ചേർത്തല കുട്ടപ്പക്കുറുപ്പാശാനെ അനുസ്മരിക്കുമ്പോൾ

പള്ളം ചന്ദ്രൻ

June 28, 2019

1941-42 കാലം. പിൽക്കാലത്ത് പ്രശസ്ത നടൻമാരായ നാടകം വേലുപ്പിള്ള യാശാൻ, കുറിച്ചി കുഞ്ഞൻ പണിക്കരാശാൻ, കൃഷ്ണപിള്ളയാശാൻ മുതലയാവരുടെ ഗുരുവായിരുന്ന എന്റെ മുത്തച്ഛൻ പള്ളം മാതുപിള്ളയാശാന്റെ പ്രശസ്ത കത്തിവേഷമായിരുന്ന ചെറിയ നരകാസുരനെയാണ് ഞാനാദ്യം ദർശിച്ച കഥകളി വേഷം. അമ്മയുടെ മടിയിലിരുന്ന് കളി കാണുകയായിരുന്നു. അരങ്ങിലൂടെ മുത്തശ്ശനുകിട്ടിയ പാരിതോഷികം മുന്നിലിരുന്ന എന്റെ മടിയിലേക്ക് തന്നതും ഞാൻ ഞെട്ടിപ്പോയതുമാണാദ്യ കഥകളി ദൃശ്യ സ്മരണ.അക്കാലം മുതൽ കഥകളിഭ്രാന്തു പിടിച്ച ഓട്ടം ഇന്നും തുടരുന്നു.


അറിയാറായ കാലം മുതൽ നാടുനീളെ അത്യന്തം ക്ലേശകരങ്ങളായ യാത്രകളിലൂടെ ദർശിച്ചിട്ടുള്ള കഥകളി കളുടെ എണ്ണം രണ്ടായിരങ്ങളിലേറെയാണ്. ഇതാരും വിശ്വസിക്കില്ലെന്നറിയാം 1951-കാലമാണെന്നാണോർമ്മ .കഥകളി വേദി വേദി പെരുന്നയിൽ യശ: ശരീരരായ മന്നം മൻമഥ പ്രഭൃതികൾ നിറഞ്ഞ സദസ്.കലാമണ്ഡലം കൃഷ്ണൻ നായരാശാന്റെ ഗുരുവായ തകഴി ഗുരുകുഞ്ചുക്കുറുപ്പാശാന്റെ സർവാംഗ സുന്ദരിയായ മോഹിനി. പത്മഭൂഷൺ ജേതാവായി പിൽക്കാലത്തറിയപ്പെട്ട മടവൂർ വാസുദേവൻ നായരുടെ കുട്ടിവേഷമായിരുന്ന ധർമ്മാംഗദൻ. ഇതിനെല്ലാം മകുടം ചാർത്തിക്കൊണ്ട് സംഗീതാചാര്യനായ ചേർത്തല കുട്ടപ്പക്കുറുപ്പാശാന്റെ ഹൃദ്യവും അനുഭവൈക വേദ്യവും ഹൃദയസ്പർശിയുമായിരുന്ന സംഗീതാലാപനം. ഇതെല്ലാം കേട്ടും കണ്ടുമുണ്ടായ അനുഭവം അസ്മാദൃശന്മാർക്ക് അന്ന് സ്വർഗ്ഗ ലബ്ധിയുടെ സുഖമാണുണ്ടായത്. സംഗീത സാഹിത്യ സൗന്ദര്യാംശങ്ങൾ അശേഷവും പോറലേൽക്കാതെയുള്ള അദ്ദേഹത്തിന്റെ ഗാനാലാപനശൈലി- സിദ്ധി – അനനുകരണീയവും ആനന്ദദായകവുമായിരുന്നു.

അക്കാലം മുതൽ ഒട്ടനവവി കഥകളികൾ കണ്ടിട്ടുള്ളതിന് കണക്കില്ല. 1600 ലേറെ കഥകളികൾ നേരിട്ട് നടത്തിക്കൊണ്ട് നടത്തിപ്പുകാരനെന്ന സ്ഥാനം. കൃഷ്ണൻ നായരാശാന്റെ പൂതനാമോക്ഷം ലളിത, ചെങ്ങന്നൂരാശാന്റെ ദുര്യോധനൻ ചമ്പക്കുളത്തിന്റെ ദുശ്ശാസനൻ, കൃഷ്ണൻ നായരാശാന്റെ ആദ്യ കഥയായ ലളിതയ്ക്കു ശേഷമുള്ള രൗദ്ര ഭീമൻ, കുട്ടപ്പക്കുറുപ്പാശാന്റെ അനനുകരണീയമായ സംഗീതാലാപനം – മറക്കാനാവില്ല  അതൊക്കെ. അതീവ ഹൃദ്യമായിരുന്നു. അക്കാലം മുതൽ ദശാബ്ധങ്ങളോളം കുറുപ്പാശാന്റെ പാട്ട് നേരിൽ കേട്ടും കളികൾ നടത്തിയുമുള്ള അനുഭസ്മരണകൾക്ക് എണ്ണമില്ല അതിരില്ല.

സംഗീത പ്രധാനങ്ങളും ഭാവാഭിനയ യോഗ്യതകളും നിറഞ്ഞു നിന്ന ഒട്ടനവധി കഥകളികളുടെ അവതരണത്തിൽ കുറുപ്പാശാന്റെ സംഗീത സൗഖ്യാനുഭവങ്ങൾ എണ്ണമറ്റവയാണ്. 1951-ൽ പള്ളത്താരംഭിച്ച കഥകളി നടത്തിപ്പിലൂടെയും 1973 മുതൽ 45 വർഷങ്ങൾ പിന്നിട്ടു വരുന്ന കോട്ടയം കഥകളി ക്ലബ്ബായ കോട്ടയം കളികളിലൂടെയുള്ള പ്രതിമാസ പരിപാടികളിലൂടെയും ആയിരത്തി നാനൂറിലേറെ കഥകളവതരിപ്പിക്കാൻ അനന്തജന്മാർജ്ജിത സൗഖ്യം ലഭിച്ചിട്ടുള്ളത് സാഭിമാനം സ്മരിക്കുന്നു. ഇക്കാലയളവിൽ രചിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള കഥയറിഞ്ഞാട്ടം കാണാം 40-ലേറെ കഥകൾ, കുചേലവൃത്തം എന്നീ പുസ്തകങ്ങളുടെ നാലു പതിപ്പുകളും വിറ്റുതീർന്ന് അഞ്ചാം പതിപ്പിലായിട്ടുണ്ട്. 70-ലേറെ വർഷങ്ങളായി ദർശിച്ചിട്ടുള്ള കഥകളി – കലാകാരൻമാർ സ്മരണയും ഒട്ടനവധി കളർച്ചിത്ര സഹിതം പ്രസിദ്ധീകരിച്ചിട്ടുള്ളതിന്റെ 145 & 159 പേജുകൾ കുട്ടപ്പക്കുറുപ്പാശാനെക്കുറിച്ച് സമ്പന്നമാണ്. എന്റെ നാട്ടിലെ കളികൾക്കെത്തുമ്പോൾ രാത്രി ഭക്ഷണം എന്റെ തറവാട്ടു വരാന്തയിലെ ഇരിപ്പിടങ്ങളിൽ വിളമ്പിക്കൊടുത്തിട്ടുള്ള അവസരങ്ങൾ പലതാണ്. ഈ സുകൃത ലബ്ധിയോർത്ത് ഇന്നെന്റെ മനസ് അഷ്ടകലാശമാടുകയാണ്.

ഭയ ഭക്തിയാദരവുകളോടെയല്ലാതെയാരും തന്നെ – വിശിഷ്യാ ശിഷ്യത്വമുള്ളവർ അദ്ദേഹത്തോടു സംസാരിക്കാനോ സമീപിക്കാനോ തയ്യാറാകുമായിരുന്നില്ലായെന്നത് അദ്ദേഹത്തിന്റെ നല്ല നാളുകളിലെ അനുഭവമായിരുന്നു ആരംഭകാലത്ത് അരങ്ങുകളിലെ സഹഗായകൻ തകഴി കുട്ടൻപിള്ളയാശാനായിരുന്നു. പിന്നീട് നീലംപേരൂർ കുട്ടപ്പപ്പണിക്കർ, പള്ളം മാധവൻ, തണ്ണീർമുക്കം വിശ്വംഭരൻ ഹൈദരാലി, ഗംഗാധരൻ മുതലായവരും സഹഗായകരായി ഉണ്ട്. വിഷമിക്കുന്നതും കണ്ടിട്ടുണ്ട്. തിരുനക്കര മുതലായ ഒട്ടനവധി മഹാക്ഷേത്രങ്ങളിലെ കഥകളി സംഗീത സമ്പന്നമാക്കിയിരുന്ന ആ നല്ല കാലം മധുരസ്മരണകളാണുതിരിക്കുന്നത്. ഒരൊറ്റയാനയുടെ പ്രൗഢിയോടും തലയെടുപ്പോടും ആർക്കും ചോദ്യം ചെയ്യാനാകാത്ത പാണ്ഡിത്വത്തോടും അണിയറകളിലും അരങ്ങുകളിലും കമ്മറ്റിക്കാരോടും പെരുമാറിയാണദ്ദേഹം നിലയുറപ്പിച്ചിരുന്നത്. സംഗീതാലാപന മാധുരി, അതോടൊപ്പം അഭിനയയോഗ്യമാംവിധം നടൻമാരോടു ചേർന്നു കൊണ്ടുള്ള ആവിഷ്ക്കരണം എന്നിങ്ങനെ എടുത്തു പറയാവുന്ന ഒട്ടനവധി സവിശേഷ ഗുണങ്ങളുട നിലവറയായിരുന്നു അദ്ദേഹം. 

“സ്നേഹാമൃതാനന്ദാത്മികേ ” – എന്ന മധുരമനോഹര സംബോധനയും അവസാനം അതേ നാവുകൊണ്ടുള്ള “ദുഷ്ടാത്മികേ”യെന്നു സംബോധന ചെയ്യുന്ന രുഗ്മാംഗദന്റേയും, നല്ലാർകുല മൗലി മാണിക്കക്കല്ലേയെന്ന കചന്റെ സംബോധന, ദാന വാരി, അജിത ഹരേ, പുഷക്കര വിലോചന, അപ്രമേയ തുടങ്ങിയ കുചേലവൃത്തം ഇപ്രകാരം സംഗീത അഭിനയയോഗ്യങ്ങളായ ഒട്ടനവധി പദങ്ങൾ ആലപിക്കുമ്പോൾ നടൻമാരിലും ശ്രോതാക്കളിലുമുണ്ടായിട്ടുള്ള ആനന്ദാനുഭൂതികൾ എത്രയേറെയെന്ന് വിവരിക്കാനാകുന്നില്ല. സംഗീത പ്രധാന കഥകളിലെല്ലാം ഉടനീളം വ്യക്തിമുദപതിപ്പിച്ചു കൊണ്ടുള്ള ഗാനാലാപനശേഷി – നടൻമാരോടുള്ളതിനേക്കാൾ അദ്ദേഹത്തിന്റെ ഗാനാലാപനശേഷിയിലായിരുന്ന കാണികൾക്കും ശ്രോതാക്കൾക്കും ഏറെ പ്രിയംകരവും. ഇനിയേറെക്കാലം കൂടി അദ്ദേഹം ജീവിച്ചിരിക്കേണ്ടതായിരുന്നു, ദൈവമേ – എന്നു തോന്നിപ്പോകുന്നു.

എന്റെ പുസ്തകത്തിൽ സപ്തതി പിന്നിട്ട കഥകളി സ്മരണകൾ എന്ന പുസ്തകത്തിന്റെ 145 -159 പേജും കഥയറിഞ്ഞാട്ടം കാണാം എന്ന പുസ്തകത്തിന്റെ 262-ാം പേജിൽ കളിയരങ്ങ് അവാർഡ് കൊടുക്കുന്ന കളർ ചിത്രവും കൂടി ഇതോടൊപ്പം കൂട്ടി വായിക്കണം.

സംഗീത സാഹിത്യ സമ്പന്ന കഥകളിപ്പദങ്ങൾ അർത്ഥസമ്പുഷ്ടമാം വിധം ഭാവം ചോരാതെ അഭിനയയോഗ്യമാം വിധം ആവർത്തിച്ചാവർത്തിച്ച് പാടി കേൾക്കുമ്പോൾ ഞാനുൾപ്പടെയുള്ളവർ കയ്യടിച്ചാനന്ദം പങ്കിട്ടിരുന്ന ആ നല്ല നാളുകളാണോർമ്മയിൽ വരിക. കലാമണ്ഡലം നീലകണ്ഠൻ നമ്പീശന്റെയും ശിഷ്യഗണങ്ങളായ ഒട്ടനവധി ആൾക്കാർ കുറുപ്പാശാന്റെ പാട്ടുകേട്ട് ആർത്തിയോടെ പാർത്തിരുന്നു. അദ്ദേഹത്തിന്റെ സമശീർഷർ എന്ന തരത്തിലുള്ളവർപോലും- ഹൈദരലി എമ്പ്രാന്തിരി ഗംഗാധരന്മാർ ഓർമ്മയിൽ ഓടി വരുന്നു. വിസ്താരഭയത്താലല്ലാതെ അദ്ദേഹത്തിന്റെ സവിശേഷതകളെല്ലാം വർണ്ണിച്ചാൽ തീരാത്തതു കൊണ്ട് മാത്രം.

 

Similar Posts

  • | |

    കഥകളിപ്പാട്ടിലെ കാലാതീതഗായകൻ

    പി.എം. നാരായണൻ & കെ.ശശി, മുദ്രാഖ്യ March 4, 2015 “ഈയിടെ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ വായനശാലയിൽവെച്ച്‌ ഒരു കളിയുണ്ടായി. കഥകളിയിലെ പ്രഥമസ്ഥാനീയരായവരെ മാത്രമേ ആ കളിയിൽ പങ്കെടുപ്പിച്ചുള്ളൂ. എന്നാൽ നമ്പീശൻ മാത്രം തൃക്കുലശേഖരപുരത്തെ കളിക്കു പോയി. അദ്ദേഹമൊഴിച്ച്‌ പിന്നെ എല്ലാവരും ഉണ്ടായിരുന്നു. നമ്പീശൻ ഭാഗവതർ ഇല്ലാത്ത കുറവ്‌ അറിയരുതെന്ന്‌ ഞാൻ ഉണ്ണിക്കൃഷ്ണനെ വിളിച്ച്‌ സ്വകാര്യത്തിൽ പറഞ്ഞു. അന്ന്‌ അയാൾ പാടിയതുപോലൊരു പാട്ട്‌ അടുത്ത കാലത്തൊന്നും കേൾക്കുകതന്നെ ഉണ്ടായിട്ടില്ല. എനിക്കേറ്റവും ഇഷ്ടപ്പെട്ട കറുത്ത നളനായിരുന്നു അന്നത്തെ വേഷം….

  • |

    കനക്കുമര്‍ത്ഥങ്ങളുള്ള മുദ്രകളുടെ കവിത

    മനോജ് കുറൂർ July 20, 2011  നന്നേ ചെറുപ്പത്തില്‍ മധ്യോത്തര തിരുവിതാംകൂര്‍ പ്രദേശത്ത് ഞാന്‍ കണ്ട കഥകളികള്‍ക്ക് ശൈലീപരമായ വൈവിധ്യമുണ്ടായിരുന്നു. കൃഷ്ണന്‍ നായര്‍, മാങ്കുളം, പള്ളിപ്പുറം, രാമന്‍‌കുട്ടി നായര്‍, ഹരിപ്പാട് രാമകൃഷ്ണപിള്ള, ഗോപി, മങ്കൊമ്പ്, സദനം കൃഷ്ണന്‍‌കുട്ടി, വാസു പിഷാരടി എന്നിങ്ങനെയുള്ള പുരുഷവേഷക്കാര്‍. അവര്‍ക്കൊപ്പം അന്നു സ്ത്രീവേഷങ്ങളവതരിപ്പിച്ചിരുന്നത് പ്രധാനമായും കുടമാളൂര്‍ കരുണാകരന്‍ നായര്‍, കോട്ടയ്ക്കല്‍ ശിവരാമന്‍, മാത്തൂര്‍ ഗോവിന്ദന്‍‌കുട്ടി എന്നീ നടന്മാരാണ്. കുടമാളൂരിന്റെ കാലത്തുതന്നെ സ്ത്രീവേഷങ്ങള്‍ക്ക് പുരുഷവേഷങ്ങള്‍ക്കു തുല്യമായ പരിഗണന കിട്ടിയിരുന്നുവെന്നോര്‍ക്കുന്നു‌. കാഴ്ചയിലുള്ള സൌന്ദര്യം, ഭാവാഭിനയം, ഔചിത്യം,…

  • ഊഷരതയിൽ പെയ്തിറങ്ങിയ നനവിന്റെ സ്മൃതി പ്രണാമങ്ങൾ 

    ഇന്ദിരാ ബാലൻ June 30, 2012  (നാട്യാചാര്യൻ “പദ്മശ്രീ ” വാഴേങ്കട കുഞ്ചുനായരെക്കുറിച്ച്‌ മകൾ അനുസ്മരിക്കുന്നു.) നടന വൈഭവം കൊണ്ടും, രസസ്ഫൂർത്തികൊണ്ടും അഭിനയത്തികവിനാലും ആഹാര്യശോഭയിൽ പ്രോജ്വലിക്കുന്ന തൗര്യത്രികത നിറഞ്ഞ്‌ അച്ഛനാടിയ അവിസ്മരണീയ മുഹൂർത്തങ്ങളുടെ സ്മരണകളൊന്നും ഈ മകളുടെ മനസ്സിലില്ല.അതിനാൽ തന്നെ ഈ ഓർമ്മകൾക്ക്‌ വിഷാദച്ഛവിയേറിയിരിക്കും. പക്ഷേ മനസ്സിന്റെ കളിയരങ്ങിൽ അച്ഛന്റെ നിരവധി കഥാപാത്രങ്ങൾ നിരന്തരം നിറഞ്ഞാടി. കവി ഗതമനുസരിച്ച്‌ സൂക്ഷ്മസ്ഥൂലോപാധികളിലൂടെ കഥാപാത്രത്തെ അനുസന്ധാനം ചെയ്ത്‌ ഇതിവൃത്തത്തിന്‌ അർത്ഥവും കഥാപാത്രത്തിന്‌ മിഴിവും നൽകിയ അച്ഛന്റെ അഭിനയ പാടവം കേട്ടുപരിചയത്തിലും…

  • ഇറവങ്കര നീലകണ്ഠൻ ഉണ്ണിത്താൻ – കൃതഹസ്തനായ കഥകളി ഗായകൻ

    പി. രവീന്ദ്രനാഥ് December 7, 2013 കേരളത്തിലെ കലകളുടേയും, സാഹിത്യത്തിന്റേയും പഴയകാല ചരിത്രം പഠിച്ചാൽ അതാതു കാലങ്ങളിൽ, ഓരോ രീതിയിലുള്ള ഗാന സമ്പ്രദായം ഇവിടെ നില നിന്നിരുന്നതായി കാണാൻ കഴിയും. ഇവയിൽ പലതും ദൃശ്യ കലകൾ അവതരിപ്പിക്കുവാൻ വേണ്ടി നിർമ്മിച്ചിട്ടുള്ളതായിരുന്നു. ഇതിൽ കേരളത്തിന്റെ തനതു കലയായ കഥകളിക്കു വേണ്ടിയുള്ള ഗാന ശാഖയാണ്‌ കഥകളി പാട്ട്. കൈകൊട്ടിക്കളി പാട്ട്, വഞ്ചിപ്പാട്ട്, തുള്ളൽപ്പാട്ട് എന്നിങ്ങനെ മറ്റു ഗാന ശാഖകളും ഉണ്ട്. ഇപ്പോഴത്തെ സമ്പ്രദായത്തിലുള്ള കർണ്ണാടക സംഗീതത്തിന് പ്രചാരം കിട്ടുന്നതിന് മുമ്പാണ്…

  • ശിവരാമ സ്മരണകൾ

    രമേശ് വർമ്മ July 24, 2011 1971ലൊ 72ലൊ മറ്റോ ആകും, തെക്കൻചിറ്റൂരിൽ വാഴേങ്കട കുഞ്ചു നായർ ആശാന്റെ ഹനൂമാൻ നിശ്ചയിച്ചിരുന്നു. ആശാൻ അണിയറയിൽ വന്നതിനു ശേഷം പനിയായി കിടപ്പായി. ആ കിടപ്പു മാത്രമാണ്‌ ഇതെഴുതുന്നയാൾക്ക്‌ കുഞ്ചു ആശാനെ പറ്റി ഓർമ്മയിലുള്ളൂ. ആശാനു ഹനൂമാൻ കെട്ടാൻ വയ്യ എന്നായപ്പോൾ ശിവരാമനാശാനു മോഹം ഹനൂമാൻ ഒന്ന്‌ പരീക്ഷിക്കണം. സംഘാടകർക്കു വലിയ സന്തോഷമായി. സീത കെട്ടേണ്ട ആൾ അങ്ങനെ ഹനൂമാൻ ആയി. ചങ്ങാരപ്പള്ളി അനുജൻ ആശാന്റെ അടുത്തിരുന്നു ചിട്ടകളെല്ലാം ഓർത്തു…

  • |

    ശിവരാമഭൂമികൾ ഉണ്ടാകുന്നത്

    ശ്രീചിത്രൻ എം ജെ July 24, 2011 ഒരു പൂവിന്റെ നിറം പറയാം. ശാസ്ത്രനാമം പറയാം. ഏതു സസ്യവര്‍ഗ്ഗത്തില്‍ നിന്നുല്‍ഭവിച്ചു എന്നു പറയാം. അങ്ങനെ പലതും പറയാം. ആ പൂവിന്റെ സൗന്ദര്യമെന്ത് എന്നു ചോദിച്ചാലോ?മുന്‍ ചൊന്നവയെപ്പോലെ ഒരുത്തരമുണ്ടാവില്ല. എല്ലാ അറിവുകളും വന്ധ്യമാകുന്ന ഇത്തരം ചില മുഹൂര്‍ത്തങ്ങളുണ്ട്. അത്തരമൊരു ചരിത്രമുഹൂര്‍ത്തമായിരുന്നു ശിവരാമന്‍. വാഗ്‌ദേവതയ്ക്കു കീഴ്പ്പെടാത്ത, വ്യവച്ഛേദനങ്ങള്‍ക്കു നിന്നുതരാത്ത ലാവണ്യാനുഭൂതികളുടെ വസന്തോല്‍സവമായിരുന്നു ശിവരാമന്‍. ഖേദാഹ്ലാദങ്ങളുടെ പിരിമുറുകിയ ജീവിതത്തെ മുഴുവന്‍ പ്രസ്തരിക്കാന്‍ തന്റെ സൗന്ദര്യബോധമൊന്നാകെ അരങ്ങില്‍ ധൂര്‍ത്തടിച്ചവന്‍. ഇതളുകള്‍ അടര്‍ത്തിനോക്കിയാല്‍ പലയിടത്തും…

മറുപടി രേഖപ്പെടുത്തുക