പദം 2

കുറിപ്പ്: 

സുഗ്രീവാ,
താങ്കള്‍ക്ക് ഉറപ്പുവരാൻ‍, നിന്റെ മുന്നില്‍‌വെച്ച്തന്നെ ഉഗ്രമായ
ബാണമയച്ച് സാലങ്ങളെ പിളര്‍ക്കാം. എന്റെ വിക്രമം നീ ഇതിനാല്‍
അറിഞ്ഞുകൊള്ളുക. വിരാ,സാദരം എന്റെ വാക്കു കേള്‍ക്കുക.



രാമന്‍
വില്ലുകെട്ടി ‘എന്നാല്‍ കണ്ടാലും’ എന്നുകാട്ടി നലാമിരട്ടിയെടുത്തിട്ട്,
കെട്ടിച്ചാടി അസ്ത്രമയക്കുന്നു. സപ്തസാലങ്ങള്‍ അങ്ങുമിങ്ങും മുറിഞ്ഞു
വീഴുന്നതുകണ്ട്(ഈ സമയം ചെണ്ടയില്‍ വലന്തല കൊട്ടുന്നു) സുഗ്രീവന്‍
വിസ്മയപ്പെട്ട് രാമനെ നമസ്ക്കരിക്കുന്നു.



ശേഷം ആട്ടം-

സുഗ്രീവൻ‍:‘അല്ലയോ
രാജശ്രേഷ്ഠാ, അവിടുത്തെ ശക്തി അത്യത്ഭുതം തന്നെ. എനിക്കിനി
രാജ്യാദികളൊന്നും വേണ്ട. സദാ അവിടുത്തെ പാദം സേവിച്ചിരുന്നാല്‍ മതി.



രാമൻ‍:‘അതു
ശരിയല്ല. നാമിരുവരും സത്യംചെയ്തതല്ലെ? ബാലിയെ വധിക്കുവാന്‍ ഞാന്‍
സഹായിക്കാം. ധൈര്യത്തോടെ പോയി ബാലിയെ പോരിനു വിളിച്ചാലും.’



സുഗ്രീവൻ‍:‘ശരി. അവിടുത്തെ കല്‍പ്പനപോലെ.’



രാമൻ‍:‘നിങ്ങള്‍
യുദ്ധംചെയ്യുന്ന സമയത്ത് ഞാന്‍ ഒളിഞ്ഞിരുന്ന് അസ്ത്രമയച്ച് ബാലിയെ
വധിച്ചുകൊള്ളാം. ആസമയത്ത് നിങ്ങളെ തിരിച്ചറിയുവാനായി ഒരു വഴിയുണ്ട്.’

(ലക്ഷ്മണനോട്) ‘വേഗത്തില്‍ ഒരു പുഷ്പഹാരം കൊണ്ടുവന്ന് ഇവനെ അണിയിച്ചാലും.’



ലക്ഷ്മണന്‍
വേഗം ഒരു പുഷ്പഹാരം കൊണ്ടുവന്ന് സുഗ്രീവന്റെ കഴുത്തിലണിയിക്കുന്നു.
സുഗ്രീവന്‍ വന്ദിച്ച് യാത്രയാകുന്നു. രാമനും ലക്ഷ്മണനും നിഷ്ക്രമിക്കുന്നു.



സുഗ്രീവൻ‍*‍:(തിരിഞ്ഞുവന്ന്
‘അഡ്ഡിഡ്ഡിക്കിട ചവുട്ടിയിട്ട്) ‘ഇതാ വലിയ ഗോപുരങ്ങളോടുകൂടിയ
കിഷ്ക്കിന്ധരാജധാനി കാണുന്നു. ബാലി എവിടെ? ആ, ഏതായലും ഇനി ബാലിയെ പോരിനു
വിളിക്കുകതന്നെ.’



സുഗ്രീവന്‍ നാലാമിരട്ടിചവുട്ടി പദം അഭിനയിക്കുന്നു.




സുഗ്രീവ നിന്‍‌ഹൃദി പ്രത്യയം വരുവതിനു

അഗ്രേ നീ കാണവേ സാലങ്ങളെ



ഉഗ്രമാം ബാണമയച്ചു പിളര്‍ന്നീടാം

വിക്രമം നീയതിനെയറിക കപിവീര



സാദരമയേ വാക്കു കേള്‍ക്ക മമ വീരാ