നിലാവ് സാധകം

ഹരികുമാരൻ സദനം, ദിവാകര വാര്യർ, ശ്രീവൽസൻ തിയ്യടി

Friday, August 5, 2011

ചെണ്ടവാദനം ചെയ്യുന്ന കലാകാരന്മാരും പഠിക്കുന്ന വിദ്യാർത്ഥികൾക്കുമുള്ള ഒരു സാധക രീതിയാണ് നിലാവ് സാധകം അഥവാ നിലാസാധകം. മിഥുനം കർക്കിടകം മാസങ്ങളിൽ മഴ പെയ്ത് അന്തരീക്ഷം നല്ലപോലെ തണുത്ത കാലാവസ്ഥയിലാണ് സാധാരണ നിലാസാധകം ചെയ്ത് വരുന്നത്. വെളുത്ത പക്ഷത്തെ കറുത്ത വാവ് കഴിഞ്ഞതിന്റെ പിറ്റേദിവസം ചന്ദ്രൻ ഉദിക്കുന്ന സമയം മുതൽ ആണ് സാധകം ആരംഭിക്കുന്നത്. തുടർന്നുള്ള ഓരോ ദിവസവും ചന്ദ്രന്റെ വൃദ്ധിക്കനുസരിച്ച് സാധകത്തിന്റെ സമയവും ദീർഘിക്കുന്നു. അങ്ങനെ വെളുത്ത വാവ് ദിവസം ഒരു മുഴുവൻ രാത്രിയും സാധകം ചെയ്യും. കറുത്ത പക്ഷത്തെ കറുത്തവാവിന് സാധകം തീരും. കൂട്ടത്തിൽ പകൽ വേണ്ടത്ര ഔഷധങ്ങൾ സേവിക്കുകയും ഉഴിച്ചിൽ മുതലായവയും ഉണ്ടാവണം. പകൽ ഉറക്കം നിഷിദ്ധമാണ്. പഥ്യമായ ആഹാരക്രമങ്ങളും ഇതിന്റെ ഭാഗമാണ്. സാധകം ചെയ്യുന്നത് അഭ്യാസം തുടങ്ങിയ വിദ്യാർത്ഥികൾ മുതൽ മുതിർന്ന കലാകാരന്മാർ വരെ ഉൾപ്പെട്ടതാണ്.  ഇതൊരു ചിട്ടയല്ല മറിച്ച് വൈദഗ്ദ്ധ്യത്തിനു വേണ്ടി ചെയ്യുന്നതാണ്. വലന്തലയിലാണ് സാധകം ചെയ്യുക. പഠിക്കുന്നവർ കല്ലിൽ മുട്ടി ഉപയോഗിച്ച് സാധകം ചെയ്യും.

നിലാ സാധകം തുടങ്ങുന്നത് വൈകിട്ട് ആറു മുപ്പതിനായിരിക്കും.പൌര്‍ണമിയോടെവൈകിട്ട് ആറര മുതല്‍ കാലത്ത് ആറര നിണ്ടു നില്‍ക്കും എന്നാല്‍ .വെളുത്ത വാവ് കഴിഞ്ഞാല്‍ കാലത്തെ ആറര മണിയാണ് നിയാമക നിര്‍ണ്ണായകസമയം.അപ്പോള്‍ വെളുത്ത വാവിന് ശേഷം വൈകിട്ട് ഏഴിന് തുടങ്ങി കാലത്ത് ആറര വരെ.. പിറ്റേ ദിവസം എട്ടിന് തുടങ്ങി ആറര വരെ. അങ്ങിനെ അവസാനദിവസം കാലത്ത് അഞ്ചു മണി മുതല്‍ ആറര വേറെയായിരിക്കും സാധകം എന്നര്‍ത്ഥം.

ചന്ദ്രന്‍ വളര്‍ന്നു പൌര്‍ണ്ണമി ആകുന്നതു വരെയുള്ള നാളുകളില്‍.(ascenting–അനു​ലോമം) സാധകം തുടങ്ങുന്ന സമയമാണ് നിശ്ചിതം. constant-അതായത് വൈകിട്ട്ആറര മണിക്ക് എന്നും സാധകം തുടങ്ങും. എന്നാല്‍ പൗർണമിക്ക് പന്ത്രണ്ടു മണിക്കൂര്‍ സാധക രാത്രിക്ക് ശേഷം(maximum duration of night with moon) ചന്ദ്രന്‍ ശോഷിച്ചു തുടങ്ങുന്നതോടെ(descentin​g–പ്രതിലോമം) സാധകം അവസാനിക്കുന്ന സമയമാണ് നിശ്ചിതം. അതായത് പൌർണമിക്ക് ശേഷം സാധകം തുടങ്ങുന്ന സമയം അസ്ഥിരവും അവസാനിക്കുന്ന സമയം സ്ഥിരവുമാണ്. എല്ലാദിവസവും ആറരക്കു അവസാനിക്കുന്നു. ഒന്നുകുടി വ്യക്തമായി പറയുകയാണെങ്കിൽ, പൌര്‍ണ്ണമി വരെ സാധകങ്ങള്‍ ആറരക്കു തുടങ്ങുന്നു. പൌർണമിക്ക് ശേഷം സാധകങ്ങള്‍ ആറരക്കു അവസാനിക്കുന്നു.

ഇതന്നൊപ്പം കൊടുത്തിരിക്കുന്ന് അ ചിത്രങ്ങൾ പാലക്കാട് ജില്ലയിലെ പേരൂർ സദനം കഥകളി അക്കാദമിയിൽ ജൂലൈ 2011 ന് നടന്ന നിലാസാധകത്തിന്റെ ആണ്. ചിത്രങ്ങൾ എടുത്തത് ശ്രീവൽസൻ തീയ്യടി.  പ്രസിദ്ധ തായമ്പക വിദ്വാൻ പോരൂർ ഉണ്ണികൃഷ്ണനും സംഘവും എല്ലാവർഷവും നിലാസാധകം നടത്താറുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.

(ഈ കുറിപ്പ് ഫേസ്ബുക്ക് കഥകളി ഗ്രൂപ്പിലെ സദനം ഹരികുമാരൻ, ദിവാകര വാര്യർ, ശ്രീവൽസൻ തീയ്യടി തുടങ്ങിയ മെംബർമാർ അടങ്ങിയ ചർച്ചയിലെ വിവരങ്ങൾ ചേർത്ത് എഴുതിയതാണ്.)

Similar Posts

  • നാടോടിപ്പാട്ടുകളിലെ ശാസ്ത്രീയസംഗീതസ്​പര്‍ശം

    അജിത്ത് നമ്പൂതിരി June 16, 2011 താരതമ്യേന ഗുരുത്വമേറിയ സനാതന / ശാസ്ത്രീയ സംഗീത രൂപങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലഘുവും വളരെ പെട്ടെന്ന് തന്നെ ഹൃദയത്തോട് സംവദിക്കുന്നതുമാണ് നാടന്‍ സംഗീതം. സങ്കീര്‍ണ്ണമായ അല്ലെങ്കില്‍ ശുദ്ധമായ രാഗതാള വ്യവസ്ഥകളോ അഗാധമായ അര്‍ഥതലങ്ങളുള്ള സാഹിത്യപ്രയോഗങ്ങളോ നാടന്‍ സംഗീതത്തില്‍ ഉണ്ടാവണമെന്നില്ല. പക്ഷെ ദേശ – ഭാഷകള്‍ക്കപ്പുറം ഏതൊരു ഹൃദയത്തെയും കീഴടക്കുന്ന ചില സൗന്ദര്യാംശങ്ങള്‍ ഇത്തരം സംഗീത രൂപങ്ങളിലെല്ലാമുണ്ട്. അതുകൊണ്ടാണ് ശാസ്ത്രീയ സംഗീതത്തില്‍ നിന്നും വ്യത്യസ്തമായി പ്രത്യേക പരിശീലനമൊന്നും കൂടാതെ തന്നെ നാടന്‍സംഗീതം…

  • ഓര്‍മ്മകള്‍ക്കൊരു കാറ്റോട്ടം – ഭാഗം ഒന്ന്

    ലേഖകനെക്കുറിച്ച് You are here Home » ഓര്‍മ്മകള്‍ക്കൊരു കാറ്റോട്ടം – ഭാഗം ഒന്ന് ഓര്‍മ്മകള്‍ക്കൊരു കാറ്റോട്ടം – ഭാഗം ഒന്ന് ശ്രീവല്‍സന്‍ തീയ്യാടി Thursday, April 26, 2012 (All day) (കഥകളി.ഇന്‍ഫോയില്‍ ശ്രീ ശ്രീവല്‍സന്‍ തീയ്യാടി എഴുതുന്ന കഥകളിയനുഭവങ്ങളുടെ പരമ്പര ആരംഭിക്കുന്നു) ലേഖകനെക്കുറിച്ച് ടി കെ ശ്രീവല്‍സന്‍ എന്ന് ഔദ്യോഗികനാമം. മദ്ധ്യകേരളത്തിലെ തലപ്പിള്ളി താലൂക്കില്‍ വേരുകളുള്ള കുടുംബം. ജനനം കൊച്ചിക്ക് തെക്ക് തൃപ്പൂണിത്തുറയില്‍, 1970ല്‍‍. ഭൂരിപക്ഷവും ആ ചെറുപട്ടണത്തില്‍ ചിലവഴിച്ച ബാല്യത്തിനും കൌമാരത്തിനും ഇടയില്‍…

  • കീഴ്പ്പടം അഷ്ടകലാശം – ഒരു വിശകലനം

    ഡോ. സദനം കെ. ഹരികുമാരൻ July 27, 2012 കാലകേയ വധത്തില്‍ “സുകൃതികളില്‍ മുന്‍പനായി വന്നേന്‍ ദേവി“ എന്നു ഇന്ദ്രാണിയോടു പറയുന്ന  സന്ദര്‍ഭത്തില്‍ ആനന്ദാതിരേകത്തിന്റെ പ്രതീകമെന്നോണം അര്‍ജ്ജുനന്‍ അഷ്ട കലാശമെന്നു പറഞ്ഞ് വടക്കന്‍ ദിക്കുകളില്‍ നാലുകലാശം മാത്രം എടുക്കുന്നതിലെ യുക്തിയെ തെക്കുള്ള ചില കഥകളി നിരൂപകര്‍ ചോദ്യം ചെയ്തപ്പോള്‍ കുഞ്ചുനായരാശാനും കുമാരനാശാനും ചേര്‍ന്ന് അതിന് ഒരു ബദല്‍ സംവിധാനം വേണമെന്ന് ചര്‍ച്ച ചെയ്യുകയുണ്ടായത്രേ. കുമാരനാശാന്‍ അത് അനുസ്യൂതം തുടരുകയും കുഞ്ചു‍ നായരാശാന്‍ അത് ഉപേക്ഷിക്കുകയും ചെയ്തത്രേ. എന്നാല്‍…

  • |

    നാൽവർചിഹ്നം

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 9 ശ്രീവത്സൻ തീയ്യാടി April 22, 2013  ചിരട്ടക്കുള്ളിൽ പെട്ട വണ്ടിനെപ്പോലെ മദ്ധ്യമശ്രുതി അരങ്ങിൽ ഏങ്ങി. ആരുമില്ലേ എന്നെ രക്ഷിക്കാൻ എന്ന മട്ടിൽ അതിന്റെമാത്രം അലകൾ അഞ്ചെട്ടു നിമിഷം പുറത്തേക്ക് കേട്ടു. തറയിൽ ദമയന്തി ഏകയായി കിടന്നു. ശ്രുതിപ്പെട്ടിക്ക് ചേർന്ന് ആരും നിൽപ്പില്ലെന്നല്ല. മീശ ലേശം കിളിർത്തിട്ടുണ്ട് എന്നതൊഴികെ വേറെ വിശേഷമൊന്നുമില്ല എന്ന് തോന്നിക്കുന്ന ഒരു പയ്യനെ കാണാനുണ്ട്. കലാമണ്ഡലത്തിലെത്തന്നെ ഏതെങ്കിലും വിദ്യാർത്ഥിയാവണം. ആ സ്ഥാപനത്തിന്റെ ട്രൂപ്പ് കളിയാണല്ലോ ഇവിടെയിപ്പോൾ. ഏതായാലും രണ്ടും കൽപ്പിച്ചെന്നപോലെ പുതുമുഖം ശ്ലോകം…

  • നളചരിത സംഗീതം

    ഡോ. ഓമനക്കുട്ടി January 1, 2014 ഒരു രാഷ്ട്രത്തിന്റെ മുതല്‍ക്കൂട്ട് എന്നുപറയുന്നത് അവിടുത്തെ സംസ്‌കാരം തന്നെയാണ്. ഏതു രാഷ്ട്രത്തിലും സംസ്‌കാരം ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത് പല ഘട്ടങ്ങള്‍ തരണം ചെയ്താണ്. കല സംസ്‌കാരത്തിന്റെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഭാഗം തന്നെയാണ്. ആദിമകാലം മുതലുള്ള കലകളുടെ വളര്‍ച്ചയുടെ ചരിത്രം പരിശോധിച്ചാല്‍ പരസ്പരം പലരീതിയിലുള്ള സ്വാധീനങ്ങളും ഉണ്ടായിട്ടുള്ളതായി കാണാം. അങ്ങനെ വരുമ്പോള്‍ സംസ്‌കാരം സങ്കരത്വം വഹിക്കുന്നതായി കാണാം. ഭൂമിശാസ്ത്രപരമായി നോക്കുമ്പോള്‍ കേരളത്തില്‍ വളരെയധികം ബാഹ്യമായ സ്വാധീനം ഉണ്ടായിട്ടില്ലെങ്കിലും ചില കലകളുടെ കാര്യത്തില്‍, കൊടുക്കല്‍-വാങ്ങല്‍…

  • സെവൻ‌അപ്പ് ആനന്ദനൃത്തവും ആത്മരോഷങ്ങളും

    ശ്രീചിത്രൻ എം. ജെ. April 20, 2013 പെപ്‌സി‌കോ കമ്പനിയുടെ സെവൻ അപ് എന്ന ശീതളപാനീയത്തിന്റെ വീഡിയോപരസ്യത്തിൽ കഥകളിവേഷത്തിന്റെ ഉപയോഗം ഇപ്പോൾ വിവാദമായിരിയ്ക്കുന്നു. ഇതാ, അവസാനം കഥകളിയുടെ അഭിമാനസ്ഥാപനമായ കേരളകലാമണ്ഡലം പെപ്‌സി‌കോ കമ്പനിയുമായി കേസിനുപോകുന്നിടത്തെത്തിയിരിയ്ക്കുന്നു കാര്യങ്ങൾ. ഈ പരസ്യവും അനുബന്ധസംഭവങ്ങളും മറ്റേതൊരു സാമൂഹികസംഭവത്തെയും പോലെത്തന്നെ ഒറ്റപ്പെട്ട ഒന്നല്ല. കേരളീയകലാസ്വാദകരുടെ ഭാവുകത്വപരിണാമം, അഭിരുചികളുടെയും അവയുടെ ഊന്നലുകളുടെയും സവിശേഷതകൾ – ഇങ്ങനെ അനേകം അടരുകൾ ഇക്കാര്യത്തിലുണ്ട്. വൈകാരികവേലിയേറ്റങ്ങൾക്കപ്പുറം, അവ കൂടി പരിഗണിച്ചുകൊണ്ടുള്ള ആശയവ്യക്തതയ്ക്കുള്ള ഒരു ശ്രമമാണിത്. വിവാദമായ സെവൻ‌അപ് പരസ്യം…

മറുപടി രേഖപ്പെടുത്തുക