകുകയനെന്നും മനസിലാക്കുന്നു.. അത് ഏതുവിധേനയും തടുക്കണം എന്ന് ഉറപ്പിക്കുന്നു… അത്രയും ആട്ടം കഴിയുമ്പോള്‍ രാവണനും സീതയും അരങ്ങിലെത്തുന്നു.

ജടായു പറന്നുയര്‍ന്നു രാവണന്റെ ഉദ്യമം തടുക്കുന്നു.. ദശരഥ സുഹൃത്ത്‌  അയ ഞാന്‍ ശ്രീരാമ പത്നിയെ തട്ടിക്കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് ഉറപ്പിച്ചു പറയുന്നു… രാവണന്‍ യുദ്ധത്തിനു തയ്യാറാവുന്നു.. രാവണന്‍ പുഷ്പകവിമാനത്തില്‍ നിന്നും,ജടായു പറന്നും യുദ്ധം ചെയ്യുന്നു.. രാവണന്റെ ആയുധങ്ങള്‍ ഓരോനായി ജടായു കടിച്ചു മുറിച്ചു താഴെക്കെരിയുന്നു.

രക്ഷയില്ലെന്നു മനസ്സിലാക്കിയ രാവണന്‍ മര്‍മം അറിഞ്ഞു യുദ്ധം ചെയ്യാം എന്ന് ജടയുവിനോട് പറയുന്നു…ജടായു തന്റെ മര്‍മം ചിറകു ആണെന് സത്യവും രാവണന്‍ തന്റെ മര്‍മം വലത്തേ പെരുവിരല്‍ ആണെന്ന് നുണയും പറയുന്നു. ജടായു രാവണന്റെ പെരുവിരലില്‍ കൊത്തുവാനായി പുറപ്പെടുന്നു. പല പ്രാവശ്യം രാവണന്‍ ഒഴിഞ്ഞുമാറുന്നു… ജടായു കാലില്‍ കൊത്തുന്ന സമയത്ത് ജടയുവിന്റെ വലത്തേ ചിറകു രാവണന്‍ അരിയുന്നു, ജടായു നിലം പതിക്കുന്നു.

രാവണന്റെ പുഴ്പക വിമാനം പറന്നകലുന്നു.. ഈ സമയത്ത് ശ്രീരാമ ലക്ഷ്മണന്‍ മാരെ കണ്ടതിനു ശേഷമേ നിനക്ക് മൃത്യു നാശം സംഭവിക്കൂ എന്ന് സീത ജടായുവിനെ അനുഗ്രഹിക്കുന്നു… ജടായു വേദന കൊണ്ട് പിടഞ്ഞു കിടക്കുന്ന വഴിയിലൂടെ ശ്രീരാമ ലക്ഷ്മണന്‍മാര്‍ സീതയെ അന്യോഷിച്ചു വരുന്നു, പെട്ടന്ന് ജടായുവിനെ കണ്ടു എതിര്‍ക്കാന്‍ ഒരുങ്ങുകയും ജടയുവിന്റെ അവസ്ഥ കണ്ടു കാര്യം അന്യോഷിക്കുകയും, ഉണ്ടായ കാര്യങ്ങള്‍ ജടായു പറയുകയും ശ്രീരാമന്‍ ജടായുവിനെ അനുഗ്രഹിക്കുകയും ചെയ്യുമ്പോള്‍ ജടയുവിനു മോക്ഷം ലഭിക്കുന്നു.. ശ്രീരാമന്‍ ലക്ഷ്മനനോട് ജടയുവിനു ചിതയോരുക്കാന്‍ പറയുന്നു.  കര്‍മങ്ങള്‍ക്ക് ശേഹം സീതയെ തിരഞ്ഞു പുഷ്പക വിമാനം പറന്നകന്ന ദിശയിലേക്കു യാത്രയാവുന്നു.

രാവണന്‍ ആയി ശ്രീ നരിപ്പറ്റ നാരായണന്‍ നമ്പൂതിരിയും , ജടായു ആയി സദനം കൃഷ്ണദാസും പുതിയ രംഗാവിഷ്കരം നന്നായി ചെയ്തു… ശ്രീരാമന്‍ ശ്രീ സദനം ഭാസിയും ലക്ഷ്മണന്‍ ശ്രീ സദനം സുരേഷും സീത ശ്രീ സദനം സദാനന്ദനും ആയിരുന്നു.
ആദ്യം കണ്ടപ്പോള്‍ എതിര്‍ക്കാന്‍ നിന്ന ശ്രീരാമന് മുന്‍പില്‍ തന്റെ വലത്തേ ചിരക് ഒടിഞ്ഞതാണെന്ന് കാണിക്കാനായി കൊക്കുകൊണ്ട്‌ പൊക്കി  കാണിച്ച രംഗം വളരെ നന്നായി തോനി.

സാധാരണയായി ബാലിവധം ജടായു മോക്ഷം വച്ച് നിര്‍ത്തുമ്പോള്‍ കഥക്ക് ഒരു പൂര്‍ണത അനുഭവ പ്പെടാറില്ല.. എന്നാല്‍ ഇത് കണ്ടു കഴിഞ്ഞപ്പോള്‍ ഒരു പൂര്‍ണ കഥകളി കണ്ട ഒരു തൃപ്തി  ഉണ്ടായിരുന്നു.

Similar Posts

  • കാലകേയവധം – വേദിക. ഒക്റ്റോബർ 30, 2016 വിവേകോദയം സ്കൂൾ തൃശൂർ

    ജയശ്രീ കിരൺ November 2, 2016 നാട്ടിൽ അങ്ങോളമിങ്ങോളം കഥകളി രാവുകൾ!പക്ഷെ എന്തു ചെയ്യാം?… ” അത്തിപ്പഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണ്” അതന്നെ… കുറെ ദിവസ ങ്ങൾക്ക് മുമ്പ് തുടങ്ങിയതാണ് ഒക്ടോബർ 30 നു പോവാനുള്ള ഒരുക്കങ്ങൾ.. രാവിലെ തന്നെ പദങ്ങൾ വായിച്ച് ഒരു നോട്ട് ഉണ്ടാക്കി കയ്യിൽ കരുതി.. 2 മണിക്ക് തന്നെ ഇറങ്ങാൻ വാശി പിടിച്ച്, കുട്ട്യോളെ പല കാര്യങ്ങൾ പറഞ്ഞ് (തെറ്റി )ധരിപ്പിച്ച് ഇറങ്ങി !!. കളിക്ക് പോവാൻ ഉള്ള ഒരു…

  • ഉത്സവ പ്രബന്ധം 2011

    എം ബി സുനിൽ കുമാർ November 15, 2011 തിരനോട്ടം ഉത്സവം 2011 അനുഭവക്കുറിപ്പ് ഉത്സവം 2011ന്റെ നോട്ടീസ്  കിട്ടിയപ്പോള്‍ തന്നെ പോകണം എന്ന് മനസ്സില്‍ കരുതിയിരുന്നു. ആദ്യം നോക്കിയത് നടത്താനിരിക്കുന്ന കഥകള്‍ ഏതൊക്കെ എന്നായിരുന്നു. കാലകേയവധം, കിര്‍മ്മീരവധം, ഉത്തരാസ്വയംവരം എന്നൊക്കെ കണ്ടപ്പോള്‍ തന്നെ തീരുമാനത്തിനു ശക്തി കൂടി. ആര്‍ട്ടിസ്റ്റുകള്‍ ആരൊക്കെ എന്നതിനെ പറ്റി എനിക്ക് വലിയ പരിഭ്രമം ഉണ്ടായിരുന്നില്ല. കാരണം, തിരനോട്ടം സംഘാടകര്‍ അതില്‍ നല്ലോം മനസ്സിരുത്തിയിട്ടുണ്ടാവും എന്ന ധാരണ തന്നെ.കൊട്ടിനോട് വലിയ ഭ്രമം ഇല്ല…

  • |

    കോതച്ചിറി

    ശ്രീവത്സൻ തീയ്യാടി May 23, 2017  ഓർമകൾക്കൊരു കാറ്റോട്ടം – 20  കാൽ നൂറ്റാണ്ടൊക്കെ മുമ്പ് കീഴ്പടം തറവാട് ലക്ഷ്യമാക്കി ഇടയ്ക്കിടെ പോവുമ്പോൾ വെള്ളിനേഴിയിൽ ഇത്രയൊന്നും റബ്ബർക്കാടുകളില്ല. പലനില കളിമൺതിട്ടകളിൽ തീർത്ത ഉൾവള്ളുവനാടൻ ഗ്രാമത്തിൽ പാതവശങ്ങളിലും പാടത്തേക്കുള്ള ഇറക്കങ്ങളിലും വീട്ടുതൊടികളിലും ഒക്കെയായി അവിടിവിടെ കരിമ്പനകൾ നിന്നനിൽപ്പിൽ ഉലയും. ഇരുണ്ടയുടലിനു മീതെ നീലമനയോല തേച്ച കൂറ്റൻ കുറ്റിച്ചാമരങ്ങൾ. തപസ്സുചെയ്യും പോലെ കാണേ അടുത്തനിമിഷം കാറ്റത്തു അലറുന്ന വല്ലാത്തതരം താടിവേഷങ്ങൾ. സമീപപട്ടണമായ ചെർപ്പുളശേരിനിന്ന് പട്ടാമ്പിക്ക് യാത്രചെയ്താലും വഴിപ്പെടും ഇതുപോലെ നെട്ടനെരൂപങ്ങൾ. ലേശംകൂടി…

  • |

    ശരീരത്തിന്റെ സംഗീതം

    മനോജ് കുറൂർ April 24, 2011 കലാമണ്ഡലം രാമന്‍‌കുട്ടി നായരുടെ രംഗാവതരണങ്ങളെ മുന്‍‌നിര്‍ത്തി കഥകളിയുടെ ലയാത്മകഘടനയെക്കുറിച്ച് ഒരു അവലോകനം (കലാമണ്ഡലം രാമന്‍‌കുട്ടി നായരുടെ എണ്‍‌പതാം പിറന്നാളാഘോഷത്തോടനുബന്ധിച്ച് 2005 മേയില്‍ പാലക്കാടു നടന്ന സെമിനാറില്‍ അവതരിപ്പിച്ചത്) സമകാലികസാംസ്കാരിക-കലാപരിസരത്തില്‍ കഥകളിയെ പ്രസക്തമാക്കുന്ന ഘടകങ്ങളേതൊക്കെയാണ്‌? കലാമണ്ഡലം രാമന്‍കുട്ടി നായരുടെ വേഷങ്ങള്‍ രംഗാവതരണത്തിനു സ്വീകരിക്കുന്ന കലാതന്ത്രങ്ങള്‍ ഏതൊക്കെയാണ്‌? ഈ രണ്ടു ചോദ്യങ്ങളുടെയും ഉത്തരങ്ങള്‍ ഒരു വലിയ അളവില്‍ പരസ്പരപൂരകങ്ങളാണ്‌. കഥകളിയുടെ അവതരണത്തിലും ആസ്വാദനത്തിലും പൊതുവേ രണ്ടു ധാരകളുള്ളതായി പറയാറുണ്ട്‌. അതിലൊന്ന്‌ മുഖാഭിനയപ്രധാനവും മറ്റൊന്ന്‌…

  • |

    കറുത്തമ്മ 

    സദു ഏങ്ങൂര്‍ June 17, 2012 കഥകളിയെ സാധാരണ ജനങ്ങളിലേക്ക് എന്ന് ദൌത്യവുമായി കഴിഞ്ഞ ആറുവർഷമായി പ്രവർത്തിക്കുന്ന “കളിമണ്ഡലം തൃപ്രയാർ” സ്കൂൾ തലത്തിൽ നിന്ന് തന്നെ ആണ് പ്രവർത്തനം ആരംഭിച്ചത്. മുൻപ് തിരനോട്ടം ദുബായുടെ പ്രവർത്തകനായതിനാൽ അതിലൂടെയുള്ള അനുഭവസമ്പത്ത് സഹായകരമായി. തൃപ്രയാർ കേന്ദ്രീകരിച്ച് മണപ്പുറത്തെ സ്കൂൾ കുട്ടികൾക്കായി വർഷം തോറും കഥകളി ശില്പശാല നടത്തുന്നുണ്ട്. കൂട്ടത്തിൽ നമ്മുടെ പൈതൃക കലകളെ മാറിമാറി ഓരോവർഷവും, കൂടിയാട്ടം, മുടിയേറ്റ് എന്നിങ്ങനെ, പരിചയപ്പെടുത്തുന്നു. എന്നാൽ ഇന്നത്തെ സാധാരണ ജനങ്ങളും നമ്മുടെ തനതായ…

  • |

    ഇളമ്പറ്റശിഷ്യനും കാണിക്കഗുരുക്കളും

    ഓർമകൾക്കൊരു കാറ്റോട്ടം – 21 ശ്രീവത്സൻ തീയ്യാടി November 19, 2017 കഥകളിപ്പിന്നാമ്പുറത്ത് കാഷ്ബാഗ് പിടിച്ചുനടക്കുന്ന രൂപം. അതായിരുന്നു അറിഞ്ഞുകാണുമ്പോഴത്തെ പരിയാനമ്പറ്റ ദിവാകരൻ. അതായത് മനുഷ്യവേഷത്തിൽ, നടാടെ. കൊല്ലം? 1992 ആവണം. (അതോ ’93?) സംഘാടനചുമതല ഉണ്ടായിരുന്നു അന്നദ്ദേഹത്തിന്. ഒറ്റ കഥ: നളചരിതം ഒന്നാം ദിവസം. ഏകതാരം കലാമണ്ഡലം ഗോപി. മദ്ധ്യകേരളത്തിലാണ് വേദി. പട്ടാമ്പിക്കടുത്ത് ഉൾനാട്ടിൽ. ചാത്തന്നൂർ എന്ന് പറയും. ദിവാകരൻറെ  പെരിങ്കന്നൂര് സ്വദേശത്തുനിന്ന് അകലെയല്ല. പൊതുവെ കേറ്റിറക്കുവയലുകളും അവയ്ക്കതിർത്തിയിൽ കുള്ളൻകുന്നുകളും. ചെന്നിറഭൂവിൽ ഒറ്റക്കും തെറ്റക്കും കരിമ്പനകൾ. ചാത്തന്നൂരെ ഹൈസ്കൂളിലെ ഹെഡ്മാഷ്…

മറുപടി രേഖപ്പെടുത്തുക